Connect with us

Culture

എല്ലാം വളരെ പെട്ടെന്നായിരുന്നു..

Published

on

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനമെടുത്തത് അവസാന നിമിഷമെന്ന് സൂചന. ഇടപാടിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് നരേന്ദ്രമോദിയേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ അവസാന ഘട്ടമായ എക്‌സിറ്റ് കോണ്‍ഫറന്‍സ് നടന്നത് കഴിഞ്ഞയാഴ്ച മാത്രമാണ്. ഓഡിറ്റര്‍മാരും സര്‍ക്കാറുമായുള്ള ചര്‍ച്ചകളാണ് എക്‌സിറ്റ് കോണ്‍ഫറന്‍സ്. ഇതിനു പിന്നാലെ റിപ്പോര്‍ട്ട് തയ്യാറായതായി സി.എ.ജി വൃത്തങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ടി പ്രിന്റിങിന് അയച്ചത്. ഇന്ന് രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സഭയുടെ മേശപ്പുറത്തു വെക്കുകയും ചെയ്യും.
കഴിഞ്ഞ ഏതാനും വര്‍ഷത്തെ മൊത്തം പ്രതിരോധ ഇടപാടുകളെക്കുറിച്ചാണ് സി.എ.ജി പരിശോധിച്ചത്. പല ഇടപാടുകളില്‍ ഒന്നു മാത്രമായാണ് റഫാല്‍ ഇടപാടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി കോണ്‍ഫറന്‍സ് ലെവലില്‍ ആണ് ആദ്യം പരിശോധന നടന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ടു സ്വീകരിച്ചിരിക്കുന്ന നടപടി ക്രമങ്ങളാണ് പരിശോധിച്ചതെന്ന് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഒരു സി.എ.ജി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഡയരക്ടര്‍ ജനറല്‍ ഓഫ് ഡിഫന്‍സ് ഓഡിറ്റിന്റെ അധ്യക്ഷതയിലാണ് എക്‌സിറ്റ് കോണ്‍ഫറന്‍സ് നടന്നത്. ഓഡിറ്റര്‍മാരുടെ ഓരോ ശിപാര്‍ശകളും സംബന്ധിച്ച സി.എ.ജി വിലയിരുത്തലുകള്‍ ഇതിനു ശേഷമാണ് തയ്യാറാക്കിയതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2001ല്‍ വാജ്‌പേയി സര്‍ക്കാറിന്റെ കാലത്താണ് റഫാല്‍ ഇടപാടിലെ പ്രാഥമിക നടപടികള്‍ തുടങ്ങിയത്. ഫ്രാന്‍സില്‍നിന്ന് 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. 18 എണ്ണം പറക്കാന്‍ സജ്ജമായ നിലയില്‍(ഫ്‌ളൈ എവേ കണ്ടീഷന്‍) നേരിട്ട് വാങ്ങാനും ശേഷിക്കുന്ന 108 എണ്ണം ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ വച്ച് നിര്‍മ്മിക്കാനുമായിരുന്നു തീരുമാനം.- 2007 ഓഗസ്റ്റില്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇതുസംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടന്നത്. നെഗോഷിയേഷന്‍(വില ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ വില പേശലുകള്‍) ഏറെ മുന്നോട്ടു പോയെങ്കിലും യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അന്തിമ കരാറിലെത്താനായില്ല. തുടര്‍ന്ന് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ വാജ്‌പേയി സര്‍ക്കാറിന്റെയും മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെയും കാലത്തു നടന്ന ഇടപാടു ചര്‍ച്ചകളിലെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുകയും 126 യുദ്ധ വിമാനങ്ങള്‍ക്കു പകരം 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ധാരണയിലെത്തുകയുമായിരുന്നു. 2015 ഏപ്രിലിലാണ് ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.
യു.പി.എ സര്‍ക്കാറിന്റെ കാലത്തു നടന്ന ചര്‍ച്ചകളില്‍ ഒരു റഫാല്‍ യുദ്ധ വിമാനത്തിന് 526 കോടി രൂപയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് 1670 കോടി രൂപക്കാണ്. യു.പി.എ കാലത്തേതിനേക്കാള്‍ രണ്ടിരട്ടി കൂടുതല്‍ വിലക്ക്. കൂടിയ വിലക്ക് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ വന്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനു വേണ്ടി നേരിട്ട് ഇടപെട്ടുവെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. കരാറില്‍നിന്ന് ഇടക്കുവച്ച് പിന്‍വാങ്ങിയാലുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഗ്യാരണ്ടി സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാറില്‍നിന്ന് ഉറപ്പു വാങ്ങുന്നതിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇടപാടില്‍ നേരിട്ട് ഇടപെട്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇതുവരെയുള്ള വാദം. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇതേ അവകാശവാദമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നത് കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രിയേയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ റഫാല്‍ ഇടപാടിലെ സി.എ.ജി കണ്ടെത്തലുകള്‍ നിര്‍ണായകമാകും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.