Connect with us

Video Stories

ഇസ്രാഈല്‍ മോദി

Published

on


ഇംഗ്ലീഷുകാരിതിനെ പോസ്റ്റ് ട്രൂത്ത് (സത്യാനന്തരകാലം) എന്ന് വിളിക്കും. പൊതുസമൂഹത്തിന്റെ കാര്യമാണത്. ദൈവം കള്ളനെ പനപോലെ വളര്‍ത്തുമെന്നാണല്ലോ. കവര്‍ച്ചക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും കുത്തകകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഇത് ശുക്രനാണ്. പറഞ്ഞുവരുന്നത് ഭൂമിയിലെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രാഈലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചാണ്. പഠനകാലത്ത് മര്യാദക്കാരനായ, അനുസരണശീലമുള്ള, പരസഹായിയായിരുന്ന ചെറുക്കനാണ് നെതന്യാഹുവെങ്കിലും ഇപ്പോള്‍ ലോകം മുഴുവന്‍ വെറുക്കുന്ന ( ഇസ്്‌ലാം, ക്രിസ്ത്യന്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും) അധിപതിയാണ് നെതന്യാഹു. ഇതിയാന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു, നാലാമതും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ. കഴിഞ്ഞയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിയുടെ പ്രതിനിധിയായി വീണ്ടും പ്രധാനമന്ത്രിയായവിജയിച്ചിരിക്കുകയാണ് ‘ബിബി’ എന്ന് വിളിക്കപ്പെടുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇയാളെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ,നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും താന്‍ നിങ്ങളില്‍ ചില പ്രതീക്ഷകള്‍ വെക്കുന്നു എന്നാണ്. ആറരലക്ഷം ഫലസ്തീനികളുടെ ഭാവിയാണ് വീണ്ടും തുലാസിലാകുന്നത്.
ഇയാള്‍ പ്രധാനമന്ത്രിയായശേഷമാണ് ഇസ്രാഈല്‍ അതിന്റെ സാമ്രാജ്യത്വദംഷ്ട്രങ്ങള്‍ പൂര്‍വാധികം തുറന്നുകാട്ടിയത്. ഫലസ്തീന്‍ജനതയുടെ അടിസ്ഥാനജീവല്‍പ്രശ്‌നത്തിന് പരിഹാരംകാണാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, രാജ്യത്തെ ഭീകരതയെ ഫലസ്തീനി ജനതയുടെ തലയിലേക്ക് കൂടുതല്‍ കൂടുതല്‍ എടുത്തുവെക്കുകയാണ് നെതന്യാഹു. ഇസ്രാഈല്‍ തലസ്ഥാനം തെല്‍അവീവില്‍നിന്ന് ജെറുസലേമാക്കിയതും ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ നെതന്യാഹുവിന്റെ ബുദ്ധിയിലുദിച്ചവയാണ്. പട്ടാളക്യാപ്റ്റനായി ദീര്‍ഘകാലം സേവിച്ചതും 1967 മുതല്‍ ഭരണത്തിന്റെ പലതരത്തിലുള്ള ചുക്കാനേന്തിയെന്നതും നെതന്യാഹുവിന്റെ ഓരോ ചലനത്തെയും വിജയകരമാക്കുകയാണ്. അമേരിക്കയുമായി താമസിച്ചതടക്കമുള്ള ബന്ധമാണ് നെതന്യാഹുവിനുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ പിതാവിനെ പോലും സുഹൃത്താക്കിയ പൂര്‍വകാലം. നല്ല അമേരിക്കന്‍ ഇംഗ്ലീഷ്. ഇസ്രാഈലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന ഖ്യാതി. കറകളഞ്ഞ മുതലാളിത്തവാദി. നേരിട്ട അഴിമതിക്കഥകളെയൊക്കെ സ്വാധീനമുപയോഗിച്ച് തട്ടിമാറ്റി. കള്ളം ആയിരംതവണ പറഞ്ഞാല്‍ സത്യമാകുമെന്നുപറഞ്ഞ ഗീബല്‍സിന്റെ ആധുനികകാലശിശ്യന്‍. 