Connect with us

Video Stories

ഓര്‍മകള്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും ബഷീറിന് അവഗണനയുടെ സ്മാരകം

Published

on

കോഴിക്കോട്: ജീവിതാനുഭവങ്ങളുടെ ഉഷ്ണമേഖലയില്‍ നിന്ന് കഥയുടെ തെളിനീരുറവകള്‍ കണ്ടെടുത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കുന്നത് അവഗണനയുടെ സ്മാരകം. ബഷീറിന് സ്മാരകം പണിയാന്‍ 2008ല്‍ അനുവദിച്ച 50 ലക്ഷം രൂപ തിരിച്ചെടുത്താണ് സാംസ്‌കാരിക വകുപ്പ് മഹാനായ എഴുത്തുകാരനോടുള്ള ക്രൂരമായ കൃതഘ്‌നതക്ക് അടിവരയിട്ടത്.
തലയോലപ്പറമ്പ് എന്ന ജന്മഗ്രാമത്തില്‍ നിന്ന് ബേപ്പൂരില്‍ എത്തി ഇവിടെ സ്ഥിരതാമസമാക്കിയ ബഷീറിന് സ്വദേശത്തേക്കാള്‍ പ്രിയങ്കരമായിരുന്നു കോഴിക്കോട്. ബേപ്പൂരിലെ വൈലാലില്‍ വീട് അക്ഷരസനേഹികളുടെ തീര്‍ത്ഥാടനകേന്ദ്രമായി ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍, ബഷീറിന് ഉചിതമായ സ്മാരകം പണിയുകയെന്നത് സാംസ്‌കാരിക കേരളത്തിന്റെ ബാധ്യതയും ഉത്തരവാദിത്വവും ഇനിയും നിറവേറ്റപ്പെട്ടില്ല എന്നതാണ് എല്ലാവരെയും വേദനിപ്പിക്കുന്നത്.
2008ല്‍ ബഷീര്‍ സ്മാരക ഉപദേശക സമിതി രൂപീകരിക്കുമ്പോള്‍ അന്നത്തെ സാംസ്‌കാരികവകുപ്പ് മന്ത്രി എം.എ ബേബി ചെയര്‍മാനും എം.ടി വാസുദേവന്‍ നായര്‍ വൈസ് ചെയര്‍മാനും കെ.ജെ തോമസ് സെക്രട്ടറിയുമായിരുന്നു. ജില്ലാ കലക്ടര്‍ ആയിരുന്നു ട്രഷറര്‍. ബഷീര്‍ കുടുംബത്തിലെ അംഗം എന്ന നിലയില്‍ മകന്‍ അനീസ് ബഷീറും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. സ്മാരകം പണിയാന്‍ സ്ഥലം കണ്ടെത്താന്‍ പല പ്രകാരത്തില്‍ ശ്രമം നടന്നുവെങ്കിലും ഒന്നും ഫലപ്രദമായില്ല. കോര്‍പറേഷന്റെയോ സര്‍ക്കാറിന്റെയോ സ്ഥലം കണ്ടെത്താനായിരുന്നു ശ്രമം. അശോകപുരത്ത് സര്‍ക്കാര്‍ അധീനതയിലുള്ള ഒരു ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നു. അപ്പോഴാണ് കോസ്റ്റല്‍ ഗാര്‍ഡിന്റെ ക്വാട്ടേഴ്‌സിനുവേണ്ടി അതേ ഭൂമി കൈമാറിയത്. ക്വാട്ടേഴ്‌സ് പണിയാനാണ് ഭൂമി മാറ്റിയത് എന്ന് ബഷീര്‍ സ്മാരകസമിതിക്ക് അറിയില്ലായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ പ്രോജക്ട് വരുന്നു എന്നായിരുന്നു പ്രചാരണം. പ്രോജക്ട് ഗുണം ചെയ്യുമെന്ന വിശ്വാസത്തില്‍ ബഷീര്‍ സ്മാരകസമിതി സ്മാരകത്തിനായി വാശി പിടിച്ചില്ല. എന്നാല്‍ പ്രോജക്ടിന് പകരം ക്വാട്ടേഴ്‌സ് ആണ് വന്നത് എന്നുമാത്രം. അങ്ങനെ ബഷീര്‍ സ്മാരക ശ്രമത്തിനു പിന്നില്‍ കബളിപ്പിക്കലിന്റെ അന്തര്‍നാടകവും അരങ്ങേറി.
സ്മാരക നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം ട്രഷറിയില്‍ കിടക്കുകയായിരുന്നു ഇതുവരെ. 2018 ആയപ്പോഴേക്ക് പണം ചെലവിടാത്തതിന്റെ പേരില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം. ഏതായാലും തുക സാംസ്‌കാരികവകുപ്പ് തിരിച്ചെടുത്തു. 2016ല്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം ബഷീര്‍ സ്മാരക ഉപദേശക സമിതി പുന:സംഘടിപ്പിച്ചിട്ടില്ല. ഫലത്തില്‍ ഇപ്പോള്‍ കമ്മിറ്റിയില്ല. ഈ സാഹചര്യത്തില്‍ ബഷീറിന്റെ സ്മാരകം ഇനി ഉയരുമോ എന്ന കാര്യത്തില്‍ സംശയം ഏറെയുണ്ട്. ബഷീറിന്റെ രചനകളുടെ കൈയെഴുത്ത് പ്രതികളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും ലഭിച്ച പുരസ്‌കാരങ്ങളും എല്ലാം ഒരുക്കി മ്യൂസിയം, ഓഡിറ്റോറിയം, എഴുത്തുകാര്‍ക്ക് രചന നടത്താനും വിശ്രമിക്കാനുമായി ഏതാനും മുറികള്‍ എന്നിവയായിരുന്നു സ്മാരകത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. ആര്‍ക്കിടെക്ട് ആര്‍.കെ രമേശ് സ്‌കെച്ച് തയാറാക്കിയിരുന്നു. എന്നാല്‍ സ്ഥലം കിട്ടാതായതോടെ എല്ലാം നിലച്ചു. കമ്മിറ്റി പുന:സംഘടിപ്പിക്കുകയും ബഷീര്‍ സ്മാരകത്തിന് ഉചിതമായ സ്ഥലം കണ്ടെത്തുകയും വേണം. ആനക്കുളം സാംസ്‌കാരിക നിലയമോ പബ്ലിക് ലൈബ്രറിയുടെ ഭാഗമോ ഇതിന് പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വൈലാലില്‍ വീട്ടിലെ മുറിയിലാണ് ഇപ്പോള്‍ ബഷീറിന്റെ കൈയെഴുത്ത് പ്രതികളും പുരസ്‌കാരങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത്. അവയെല്ലാം കൂടുതല്‍ സൗകര്യത്തോടെ സംരക്ഷിക്കപ്പെടണം. ജൂലൈ അഞ്ചിന് ബഷീറിന്റെ ചരമവാര്‍ഷിക ദിനം കടന്നുവരുമ്പോള്‍ സാംസ്‌കാരികവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്നാണ് കലാസ്‌നേഹികളുടെ ആഗ്രഹം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.