Connect with us

Culture

ലക്ഷങ്ങളുടെ കണ്ണീരൊപ്പിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് മുസ്്‌ലിംലീഗ്

Published

on

കോഴിക്കോട്: അവശ ലക്ഷങ്ങളുടെ കണ്ണീരൊപ്പിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന മാതൃകാ പദ്ധതി കേരളത്തിലെ ലക്ഷക്കണക്കിനു നിര്‍ധന രോഗികള്‍ക്കു ആശ്വാസമായിരുന്നു. ഇതു നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. കാരുണ്യ പദ്ധതി നടപടി ക്രമങ്ങള്‍ ലളിതവും സുതാര്യവും സാധാരണക്കാര്‍ക്ക് അതിവേഗം ലഭ്യവുമായിരുന്നു. യു.ഡി.എഫ് കാലത്ത് ലക്ഷത്തില്‍പരം രോഗികള്‍ക്ക് ആയിരത്തോളം കോടി രൂപ ആശ്വാസ ധനം നല്‍കിയത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ചരിത്രമാണ്. ഇതിനുപകരം കൊണ്ടുവരുമെന്ന് പറയുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വ്യക്തതയില്ലാത്തതും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമല്ലാത്തതുമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് റാം ബയോളജി കമ്പനിയെ കണ്‍സല്‍ട്ടന്റായി നിശ്ചയിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയും പിന്‍വാതിലിലൂടെയുമാണെന്നും മറ്റൊരു പ്രമേയത്തില്‍ കുറ്റപ്പെടുത്തി. 605 കോടിയോളം രൂപയുടെ പദ്ധതി കേരളത്തിന് നഷ്ടപെടുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത വാപ്‌കോസ് കേന്ദ്ര സര്‍ക്കാറിന്റെ സ്ഥാപനമാണ്. അവരെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് കൊടുത്തതില്‍ കോടികളുടെ അഴിമതിയും രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പാലാരിവട്ടം പാലത്തിന്റെ പേരില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിനെതിരായ പ്രചാരണം വസ്തുതകളുമായി ബന്ധമില്ലാത്തതും രാഷ്ട്രീയപ്രേരിതവുമാണെന്നു പ്രവര്‍ത്തകസമിതി വിലയിരുത്തി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതും ഉദ്ഘാടനം ചെയ്ത വി.എസ് സര്‍ക്കാറിന്റെ സമയത്ത് തുടങ്ങിയതും ഉദ്ഘാടനം ചെയ്തതുമായി നൂറുക്കണക്കിന് പാലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന ഭൂരിപക്ഷം പദ്ധതികളും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിവെച്ചതാണ്.
പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാറുകാരന്‍ ഡിഫക്ട് ലയബിലിറ്റി ക്ലോസ് പ്രകാരം ഇപ്പോഴുണ്ടായ തകരാറുകള്‍ സ്വന്തം ചെലവില്‍ പരിഹരിക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. വസ്തുത മറച്ചുവെച്ച് പാര്‍ലമെന്റ് തെരഞ്ഞടുപ്പിലെ ദയനീയ പ്രകടനത്തിന്റെ ജാള്യത ഒഴിവാക്കാനും എറണാകുളം ഉപതെരഞ്ഞെടുപ്പ് ലാക്കാക്കിയും സമരവും പുകമറയും സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി.
നാളികേര സംഭരണ വില 27ല്‍ നിന്ന് 36 രൂപയെങ്കിലും ആയി വര്‍ധിപ്പിച്ച് കേര കര്‍ഷകരെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഭരണ കേന്ദ്രങ്ങള്‍ പോലും നിശ്ചയിക്കാതെയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇടതു സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം നാളികേര സംഭരണം മുടങ്ങിക്കിടക്കുകയാണെന്നും കര്‍ഷക ദ്രോഹത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം. കെ മുനീര്‍ എം.എല്‍. എ, നിയമസഭാ പാര്‍ട്ടി ഉപലീഡര്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷകഘടകം പ്രതിനിധികള്‍, പ്രര്‍ത്തകസമിതി അംഗങ്ങള്‍ പങ്കെടുത്തു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.