Connect with us

Culture

കെ.എസ്.ആര്‍.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം കടലാസില്‍

Published

on

തിരുവനന്തപുരം: പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശം കടലാസില്‍ കെ.എസ്.ആര്‍.ടി.സിയെ മൂന്നു ലാഭകേന്ദ്രങ്ങളായി പുനഃസംഘടിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസില്‍ ഉറങ്ങുന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പറേഷനെ രക്ഷപ്പെടുത്താനുള്ള അവസാനവഴിയും ഇതോടെ അടഞ്ഞിരിക്കുകയാണ്. ഇതിനിടെ കോര്‍പറേഷനെ പ്രതിസന്ധിയിലേക്ക് കരകയറ്റാന്‍ ശ്രമിച്ച സി.എം.ഡി ടോമിന്‍ തച്ചങ്കരിയെ മാറ്റി കൊച്ചി പൊലീസ് കമ്മീഷണറായിരുന്ന ദിനേശിനെ കൊണ്ടു വന്നതാണ് സര്‍ക്കാര്‍ ചെയ്ത ഏക നേട്ടം.
കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളിലൊന്നാണ് നിലവിലുള്ള കോര്‍പറേഷനെ മൂന്നായി വിഭജിക്കണമെന്നുള്ളത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ആസ്ഥാനമായി മൂന്ന് കോര്‍പറേഷന്‍ രൂപീകരിച്ച് നിലവിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാനായിരുന്നു ആലോചന. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു പാക്കേജായിട്ടായിരിക്കും ഇതെല്ലാം അവതരിപ്പിക്കുകയെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും പദ്ധതി നടപ്പായില്ല. പെന്‍ഷന്‍ കൃത്യമായി നല്‍കുന്നതിന് പുതിയ സംവിധാനമുണ്ടാക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. ഒരു വര്‍ഷത്തെ പെന്‍ഷനായി 720 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത്. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് ലഭ്യമാക്കുമെന്ന് പറഞ്ഞ 3500 കോടി രൂപയുടെ താഴ്ന്ന നിരക്കിലുള്ള ദീര്‍ഘകാല വായ്പയും കിട്ടിയില്ല. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകളും പ്രധാന സഹകരണ ബാങ്കുകളും ചേര്‍ന്ന് കണ്‍സോര്‍ഷ്യമുണ്ടാക്കിയാകും പെന്‍ഷനും കുടിശ്ശികയും നല്‍കുക. പലിശ സഹിതം ആറുമാസത്തിനുള്ളില്‍ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ലഭിക്കുന്ന വായ്പ പയോഗപ്പെടുത്തി കോര്‍പറേഷന്റെ നിലവിലുള്ള ഹ്രസ്വകാല വായ്പകള്‍ തിരിച്ചടക്കാനായിരുന്നു ലക്ഷ്യം. പതിമാസം 60 കോടിയുടെ ഇളവു ഇതിലൂടെ ലഭിക്കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. കെ.എസ്.ആര്‍.ടി.സിയുടെ പുന:സംഘടനക്കായി 1000 കോടിയുടെ സഹായം ലഭ്യമാക്കുമെന്ന് ഈ ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ക്ക് പ്രതീക്ഷയില്ല. 1000 കോടി രൂപ ആദ്യവര്‍ഷത്തില്‍ സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രകാരം നല്‍കാമെന്ന് ഏറ്റിരുന്നു. ഇതിനകം 921 കോടി രൂപ പെന്‍ഷന്‍, ശമ്പളം, കെടിഡിഎഫ്‌സി തിരിച്ചടവ് എന്നീ ഇനങ്ങളിലായി ചെലവഴിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. തൊഴിലാളികളും മാനേജ്‌മെന്റും യോജിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ 2019-20ല്‍ കെ.എസ്.ആര്‍.ടി.സി ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.