Connect with us

Culture

ഭീകരതയ്‌ക്കെതിരെ കൈകോര്‍ത്ത് ഇസ്‌ലാമിക് രാഷ്ട്രങ്ങള്‍

Published

on

 

റിയാദ്: മുസ്‌ലിം രാഷ്ട്രങ്ങളില്‍ പെരുകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ ഇസ്‌ലാമിക് രാഷ്ട്രങ്ങള്‍. തീവ്രവാദ വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനു സഊദിയില്‍ ചേര്‍ന്ന 41 ഇസ് ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം. 41 ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗം സഊദിയില്‍ ആരംഭിച്ചു. ഈ യോഗത്തിലാണ് തീവ്രവാദത്തിനെതിരെ പോരാടന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഈജിപ്തിലെ സീനായില്‍ മുസ് ലിം പള്ളിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രങ്ങള്‍ തീവ്രവാദ വിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുക എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ യശസ് കളങ്കപ്പെടുത്തുന്നു എന്നും ഇതു ഒരു കാരണവശാലും അനുവദിക്കരുതെന്നും ഉച്ചകോടി വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പരസ്പരം കൈകോര്‍ക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
തീവ്രവാദികളുടെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാകുന്നതിനു ഉയര്‍ന്ന പരിഗണന നല്‍കണമെന്നും തീവ്രവാദം പൂര്‍ണമായും തുടച്ചു നീക്കം ചെയ്യും വരെ പോരാട്ടം തുടരണണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
മുസ്‌ലിം രാഷ്ട്രങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ലക്ഷം പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി തീവ്രവാദ വിരുദ്ധ സംഘടന. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണിത്. ഇസ് ലാമിക് രാഷ്ട്രങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നടത്തിയ നരഹത്യയില്‍ ലക്ഷകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് തീവ്രവാദ വിരുദ്ധ സഖ്യം പുറത്തു വിട്ട റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന തീവ്രവാദ പോരാട്ടത്തിനിടെ 348 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളും സംഭവിച്ചു. സാമ്പത്തികമായി മുസ്‌ലിം രാജ്യങ്ങള്‍ ഏറെ പിന്നോക്കം പോയി. ഇറാഖ്, അഫ്ഗാന്‍, നൈജീരിയ, പാകിസ്താന്‍ എന്നീ രാഷ്ട്രങ്ങളിലാണ് 72 ശതമാനം ആളുകളും കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷം മുന്‍പാണ് തീവ്രവാദത്തിനെതിരെ സഊദിയുടെ നേതൃത്വത്തില്‍ 41 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഈ മാസം റിയാദില്‍ നടന്ന അറബ്-യുഎസ് ഇസ്‌ലാമിക് സമ്മിറ്റില്‍ തീവ്രവാദത്തിനെതിരെ ഇറാഖില്‍ നടക്കുന്ന പോരാട്ടത്തില്‍ 34,000 പേര്‍ അടങ്ങുന്ന സൈനിക വ്യൂഹത്തെ അയക്കാന്‍ തീരുമാനമായിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.