Connect with us

Video Stories

ബൈക്കില്‍ ലോങ് റൈഡ്: സ്വന്തം അനുഭവത്തില്‍ നിന്ന് നബീല്‍ ലാലു നല്‍കുന്ന നിര്‍ദേശങ്ങള്‍

Published

on

മലപ്പുറത്തു നിന്ന് ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ കശ്മീരിലെ ലഡാക്ക് വരെ പോയി തിരിച്ചു വന്ന 18-കാരന്‍ നബീല്‍ ലാലു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍. ഈ ചെറുപ്രായത്തില്‍ തന്നെ നബീലിന് യാത്രയോട് തോന്നിയ പ്രണയവും ലക്ഷ്യബോധത്തോടെയുള്ള സാഹസികതയും വര്‍ഷങ്ങളുടെ യാത്രാ പാരമ്പര്യമുള്ളവരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ, ഹോണ്ട കമ്പനി അടക്കം നിരവധി പേര്‍ നബീലിന്റെ ഉദ്യമത്തിന് അനുമോദനവുമായി രംഗത്തു വന്നിട്ടുണ്ട്.

ലഡാക്ക് ട്രിപ്പിന്റെ വിശേഷങ്ങളും സാങ്കേതിക, സാമ്പത്തിക കാര്യങ്ങളുമറിയാന്‍ നിരവധി പേര്‍ തന്നെ സമീപിക്കുന്നതായി ലാലു പറയുന്നു. അത്തരക്കാര്‍ക്കു വേണ്ടി തന്റെ യാത്രയുടെ വിശദാംശങ്ങളും പ്രധാന അനുഭവങ്ങളും ചുരുക്കി വിവരിച്ചിരിക്കുകയാണ് ലാലു തന്റെ പുതിയ പോസ്റ്റില്‍. (യാത്രാപ്രിയര്‍ക്ക്, അതും ഒരല്‍പം സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ഉപകാര പ്രദമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റും, നബീലുമായി സംസാരിച്ച് ചേര്‍ത്ത ചില കാര്യങ്ങളുമായിട്ടാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)

18 കാരന്‍ ലഡാക്ക് പോയപ്പോള്‍ കിട്ടിയ വിവരങ്ങള്‍

പല കൂട്ടുകാരും അന്വേഷിക്കുന്ന കാര്യമാണ് ലഡാക്ക് ട്രിപ്പിന് എത്ര ബഡ്ജറ്റ് ആയി എന്ന്. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് ലഡാക്കില്‍ പോയി വന്നത്. അതിന് കാരണം എന്റെ നല്ല കൂട്ടുകാര്‍ തന്നെ.

1. മൈലേജ്:
ഇത്രയധികം ദൂരം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പ്രധാന ചെലവ് ഇന്ധനം (പെട്രോള്‍) ആയിരിക്കും. വണ്ടിയുടെ സ്വാഭാവിക മൈലേജ് കണക്കുകൂട്ടി ഒരു ബഡ്ജറ്റ് നേരത്തെ തയ്യാറാക്കാന്‍ കഴിയുകയില്ല താനും. ഉദാഹരണത്തിന്, എന്റെ വണ്ടിക്ക് (ഹോണ്ട ഡിയോ) സാധാരണ ഗതിയിലുള്ള ഇന്ധനക്ഷമത 49 കിലോമീറ്ററിനും 53-നുമിടയിലാണ്. പക്ഷേ, ഈ മൈലേജ് മണാലിയില്‍ നിന്ന് കയറിയാല്‍ കിട്ടുകയില്ല; അത് 25നു താഴെ ആയി കുറഞ്ഞു; കാരണം ഓക്‌സിജന്റെ കുറവ് തന്നെ. ആകെ മൊത്തം, പെട്രോളിന് മാത്രം ഏകദേശം 15,000 രൂപയില്‍ താഴെയാണ് എനിക്ക് ചെലവ് വന്നത്.
പെട്രോളിന് പല സംസ്ഥാനങ്ങളിലും പല വിലയാണ്. ലിറ്ററിന് 62 രൂപ മുതല്‍ 80 രൂപ വരെ ഞാന്‍ പെട്രഓള്‍ അടിച്ചിട്ടുണ്ട്. മാഹി, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫുള്‍ടാങ്ക് അടിക്കുന്നതിനൊപ്പം കുറച്ച് സ്റ്റോക്ക് ചെയ്യുന്നതും നല്ലതാണ്.

