Connect with us

columns

ഉയ്ഗൂര്‍ മുസ്‌ലിംകളും അന്താരാഷ്ട്ര മൗനവും

Published

on

അബ്ദുല്‍ ഹാദി ഹാഷിം

പതിനൊന്ന് ദശലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകള്‍താമസിക്കുന്ന പ്രദേശമാണ് ചൈനയുടെ വടക്ക ്പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്. ഉയ്ഗറുകള്‍ ചൈനീസ് പൗരന്മാരാണെങ്കിലുംഭൂരിഭാഗം വരുന്ന ഹാന്‍ചൈനീസ് വിഭാഗത്തില്‍നിന്നും വ്യത്യസ്തരാണ്. സിന്‍ജിയാങ്‌സ്വയംഭരണ പ്രവിശ്യയാണെങ്കില്‍പോലും, അത് ഒരിക്കലും നടപ്പിലായില്ല. അതുകൊണ്ട് തന്നെ ഒരുതരി സ്വാതന്ത്ര്യം പോലും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചില്ല. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പതുക്കെ ഹാന്‍ചൈനീസ് വിഭാഗത്തെ സിന്‍ജിയാങിലേക്കു പുനഃസ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ സിന്‍ജിയാങ്ങില്‍ 90 ശതമാനം വംശീയ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 45 ശതമാനമായി കുറഞ്ഞു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറായ ജെയിംസ് മില്‍വാര്‍ഡ് പറയുന്നത് ഇത് കൊളോണിയലിസത്തിന്റെ രീതിയിലുള്ള കടന്നുകയറ്റം എന്നാണ്. ചൈനയുടെമറ്റ് പ്രദേശങ്ങളായി സംയോജിപ്പിക്കാനുള്ള ഒരു തന്ത്രം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെവിവരിക്കുന്നത് കൊളോണിയലിസം എന്നല്ല മറിച്ചു വികസനമാണെന്നാണ്.

സിന്‍ജിയാങ്ങില്‍ ഹാന്‍ചൈനീസ് വിഭാഗംപതുക്കെ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ സമ്മര്‍ദ്ദത്തിലായി. വികസനം കൊണ്ടുണ്ടായ സാമ്പത്തിക നേട്ടങ്ങളെല്ലാം ഹാന്‍ വിഭാഗത്തിനായിരുന്നു. ഹാന്‍ ചൈനീസ് മാനദണ്ഡത്തിലേക്കുള്ള സ്വാംശീകരണമായിരുന്നു ചൈന സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്. 1990കളില്‍ ഇസ്‌ലാംമതംആചരിക്കുന്നതില്‍ നിന്നും ഉയ്ഗറുകളെ അധികാരികള്‍ പരിമിതപ്പെടുത്താന്‍ തുടങ്ങി. റമദാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നത് നിരോധിച്ചു. പള്ളിയില്‍ പോകുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തി.

സിന്‍ജിയാങ് പ്രവിശ്യയെ പി.ആര്‍.സിയില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ രൂപീകരിച്ച രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനമാണ് ഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റ് അഥവാ ഉയ്ഗൂര്‍ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റ്. പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യംസിന്‍ജിയാങിനെ ഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ എന്നപേരില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ജന്മനാടായി വേര്‍തിരിക്കുക എന്നായിരുന്നു. എന്നാല്‍ ചൈന സര്‍ക്കാര്‍ ഈ നീക്കത്തെ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വിഭാഗത്തില്‍പെടുത്തി അവരെ ദുര്‍ബലപ്പെടുത്തി. 2004 ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്നയോഗത്തിലാണ് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. നാടുകടത്തപ്പെട്ട ഉയ്ഗൂര്‍വംശക്കാരെ ഒരുകുടക്കീഴിനുള്ളില്‍ കൊണ്ടുവന്ന്, ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുക എന്ന താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രസ്ഥാനമായാണ് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് രൂപപ്പെട്ടത്. അഹിംസാത്മകമായും സമാധാനപരമായുംഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ എന്ന അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രഥമലക്ഷ്യം.

