Connect with us

Culture

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കും: മുസ്‌ലിംലീഗ് ആദ്യഘട്ടം മൂന്ന് ഏക്കര്‍ ഭൂമി നല്‍കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പദ്ധതി 20 ദിവസത്തിനിടെ നല്‍കിയത് നാലുകോടിയുടെ സഹായം

Published

on

മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്‌നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്‍ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്‍ മുസ്‌ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി മുസ്‌ലിംലീഗ് നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്‍ വിലക്ക് വാങ്ങിയും അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കും. പ്രളയത്തില്‍ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് ദരിദ്രരായ ഒരുപാട് പേരുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്നതിനും മുസ്‌ലിംലീഗ് പദ്ധതികളാവിഷ്‌കരിക്കും. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പരിമിതമായാല്‍ ഈ കുടുംബങ്ങള്‍ക്കാവശ്യമായ സഹായങ്ങളും നല്‍കും.
പ്രളയബാധിത മേഖലകളില്‍ അടിയന്തരമായി സഹായമെത്തിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥാപിതവും കൃത്യതയുമാര്‍ന്ന പ്രവര്‍ത്തനമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയത്. പ്രളയമുണ്ടായ എട്ടാം തീയതി മുതല്‍ കഴിഞ്ഞ 25 വരെയുള്ള ദിവസങ്ങളിലായി 40535000 (നാല് കോടി അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപയുടെ സഹായം മുസ്‌ലിംലീഗ് നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് മറ്റ് സാമഗ്രികളും വീടുകളിലെ പുനരധിവാസത്തിന് കട്ടില്‍, ബെഡ്, വീട്ടുപകരണങ്ങള്‍, പുതപ്പ്, പായ, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, തുടങ്ങിയ മുഴുവന്‍ സാധനസാമഗ്രികളും മുസ്‌ലിംലീഗും പോഷകഘടകങ്ങളും പ്രാദേശികമായി സമാഹരിച്ച് നിലമ്പൂരില്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്റര്‍ മുഖേനയും ക്യാമ്പുകളിലും വീടുകളിലും നേരിട്ടും എത്തിച്ച് വിതരണം ചെയ്തു. ഗൃഹോപകരണങ്ങളുടെയും വനിതാ ലീഗിന്റെ നേതൃത്വത്തിലുള്ള അടുക്കള കിറ്റിന്റെയുമെല്ലാം വിതരണം നടന്നുവരികയുമാണ്. പ്രത്യേക പരിശീലനം നേടിയ 6000 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സേവനത്തിനെത്തിയത്. കവളപ്പാറ ദുരന്തഭൂമിയിലും പാതാറിലും വിവിധ സ്ഥലങ്ങളിലെ റിലീഫ് ക്യാമ്പുകളിലും മുഴുവന്‍ സമയ സേവനം ചെയ്തു. പ്രളയജലത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തല്‍, വീടുകള്‍ മണ്ണിനടിയിലായ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് ആശ്വാസപ്രവര്‍ത്തനങ്ങള്‍, താമസയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കല്‍, കിണറുകള്‍ വൃത്തിയാക്കല്‍, റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിക്കല്‍,നടപ്പാലങ്ങളുടെ പുനര്‍നിര്‍മാണം, പ്രളയംകാരണം വീട് വിട്ട്‌പോയവരെ സ്വന്തംവീടുകളില്‍ പുനരധിവസിപ്പിക്കല്‍, ഭക്ഷണങ്ങള്‍ വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തില്‍ ജില്ലക്കുണ്ടായ നാശത്തേക്കള്‍ ഏറെ ഇത്തവണത്തെ പ്രളയത്തിലുണ്ടായി. നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്കെടുക്കാന്‍ പോലും സാധിച്ചിട്ടില്ല. വലിയ ആള്‍നാശവുമുണ്ടായി. സര്‍ക്കാര്‍ സഹായ വാഗ്ദാനങ്ങളൊന്നും സംഭവിച്ച നഷ്ടങ്ങള്‍ നികത്തുവാന്‍ പര്യാപ്തമാവില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് ദുരന്തബാധിതരെ പുനരധിവാസത്തിലൂടെ കൈപിടിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നതെന്നും സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നല്‍കുന്നതിനും കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി. മൂത്തേടം, പി.കെ.സി അബ്ദറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കോട്ടക്കുന്ന് പാര്‍ക്ക് തുറക്കാനല്ല;
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനാണ് തിടുക്കം കാണിക്കേണ്ടത്
മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതിനാല്‍ ഇവിടെ നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്താല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. എന്നാല്‍ ഓണക്കാലത്തെ വരുമാനം ലക്ഷ്യമിട്ട് ഭീഷണി വകവെക്കാതെ കോട്ടക്കുന്ന് പാര്‍ക്ക് വീണ്ടും തുറന്ന ടൂറിസം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ല. നഗരസഭയുമായോ എം.എല്‍.എയുമായോ കൂടിയാലോചനകള്‍ നടത്താതെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്. മണ്ണിടിച്ചിലില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഇനിയും ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇത് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം പാര്‍ക്ക് വീണ്ടും തുറന്നത് സംബന്ധിച്ച അധികൃതര്‍ പുനരാലോചന നടത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫും പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.