1996ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലേറുന്നത്. 99ല്‍ പക്ഷേ തോറ്റ് രാഷ്ട്രീയം വിട്ടു. 2000ല്‍ തിരിച്ചെത്തി തുടര്‍ച്ചയായി മൂന്നുതവണ അതേ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. 2005ലാണ് ലിക്കുഡ് പാര്‍ട്ടിയുടെ തലതൊട്ടപ്പനാകുന്നത്. മന്ത്രിയായി ഷിമോന്‍ പെരസ്, യിഷാക്ഷമീര്‍, യിഷാക്‌റബീന്‍, ഏരിയല്‍ ഷാരോണ്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ഭരണപരിചയം. ഫലസ്തീന്‍വിമോചനനേതാവ് യാസര്‍ അറഫാത്തുമായി ഇസ്രാഈല്‍ സമാധാനനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 96ല്‍ നെതന്യാഹു അധികാരത്തിലെത്തിയതോടെ എല്ലാം തകിടംമറിയുകയായിരുന്നു. താന്‍ സമാധാനവാദിയാണെന്ന് പ്രചരിപ്പിക്കുകയും അതേസമയം അധികാരം കിട്ടിയശേഷം അറഫാത്തുമായി യാതൊരുവിധ സഹകരണവുമില്ലെന്ന ്തുറന്നുപ്രഖ്യാപിക്കുകയും സൈന്യത്തെ കയറൂരിവിടുകയും ചെയ്തു നെതന്യാഹുവിലെ കുരുട്ടുബുദ്ധിക്കാരന്‍. തീവ്രവലതുപക്ഷക്കാരനായ 69കാരനില്‍നിന്ന് സമാധാനം പ്രതീക്ഷിക്കുക എന്നാല്‍ പോത്തിനോട് വേദമോതി തിരുത്തുക എന്നാണ്.
120ല്‍ 36 സീറ്റും 26.45 ശതമാനം വോട്ടുമാണ് എതിരാളികളായ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിയേക്കാള്‍ ലിക്കുഡ് നേടിയത്. ലിക്കുഡ് ഉള്‍പ്പെട്ട മുന്നണിയാകെ 65 സീറ്റും. നെതന്യാഹു വീണ്ടും വിജയിച്ചുവെന്നവാര്‍ത്ത പരന്ന നിമിഷം ഫലസ്തീന്‍ പ്രദേശത്തും ലോകത്തെ ഫലസ്തീന്‍ വംശജര്‍ക്കും സമാധാനകാംക്ഷികള്‍ക്കിടയിലാകെയും വ്യാപിച്ച മൂകത വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്. 17നാണ് സ്ഥാനാരോഹണം. ഇനിയൊരു വെട്ടിപ്പിടിത്തംകൂടി (വെസ്റ്റ് ബാങ്ക്) ഇസ്രാഈല്‍ നടത്തിയാല്‍ ഭൂലോകത്ത് ഫലസ്തീന്‍ എന്ന രാഷ്ട്രംതന്നെ ഇല്ലാതാകും. അതാണ് 46 ശതമാനം വലതുപക്ഷക്കാരായ ഇസ്രാഈലിന്റെയും ഫലസ്തീന്റെയും ഭാവി. വെറുതെയല്ല അവര്‍ നെതന്യാഹുവിന് വോട്ടുചെയ്തത്. ഇന്ത്യയില്‍ ഹിന്ദുത്വവര്‍ഗീയതക്ക് സമാനമാണ് ഇസ്രാഈലിലെ ജൂതവംശീയത. വെട്ടിപ്പിടുത്തത്തിന്റെയും വംശീയതയുടെയും വലതുപക്ഷകാപാലികതയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ബോബേറിന്റെയും കല്ലുകൊണ്ടുള്ള ചെറുത്തുനില്‍പിന്റെയും കരാര്‍ ലംഘനങ്ങളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും ചരിത്രമാണ് കഴിഞ്ഞ നീണ്ട 52 വര്‍ഷത്തെ ഇസ്രാഈലും ഫലസ്തീനും. പാര്‍ലമെന്റില്‍ (നെസറ്റ് ) പത്തുപേരെപോലും ഫലസ്തീനികളെ തുല്യരായി കണക്കാക്കണമെന്ന് പറയാന്‍പോലും കിട്ടുന്നില്ല. പിന്നെങ്ങനെ ഈ ‘ഇസ്രാഈല്‍മോദിയെ-ട്രംപിനെ’ ലോകം തള്ളിപ്പറയും. ജനാധിപത്യം ജനഹിതംതന്നെ. അത് നന്മയുടേത് മാത്രമാവുമെന്ന് ശഠിക്കാനാകില്ലല്ലോ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.