Sports
ചരിത്രം മാറ്റിയെഴുതിയ മൂസ ഗോള്‍
മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി
നൈജീരിയ 2 ഐസ്‌ലാന്റ് 0
ബൈബിളിലെ മോസസാണ് ഖുര്‍ആനിലെ മൂസ. ഫറോവയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാന്‍ അവതരിച്ച പ്രവാചകന്‍. വോള്‍വോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച് അവതരിച്ചു. ഐസ്‌ലാന്റിനെ രണ്ടു ഗോല്‍നു തകര്‍ത്ത് ആഫ്രിക്കയിലെ സൂപ്പര്‍ കഴുകന്മാര്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കിയപ്പോള്‍ അഹ്മദ് മൂസ എന്ന 25കാരന്‍ ഇന്നീ നിമിഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന നൈജീരിയക്കാരനായി മാറുകയും ചെയ്തു.
ഗോള്‍ക്ഷാമം നേരിടുന്ന ഈ ലോകകപ്പില്‍ മനോഹര ഗോളുകള്‍ക്കുവേണ്ടിയുള്ള മോഹം അത്യാഗ്രഹമായി മാറിയ സമയത്താണ് രണ്ട് കിണ്ണംകാച്ചി, കിടിലന്‍, തകര്‍പ്പന്‍, കരുത്തന്‍, ബൊംബാസ്റ്റിക് ഗോളുകളുമായി അഹ്മദ് മൂസയുടെ അവതാരപ്പിറവി. അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആവേശത്തില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവശ്യമായ ജയത്തിനായി ഐസ്‌ലാന്റുകാര്‍ കൈമെയ് മറന്ന് പൊരുതുമ്പോഴായിരുന്നു മോസസിന്റെ ക്രോസില്‍ നിന്നുള്ള മൂസയുടെ വെടിയുണ്ട ഗോള്‍. തിരിച്ചുവരാനുള്ള യൂറോപ്യരുടെ ശ്രമങ്ങള്‍ക്കിടെ കരുത്തും കണക്കുകൂട്ടലും കവിതയും ചാലിച്ച വന്യഭംഗിയുള്ള മറ്റൊരു ഗോളിലൂടെ അയാള്‍ തന്നെ കളിയുടെ വിധി കുറിക്കുകയും ചെയ്തു.
അര്‍ജന്റീനയെ വരിഞ്ഞുമുറിക്കിയ ഐസ്‌ലാന്റ് ആയിരുന്നില്ല ഇന്ന് മൈതാനത്ത്. 442 ശൈലിയില്‍ തുടങ്ങിയ അവര്‍ വിജയം അതീവമായി ആഗ്രഹിക്കുന്ന കളിയാണ് കളിച്ചത്. രണ്ട് അറ്റാക്കര്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്ക് മിഡ്ഫീല്‍ഡര്‍മാരായ സൈഗുഡ്‌സന്റെയും ഗുണാര്‍സന്റെയും കയ്യയഞ്ഞ സഹായമുണ്ടായിരുന്നു. വശങ്ങളില്‍ നിന്ന് ഗോള്‍മുഖത്തേക്ക് തൂങ്ങിയിറങ്ങിയ ക്രോസുകള്‍ മൂന്നംഗ നൈജീരിയന്‍ ഡിഫന്‍സിനെയും ഗോള്‍കീപ്പര്‍ ഉസോഹോയെയും വിഷമിപ്പിച്ചു. എതിരാളികള്‍ ആക്രമിക്കുമ്പോള്‍ ഐസ്‌ലാന്റ് ആറു പേരെ ബോക്‌സിലേക്കു വിളിച്ച് കോട്ടകെട്ടി.
352 എന്ന ശൈലിയിലുള്ള നൈജീരിയന്‍ പടയൊരുക്കത്തില്‍ ജോണ്‍ ഓബി മൈക്കലിനായിരുന്നു മൈതാനമധ്യത്തുനിന്ന് നിയന്ത്രിക്കാനുള്ള ചുമതല. മുന്‍നിരയില്‍ ഇഹ്യാനച്ചോയും മൂസയും. വശങ്ങളില്‍ നിന്ന് മോസസിന്റെയും ഇഡോവുവിന്റെയും സഹായങ്ങള്‍. പിന്നിലുള്ള മൂന്നുപേരെ സഹായിക്കലും പന്തുമായി മുന്നോട്ടുകയറി പടനയിക്കലും എതിരാളികളില്‍ നിന്ന് വീണ്ടെടുക്കലുമൊക്കെയായി മൈക്കലിന് നല്ല തിരക്കായിരുന്നു. ഉയരക്കാരായ ഐസ്‌ലാന്റ് ആക്രമണകാരികളെ തടഞ്ഞുനിര്‍ത്താന്‍ മൂന്നംഗ പ്രതിരോധം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇരുഗോള്‍ മുഖത്തും അവസരങ്ങളുണ്ടായെങ്കിലും എവിടെയും പന്തുകയറാതെ ആദ്യപകുതി അവസാനിച്ചു.