2. ഭക്ഷണം:
യാത്രയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണല്ലോ ഭക്ഷണം. കേരളം കഴിഞ്ഞാല്‍ ഭക്ഷണത്തിന്റെ കാര്യം ഒക്കെ ഒരു കണക്കാണ്. പലയിടത്തം റൈഡേഴ്‌സിന് മാത്രമായി പ്രത്യേക വില തന്നെയാവും. അതുകൊണ്ട് ആദ്യം തന്നെ വില അന്വേഷിച്ചതിനു ശേഷം ഭക്ഷണം തെരഞ്ഞെടുക്കുന്നതാവും നല്ലത്. ഒരു റൊട്ടിക്ക് ഏഴ് രൂപ മുതല്‍ 25 രൂപ വരെ നല്‍കേണ്ടി വന്നിട്ടുണ്ട്. ഭക്ഷണത്തിനു മാത്രം 7000 രൂപയോളം എനിക്ക് ചെലവായി.

3. താമസം:
താമസത്തിന് റൂമെടുക്കുന്നതാവും നല്ലത്. ടെന്റ് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്യുന്നത് വളരെ നല്ലതാണ്. ഞാന്‍ കുറഞ്ഞ വിലയുടെ റൂമുകളാണ് തെരഞ്ഞെടുത്തത്. ഏറ്റവും വില കൂടിയ റൂമിന് എനിക്ക് ചെലവായത് 700 രൂപ മാത്രം. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ഹൈവേയില്‍ പ്രദേശവാസികളുടെ ടെന്റും വളരെ കുറഞ്ഞ വിലക്ക് ലഭിക്കും. ഒരാള്‍ക്ക് 100 മുതല്‍ 150 വരെ ഒക്കെയാണ് ടെന്റിന് ഈടാക്കുന്നത്. ഏതായാലും താമസ സൗകര്യം തെരഞ്ഞെടുക്കുമ്പോള്‍ വില പേശി മാത്രം എടുക്കുക.

4. ലൈറ്റ്:
വണ്ടിയില്‍ അത്യാവശ്യമുള്ള ഒരു എക്‌സ്ട്രാ ഫിറ്റിങ് ഉപകരണം ആണ് അഡീഷണല്‍ ലൈറ്റ്. എന്റെ അനുഭവത്തില്‍, യെല്ലോ ലാംപിനേക്കാളും കൂടുതല്‍ സഹായകമായത് ഫോഗ് ലാംപ് ആണ്. (തീര്‍ത്തും വ്യക്തിപരമായ അനുമാനം.)

5. സിം കാര്‍ഡ്:
ജമ്മു കശ്മീരില്‍ പോസ്റ്റ് പെയ്ഡ് സിം മാത്രമേ വര്‍ക്ക് ചെയ്യുക ഉള്ളൂ. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് ഉണ്ട്. ഇവയില്‍ ഇന്റര്‍നെറ്റിന്റെ ആവശ്യത്തിന് പ്രത്യേകം റീചാര്‍ജ് ചെയ്യേണ്ടി വരും. നമ്മുടെ നാട്ടിലെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്ന് 600 രൂപ അടച്ച് പോസ്റ്റ്‌പെയ്ഡ് സിം വാങ്ങാം. പിന്നെ, യാത്രയിലുടനീളം അംബാനി നമ്മുടെ കൂട്ടിനുണ്ട്. കശ്മീരൊഴികെ എല്ലാ സ്റ്റേറ്റിലും ജിയോ ഉണ്ട്.

6. ലഗ്ഗേജ്:
യാത്രയില്‍ ലഗ്ഗേജ് പരമാവധി കുറക്കുക. കാരണം വണ്ടിക്കും നിങ്ങള്‍ക്കും അത് കൂടുതല്‍ ഉപകാരം ചെയ്യും. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തിലേക്ക് (ഹൈ ആള്‍ട്ടിറ്റിയൂഡ്) പോകുംതോറും വണ്ടിയുടെ വലിവ് ലഗ്ഗേജിനെ കൂടി ആശ്രയിച്ചിരിക്കും. ഞാന്‍ ആകെ കൊണ്ടുപോയത് രണ്ട് പാന്റ്‌സും മൂന്നു ഷര്‍ട്ടും മാത്രം.

7. എ.എം.എസ് (അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നസ്):
എ.എം.എസ് എന്ന് പേരിട്ടു വിളിക്കുന്ന ഇവന്‍ വളരെ അപകടകാരിയാണ്. ആള്‍ട്ടിറ്റിയൂഡില്‍ ഉള്ളമാറ്റം കാരണം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുമ്പോള്‍ ഉള്ള അസുഖങ്ങളാണ് എ.എം.എസ്. തലവേദന, ഛര്‍ദ്ദി തുടങ്ങിയവ മുതല്‍ മരണകാരണമാകുന്ന അസുഖങ്ങള്‍ വരെ ഉണ്ടാകാം. അതിനുള്ള മുന്‍കരുതല്‍ ഡോക്ടറെ കണ്ട് യാത്ര പുറപ്പെടുന്നതിനു മുമ്പു തന്നെ എടുക്കുന്നത് നല്ലതാണ്. ഉശാീഃശി എന്ന ഗുളിക രാവിലെയും രാത്രിയും കഴിച്ചാല്‍ മതി.

