Connect with us

Science

‘ഇങ്ങനെയാണ് ചൊവ്വ’; ഗ്രഹത്തിന്റെ കളര്‍ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്നു സെല്‍ഫി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്‌സിവിയറന്‍സ് ഭൂമിയില്‍ എത്തിച്ചത്

Published

on

വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവിയറന്‍സ് റോവര്‍ ആദ്യ കളര്‍ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്നു സെല്‍ഫി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്‌സിവിയറന്‍സ് ഭൂമിയില്‍ എത്തിച്ചത്.

ലാന്‍ഡിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളില്‍നിന്നുള്ള ചിത്രമാണ് ഇതെന്ന് നാസ അറിയിച്ചു. നേരത്തെ നടത്തിയ ചൊവ്വ ദൗത്യങ്ങളില്‍നിന്നു വ്യത്യസ്തമായി പെഴ്‌സിവിയറന്‍സില്‍ ഉള്ളത് ഭൂരിഭാഗവും കളര്‍ കാമറകളാണ്. ഏഴു മാസത്തെ യാത്രയ്ക്ക് ഒടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്.

പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ച് റോവര്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. പെഴ്‌സിവിയറന്‍സ് റോവറും ഇന്‍ജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ ദൗത്യമാണ് ഇതെന്ന സവിശേഷതയുമുണ്ട്.

2020 ജൂലൈ 30നാണ് പെഴ്‌സിവിയറന്‍സ് വിക്ഷേപിച്ചത്. അറ്റ്‌ലസ് 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഒരാഴ്ചയ്ക്കുള്ളില്‍ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്.

ഒന്‍പത് ഉപഗ്രഹങ്ങള്‍ മാത്രമാണ് ഇതുവരെ ചൊവ്വയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തിട്ടുള്ളത്. യുഎസ് വിക്ഷേപിച്ചവയാണ് ഒന്‍പതും. ഒരു ചെറുകാറിന്റെ വലുപ്പമാണ് പെഴ്‌സിവിയറന്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്ന് അറിയാനാവും റോവറിന്റെ ശ്രമം. ജലം നിറഞ്ഞ നദികളും തടാകവും 350 കോടി വര്‍ഷം മുന്‍പ് ജെസീറോയില്‍ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 2031 ല്‍ സാമ്പിളുമായി പേടകം ഭൂമിയില്‍ മടങ്ങിയെത്തും. പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Health

ഹൈബ്രിഡ് ഇമ്മ്യൂണിറ്റി; ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

അണുബാധ മുമ്പുണ്ടായ ഒരാള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്.

Published

on

കൊച്ചി: ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഒമിക്രോണ്‍ വൈറസിനെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നുവെന്ന് പ്രമുഖ ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റും റൂമറ്റോളജിസ്റ്റുമായ ഡോ.പദ്മനാഭ ഷേണായി. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഉള്ളതിനാലാണ് ഒമിക്രോണിന്റെ രൂപത്തിലെത്തിയ കോവിഡ് മൂന്നാം തരംഗം യുഎസ്, യുകെ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണ നിരക്ക് കുറയാന്‍ കാരണമെന്ന് തന്റെ പഠനത്തിലൂടെ കണ്ടെത്തിയതായി ഡോ.ഷേണായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ ആര്‍െ്രെതറ്റിസ് ആന്‍ഡ് റുമാറ്റിസം എക്‌സലന്‍സില്‍ കോവിഡ് ബാധിച്ചവരോ ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരോ ആയ രണ്ടായിരം പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് പോലുള്ള ഏത് വൈറസ് ബാധയെയും ചെറുക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷിയാണ്. ഏതൊരാള്‍ക്കും പ്രതിരോധശേഷി ലഭിക്കുന്നത് സ്വാഭാവികമായ അണുബാധയിലൂടെയോ വാക്‌സിനേഷനിലൂടെയോ ആണ്. അണുബാധ മുമ്പുണ്ടായ ഒരാള്‍ക്ക് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ രൂപപ്പെടുന്ന സങ്കര പ്രതിരോധ ശേഷിയെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത്.

കോവിഡ് വരാത്ത ഒരാള്‍ക്ക് രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനിലൂടെ ലഭിച്ച പ്രതിരോധശേഷിയേക്കാള്‍ 30 മടങ്ങ് അധിക പ്രതിരോധശേഷി കോവിഡ് വന്നതിന് ശേഷം ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചവരിലുള്ളതായി മുമ്പ് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ഇപ്രകാരം അധിക പ്രതിരോധശേഷി കൈവരിച്ചവരെയാണ് ഹൈബ്രിഡ് ഇമ്മ്യൂണിറ്റി ഗണത്തില്‍ പെടുത്തിയിരിക്കുന്നത്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 60% ആളുകള്‍ക്കും, ഹൈബ്രിഡ് പ്രതിരോധശേഷിയുള്ള 90% ആളുകള്‍ക്കും യഥാര്‍ഥ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഡെല്‍റ്റ വകഭേദത്തിലും ഈ കണക്കുകള്‍ ഏതാണ്ട് സമാനമായിരുന്നു. കോവിഡ് വന്നതിന് ശേഷം കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ വകഭേദത്തെ നിര്‍വീര്യമാക്കാനുള്ള കഴിവ് എത്രത്തോളമുണ്ട്, കോവിഡ് വന്നവരില്‍ രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നതിലൂടെ ഒമിക്രോണിനെ നേരിടുന്നതിനായി ഉയര്‍ന്ന പ്രതിരോധശേഷി ലഭിക്കുന്നുണ്ടോ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡോക്ടര്‍ അറിയിച്ചു. പഠന റിപ്പോര്‍ട്ട് ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിഖ്യാതമായ ലാന്‍സെറ്റ് റുമറ്റോളജി ജേണലിന്റെ 2021 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

Health

കോവിഡ്,അടുത്ത വകഭേദത്തെ കുറിച്ച് വ്യക്തതയില്ല:ഡബ്ല്യു.എച്ച്.ഒ

വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

Published

on

ജനീവ: കോവിഡ് വൈറസിന്റെ പരിണാമത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്ക് ഇതുവരെ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ഇപ്പോഴും പരിണമിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത വകഭേദം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ സാംക്രമികരോഗ വിദഗ്ധയും കോവിഡ് 19 സാങ്കേതിക സംഘത്തിന്റെ മേധാവിയുമായ മരിയ വാന്‍ കെര്‍ഖോവ് അഭിപ്രായപ്പെട്ടു.

ഗ്ലോബല്‍ ഇന്‍ഫ്‌ലുവന്‍സ് സര്‍വൈലന്‍സ് ആന്‍ഡ് റെസ്‌പോണ്‍സ് സിസ്റ്റത്തിന് കൂടുതല്‍ ഡാറ്റ കിട്ടിയാല്‍ മാത്രമേ വൈറസിന്റെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കൂവെന്ന് തന്റെ പ്രസ്താവനക്ക് വ്യക്തത വരുത്തി കെര്‍ഖോവ് ട്വീറ്റ് ചെയ്തു. സാധാരണ പകര്‍ച്ചപ്പനികളെ അപേക്ഷിച്ച് കാലാനുസൃതമല്ലാതെയാണ് കൊറോണ വൈറസ് പരിണമിക്കുന്നതെന്നും അതുകൊണ്ട് പരിണാമത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ അവസാന വകഭേദമായിരിക്കില്ല ഒമിക്രോണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

Continue Reading

india

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി

രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.