ഇടവേളക്കു ശേഷം ഐസ്‌ലാന്റ് കളിയൊന്ന് മാറ്റിപ്പിടിച്ച പോലെ തോന്നി. കാത്തിരുന്ന് പ്രത്യാക്രമണം നയിക്കുന്നതിനു പകരം വശങ്ങളിലൂടെ ആക്രമിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നൈജീരിയന്‍ ബോക്‌സ് വിറകൊണ്ടു. ഏതുനിമിഷവും ഐസ്‌ലാന്റ് കളിയില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. പക്ഷേ, ചില്ലിട്ടു വെക്കേണ്ടത്ര കുറ്റമറ്റ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ, ആരെയും അമ്പരപ്പിക്കുന്ന അതിന്റെ തകര്‍പ്പന്‍ ക്ലൈമാക്‌സിലൂടെ നൈജീരിയ ഗോളടിച്ചു. അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഒരുപക്ഷേ, ഉത്ഭവം മുതല്‍ പരിശോധിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റിലെ മികച്ചത്.
നൈജീരിയന്‍ ഗോള്‍ ഏരിയയിലെ ഐസ്‌ലാന്റിന്റെ ത്രോ ഇന്നില്‍ നിന്നാണത് തുടങ്ങിയത്. നൈജീരിയ വീണ്ടെടുത്ത പന്ത് മൈതാനമധ്യം വഴി വലതുഭാഗത്ത് വിക്ടര്‍ മോസസിലേക്ക്. പന്തുമായികുതിച്ചോടിയ മോസസ് ബോക്‌സിന്റെ തൊട്ടരികില്‍ വെച്ച് പന്ത് ക്രോസ് ചെയ്യുന്നു. കളി കാണുന്ന നമ്മളും ഐസ്ലാന്റ് കളിക്കാരുമെല്ലാം കരുതുന്നത് ആ ക്രോസ് ഇടതുവിങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറുന്ന ഇറ്റിബോക്കാണെന്നാണ്. അതിനൊത്ത് അവര്‍ പൊസിഷന്‍ ചെയ്യുന്നതിനിടെ വലതുവശത്ത് പന്ത് കാലില്‍ കൊളുത്തിയിറക്കി മൂസയുടെ അഭ്യാസം. ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഡിഫന്‍സിന് പ്രതികരിക്കാന്‍ കഴിയുംമുമ്പ് ക്വിന്റല്‍ കണക്കിന് ഭാരമുള്ളൊരു ഷോട്ടും. ഗോള്‍കീപ്പര്‍ക്ക് വല്ലതും ചെയ്യാനാകും മുമ്പ് പന്ത് വലയില്‍.
ആ ഗോള്‍ കളിയാകെ മാറ്റി. ഐസ്‌ലാന്റിന് പൊറുതി നല്‍കാതെ തലങ്ങും വിലങ്ങും നിന്ന് നൈജീരിയ ആക്രമണം. മോസസിന്റെയും എന്‍ഡിഡിയുടെയും ലോങ് റേഞ്ചറുകള്‍ ഭീഷണിയയുര്‍ത്തി കടന്നുപോയപ്പോള്‍ മൂസയുടെ ഒരു ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. സമയം നീങ്ങുന്നതിനനുസരിച്ച് സമ്മര്‍ദം കൂടിയ ഐസ്ലാന്റുകാര്‍ ആക്രമിക്കുന്നതിനിടെ മൂസയുടെ വ്യക്തിഗത മികവ് വീണ്ടും. ഇത്തവണ ഇടതുവിങില്‍ ഓമെറോവിന്റെ പാസ് സ്വീകരിച്ച് തന്നേക്കാള്‍ ബലിഷ്ഠനായ ഡിഫന്ററെ മറികടന്ന് ബോക്‌സിലേക്ക്. മുന്നോട്ടുകയറിയ ഗോള്‍കീപ്പറെ കബളിപ്പിച്ച് നിലത്ത് വീഴ്ത്തി ഗോളിനു മുന്നിലേക്ക്. ഗോള്‍വരയില്‍ എന്തിനും തയ്യാറായി നിന്ന രണ്ട് ഡിഫന്റര്‍മാര്‍ക്ക് അവസരം കൊടുക്കാതെ കണക്കുകൂട്ടിയുള്ളൊരു ഫിനിഷിങ്. കഥ കഴിഞ്ഞു. ഐസ്‌ലാന്റിനു ലഭിച്ച പെനാല്‍ട്ടി അവര്‍ക്ക് തിരിച്ചുവരാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ, സിഗൂര്‍സന്റെ പരിചയ സമ്പത്ത് കൊണ്ട് കാര്യമുണ്ടായില്ല. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നപ്പോള്‍ നൈജീരിയക്കാര്‍ ആഘോഷം തുടങ്ങിയിരുന്നു.
ഇന്നലെ പുറത്താകുമെന്നുറച്ച അര്‍ജന്റീനക്കു കൂടിയാണ് മൂസയും കൂട്ടരും ഇന്ന് ജീവശ്വാസം പകര്‍ന്നത്. അതിനൊരു സ്‌പെഷ്യല്‍ നന്ദിയുണ്ട്. കഴിഞ്ഞ തവണ അര്‍ജന്റീനയുമായ കളിച്ചപ്പോള്‍ ഇതേ മൂസ രണ്ടു ഗോളടിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇരുകൂട്ടരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുമ്പോള്‍ ആരുടെ കണ്ണീരാവും ആ മരണമത്സരം വീഴ്ത്തുക?
ഡുറമലേ: കളിയിലെ മികച്ച പ്രകടനങ്ങളും വഴിത്തിരിവുകളുമൊക്കെ വേറെ ഉണ്ട്. അത് മറ്റാരെങ്കിലും എഴുതുമെന്ന് കരുതുന്നു. എനിക്ക് ആ മൂസാ ഗോളുകളുടെ കെട്ടിറങ്ങിയിട്ടില്ല
News
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.
കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.
News
ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര
ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.
പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.
News
കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്
ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.
മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.
സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