8. സ്ലീപ്പിങ് ബാഗ്:
ഒരു ലഡാക്ക് യത്രികന്റെ അടുക്കല്‍ വേണ്ട അവശ്യ സാധനമാണ് സ്ലീപ്പിങ് ബാഗ്. ദൗര്‍ഭാഗ്യവശാല്‍ എന്റെ കൈയില്‍ ഇത് ഇല്ലായിരുന്നു. ഇതുണ്ടെങ്കില്‍ തണുപ്പില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം. 1300 രൂപക്ക് നല്ല സ്ലീപ്പിങ് ബാഗ് ലഭിക്കും.

9. ഭൂപടം:
ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരു പ്രധാന സഹായി ആണ് സ്ഥല വിവരങ്ങളടങ്ങുന്ന മാപ്പ്. ഞാന്‍ ഉപയോഗിച്ചിരുന്നത് ഗൂഗിള്‍ മാപ്പ് ആയിരുന്നു. ഗൂഗിള്‍ മാപ്പില്‍ ഓഫ് ലൈന്‍ ഓപ്ഷന്‍ ഉണ്ട്. അതുവഴി മാപ്പ് സേവ് ചെയ്ത് പിന്നീട് ഉപയോഗിക്കാന്‍ കഴിയും.

10. ഗം ബൂട്ട്:
മണാലി മുതല്‍ മുകളിലേക്ക് പോകുമ്പോള്‍ അത്യാവശ്യമുള്ള ഒരു വസ്തുവാണ് ഗം ബൂട്ട്. ചെളിയും വെള്ളവും നിറഞ്ഞ റോഡുകളിലൂടെ കടന്നുപോകുമ്പോള്‍ കാലുകള്‍ സംരക്ഷിക്കാനും തണുപ്പില്‍ നിന്ന് രക്ഷ നേടാനും അത്യാവശ്യമാണ്. മണാലിയില്‍ നിന്ന് ഞാന്‍ വാങ്ങിയ ഗം ബൂട്ടിന് 300 രൂപയാണ് വില.

11. ഹെല്‍മറ്റ്:
ഒരു റൈഡറുടെ കിരീടമാണ് ഹെല്‍മറ്റ്. ഹെല്‍മറ്റില്ലാതെ യാത്ര പോകുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും പാടില്ല. തലയ്ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഹെല്‍മറ്റ് സ്വന്തമാക്കുക. ബൈക്ക് ട്രെയിനില്‍ കയറ്റി വിടുന്നവര്‍ക്ക് ഡല്‍ഹിയിലെ കരോള്‍ബാഗില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക നല്ല ഹെല്‍മറ്റ് ലഭിക്കും. ബൈക്ക് ആക്‌സസറീസ് കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇവിടെ നിന്ന് ഞാന്‍ 250 രൂപയ്ക്ക് ഒരു ഗ്ലൗ വാങ്ങി. നാട്ടില്‍ വില ചോദിച്ചപ്പോള്‍ അതിന് 450 രൂപയായിരുന്നു.
25,000 രൂപയില്‍ താഴെയാണ് തനിക്ക യാത്രക്ക് ചെലവായ തുക എന്ന് നബീല്‍ ലാലു പറയുന്നു. സ്വന്തമായി കരുതിയ പണത്തിനു പുറമെ സുഹൃത്തുക്കളുടെ സഹായവും തുണയായി.

ഹോണ്ടയുടെ ‘നവി’ സ്‌കൂട്ടര്‍ സ്വന്തമാക്കുകയാണ് നബീലിന്റെ അടുത്ത ലക്ഷ്യം. അത് കിട്ടിയാല്‍ ഇന്ത്യക്ക് പുറത്ത് നേപ്പാളും ഭൂട്ടാനുമൊക്കെ കറങ്ങി വരണമെന്നാണ് ആഗ്രഹം. നാട്ടിലെത്തിയപ്പോള്‍ ഹോണ്ടയുടെ പ്രതിനിധികള്‍ അനുമോദിച്ചെങ്കിലും തങ്ങളുടെ ഡിയോ സ്‌കൂട്ടറിന്റെ പെരുമ ഇന്ത്യയിലുടനീളം കൊണ്ടുനടന്ന നബീലിനെ കാര്യമായി ‘പരിഗണിച്ചില്ല’ എന്നതാണ് സത്യം. സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും അനുമോദനങ്ങള്‍ക്കിടയിലും നവി വാങ്ങാനായി അധ്വാനിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ലാലു പറയുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.