Connect with us

india

വാക്സിന്‍ ആശങ്കകള്‍ക്ക് വൈകാതെ പരിഹാരം: ഇന്ത്യന്‍ അംബാസഡര്‍

Published

on

കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങി കഴിയുന്ന പ്രവാസികള്‍ക്ക് പരമാവധി സഹായങ്ങളുമായി ഇന്ത്യന്‍ എംബസ്സി . വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു.

സഊദി അംഗീകരിച്ച വാക്‌സിന്‍ ഫുള്‍ ഡോസ് എടുത്ത് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനില്ലാതെ തന്നെ രാജ്യത്തേക്കെത്താവുന്നതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള പി സി ആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റിനോടൊപ്പം ഏഴ് ദിവസത്തെ കൊറന്റൈന്‍ നിര്‍ബന്ധമാണ്. വാക്‌സിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പത്തിന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണാനുള്ള ശ്രമം തുടരുമെന്നും അംബാസഡര്‍ വിശദീകരിച്ചു. സഊദിയിലെ സാമൂഹ്യ പ്രവര്‍ത്തകരുമായും മാധ്യമ പ്രവര്‍ത്തകരുമായുമുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അംബാസഡര്‍.

നാട്ടില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത പ്രവാസികളെ സഊദിയിലെ വിമാനത്താവളങ്ങളില്‍ നിന്നും ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനിലേക്ക് അയക്കുന്നത് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അനന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. കോവിഷീല്‍ഡ് ഫുള്‍ ഡോസ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് കൊറന്റൈനിലക്ക് പോകേണ്ടി വരില്ല.
കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനിക്ക എന്ന് കൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും കോവിഡ് സെല്ലിനും അടിയന്തര സന്ദേശമയച്ചിട്ടുണ്ട്. അതോടൊപ്പം പ്രവാസികള്‍ വാക്‌സിന്‍ രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡിന് പകരം പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കണം. ഈയാവശ്യവും കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ബോധവല്‍ക്കരണം നല്കാന്‍ പ്രവാസി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും നാട്ടിലുളളവരും ജാഗ്രത പുലര്‍ത്തണം.

കൂടാതെ സഊദിയില്‍ അംഗീകാരമില്ലാത്ത കോവാക്‌സിന്‍ എടുത്ത പ്രവാസികളുടെ കാര്യത്തിലും സഊദി ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. നിലവില്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള വാക്‌സിന്‍ മാത്രമാണ് സഊദിയില്‍ അനുമതിയുള്ളത്. ഇന്ത്യയില്‍ തുടക്കത്തില്‍ ഭൂരിഭാഗവും കോവാക്‌സിന്‍ ആണ് എടുത്തിട്ടുള്ളത്. ഇതില്‍ നല്ലൊരു ശതമാനം പ്രവാസികളാണ് . ഇക്കാര്യം സഊദി ആരോഗ്യമന്ത്രാലയത്തിന്റെ സജീവ ശ്രദ്ദയില്‍ പെടുത്തിയിട്ടുണ്ട്.

കൂടാതെ സഊദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എടുത്ത് നാട്ടില്‍ പോയി രണ്ടാം ഡോസ് എടുക്കുന്നവരുടെയും ഇന്ത്യയില്‍ നിന്ന് ഒരു ഡോസ് എടുത്ത് സഊദിയില്‍ വെച്ച് രണ്ടാം ഡോസ് എടുക്കുന്നവരുടെയും വിവരങ്ങള്‍ തവക്കല്‍ന ആപ്പില്‍ അപ്ഡേറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിലും സഊദി മന്ത്രാലയങ്ങളുമായി ബന്ധപെട്ടു വരികയാണ്. ഇത് സംബന്ധമായി പൂര്‍ണ്ണമായ ചിത്രം വൈകാതെ വ്യക്തമാകും. ബഹ്റൈന്‍ കോസ്വേ വഴി വന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ തിരിച്ചയച്ച നടപടിയില്‍ ബഹ്റൈനിലെയും സഊദിയിലെയും എംബസികള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അംബാസഡര്‍ പറഞ്ഞു. 1500 ഓളം പേര്‍ ഇപ്പോഴും ബഹ്റൈനില്‍ ഇതുമൂലം കുടുങ്ങി കിടക്കുന്നുവെന്നാണ് ലഭിച്ച വിവരം. യാത്ര വിലക്ക് ഏര്‍പെടുത്താത്ത രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ നേരിടുന്ന വിഷയങ്ങളില്‍ എംബസിക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലെല്ലാം സജീവ ഇടപെടല്‍ നടത്തുന്നുണ്ട്.

നേരത്തെ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഊദിയിലെത്തിക്കുന്നതില്‍ എംബസി സജീവമായി ഇടപെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വറന്റൈനില്‍ ഇളവുകള്‍ ഉണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല, ഇതുമൂലം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത് . ഇക്കാര്യവും അധികൃതരുമായി പങ്ക് വെച്ചിട്ടുണ്ട്.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.