Connect with us

Video Stories

കെ.എ.എസ് സംവരണം: ചരിത്രം കുറിച്ച് മുസ്‌ലിംലീഗ്

Published

on


ഫിര്‍ദൗസ് കായല്‍പുറം

സംവരണം ഔദാര്യമല്ല, അവകാശമാണെന്ന ബോധത്തിലേക്ക് ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പാകമാക്കുന്നതില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. എഴുപത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിടുന്ന സമ്പന്നമായൊരു രാഷ്ട്രീയ ചരിത്രമുണ്ടതിന്. സംവരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുമ്പോള്‍ അത് ബോധ്യമാവുകതന്നെ ചെയ്യും.
മുസ്‌ലിംലീഗിന്റെ സംവരണ സമരങ്ങള്‍ ഗുണം ചെയ്തത് മുസ്‌ലിംകള്‍ക്ക് മാത്രമല്ല, അവഗണനയുടെ ഭാരം പേറിയ ഒട്ടേറെ സമുദായങ്ങള്‍ക്കാണ്. ഏറ്റവുമൊടുവില്‍ മുസ്‌ലിംലീഗ് നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ ഫലം കണ്ടതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകള്‍ക്കും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഐ.എ.എസ് പോലെ ഉന്നതമായ കേഡര്‍ തസ്തികകള്‍ ഉള്‍പെടുന്ന കെ.എ.എസില്‍ സംവരണം നിഷേധിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇടത്‌സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘ഒരിക്കല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് പിന്നെന്തിനാണ് സംവരണം’? എന്ന മറുചോദ്യം ഉന്നയിച്ചാണ് കെ.എ.എസില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചതിക്കുഴി തോണ്ടിയത്. ആദ്യത്തെ സ്ട്രീമില്‍ മാത്രം സംവരണം നല്‍കാമെന്ന ‘ഔദാര്യ’വും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കിയേ മതിയാവൂ എന്ന ഉറച്ചനിലപാടുമായി മുസ്‌ലിം ലീഗും പോഷക സംഘടനകളും സമരരംഗത്തിറങ്ങി. 2018 ഏപ്രില്‍ പത്തിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടു. സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിലും സംവരണ സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു.
മുസ്‌ലിം ലീഗിന്റെ സര്‍വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതി സംബന്ധിച്ച് കമ്മീഷന്‍ സര്‍ക്കാരിന്റേയും പി.എസ്.സിയുടേയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കെ.എ.എസില്‍ സ്ട്രീം ഒന്ന് വിഭാഗത്തില്‍ നേരിട്ടുള്ള നിയമനമാണെന്നും അതില്‍ സംവരണം അനുവദിക്കുന്നുണ്ടെന്നും എന്നാല്‍ സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇതില്‍ സംവരണ സമുദായങ്ങള്‍ക്ക് ഒരു തവണ സംവരണം ലഭ്യമായിട്ടുണ്ടെന്നും അതിനാല്‍ വീണ്ടും സംവരണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് വേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കമ്മീഷന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിശോധിച്ച കമ്മീഷന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചില്ല. പിന്നാലെ എസ്.സി- എസ്.ടി കമ്മീഷനും മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണമെന്ന് നിര്‍ദേശിച്ചു.
മുസ്‌ലിം, ക്രൈസ്തവ, ഈഴവ, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കെ.എ.എസിലൂടെ കനത്ത സംവരണ നഷ്ടം ഉണ്ടാകുമായിരുന്നു. കേരള നിയമസഭയില്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചത് 2018 ജനുവരി 30ന് ടി.വി ഇബ്രാഹിം എം.എല്‍.എയായിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം കെ.എ.എസിലെ അപകടക്കെണി ചൂണ്ടിക്കാട്ടി. പിന്നീട് 2018 മാര്‍ച്ച് 15ന് കെ.എ.എസ് അമെന്റ്‌മെന്റ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നിയസഭയില്‍ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിലെ ഡോ. എം.കെ മുനീര്‍, ടി.വി ഇബ്രാഹിം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം. ഉമ്മര്‍, അഡ്വ.എന്‍ ഷംസുദ്ദീന്‍, പി. ഉബൈദുള്ള എന്നിവരാണ് ബില്ലില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. 28 ഭേദഗതികളാണ് നിര്‍ദേശിച്ചത്. രണ്ട് ഭേദഗതികള്‍ അംഗീകരിക്കുകയും ചെയ്തു. നിര്‍ണായമായ ഒരു ബില്ല് നിയമസഭയില്‍ വന്നപ്പോള്‍ മുസ്‌ലിം ലീഗിന് പുറമെ വി.ടി ബലറാം മാത്രമാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷത്തെ എല്ലാ അംഗങ്ങളും ഈ ഘട്ടത്തില്‍ നിശബ്ദരായിരുന്നത് വിചിത്രമായ കാഴ്ചയായി.
എന്നാല്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എ.എസിലെ സംവരണ വിഷയത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികള്‍ തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് സംവരണം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ടി.എ അഹമ്മദ് കബീര്‍ സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗും മുസ്‌ലിം യൂത്ത് ലീഗും നേതൃത്വം നല്‍കി നിരവധി പ്രക്ഷോഭങ്ങളാണ് സംഘടിപ്പിച്ചത്. ഒടുവില്‍ സര്‍ക്കാരിന് നിലപാട് തിരുത്തേണ്ടിവന്നു. സ്ട്രീം രണ്ടിലും മൂന്നിലും സംവരണം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ആകെ തസ്തികകളുടെ മൂന്നിലൊന്ന് അവസരം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമാകുമായിരുന്നു. അത്രത്തോളം ഗുരുതരമായ സാമൂഹ്യനീതി നിഷേധത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലകൊണ്ടത് എന്നത് എക്കാലവും അഭിമാനിക്കാവുന്നതാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.