ഒടുവില്‍ വംശീയവും സാമ്പത്തികവുമായപിരിമുറുക്കങ്ങള്‍ വളര്‍ന്നു കലാപത്തില്‍ എത്തിച്ചേര്‍ന്നു. 200ലധികം മരണങ്ങളാണ് 2009ലെ കലാപത്തില്‍ ഉണ്ടായത്. കലാപത്തിന്റെതുടക്കം ഹാന്‍ വിഭാഗവും ഉയിഗുര്‍ വിഭാഗവുംഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍നിന്നാണ്. അക്രമങ്ങളെ മുതലെടുത്തുകൊണ്ട്‌ചൈന പീപ്പിള്‍സ് വാര്‍ ഓണ്‍ ടെറര്‍ പ്രഖ്യാപിച്ചു. 11 സെപ്തംബര്‍ 2001ലെ വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണത്തിന്‌ശേഷം അമേരിക്ക ആരംഭിച്ച സൈനിക ക്യാമ്പയിനാണ് ഗ്ലോബല്‍വാര്‍ ഓണ്‍ ടെററിസം അഥവാ വാര്‍ ഓണ്‍ ടെറര്‍. അങ്ങനെ ചൈന ഉയിഗുരുകളെ തീവ്രമായനിരീക്ഷണത്തിന് വിധേയമാക്കി. ഒടുവില്‍ 2017ല്‍ മുസ്‌ലിംകളെ അറസ്റ്റ്‌ചെയ്തു ജയിലറകളിലും ക്യാമ്പുകളിലും പൂട്ടി.
തടവിലാക്കല്‍, പീഡനം, സാംസ്‌കാരിക ഉന്മൂലനം എന്നിവയിലേക്ക് ചൈന ഉയിഗുറുകളെ ഇരകളാക്കുകയാണ് ചെയ്യുന്നതെന്ന് 2016 അവസാനത്തില്‍ പത്രപ്രവര്‍ത്തകരുടെ സംഘം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ജിയാങ്ങില്‍ ഉയ്ഗൂര്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. എന്നാല്‍ 2017 മുതലാണ് ആഗോള ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടായത്. കൂട്ടനിരീക്ഷണം, നിര്‍ബന്ധിതതൊഴില്‍, പീഡനം, കൊലപാതകം എന്നിവയെല്ലാം അന്വേഷണാത്മക പത്രപ്രവര്‍ത്തകരും ഗവേഷകരും അഭയാര്‍ഥികളും പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്‌ലിംകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ളക്രൂരകൃത്യങ്ങളാണ് നടപ്പിലാക്കുന്നത്. പള്ളികള്‍ തകര്‍ത്തും ഖുര്‍ആനുകള്‍ കത്തിച്ചും ഹലാല്‍ ഭക്ഷണങ്ങള്‍ നിഷേധിച്ചും പരിശുദ്ധ റമസാന്‍ മാസത്തില്‍ നോമ്പ് വിലക്കിയും മുസ്‌ലിം വിരുദ്ധ കമ്യൂണിസ്റ്റ് ഏകാധിപത്യം ഉയ്ഗൂര്‍ മുസ്‌ലിം ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇസ്‌ലാം മതം ഉപേക്ഷിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സ്വീകരിക്കാനും അവരെ നിര്‍ബന്ധിതരാക്കി. ഇടുങ്ങിയ മുറികളില്‍ പത്തിലധികം പേരെ അടച്ചിട്ട് നമസ്‌കാരവും മറ്റു മതപരമായ കാര്യങ്ങളും സംസാരവും നിഷേധിച്ചു, പ്ലാസ്റ്റിക് സ്റ്റൂളുകളില്‍ മണിക്കൂറുകളോളം അനങ്ങാതെ ഒരേ ഇരുപ്പില്‍ അവര്‍ രാത്രികള്‍ ചിലവഴിക്കുന്നു.

ഇതില്‍ അണുവ്യത്യാസം സംഭവിച്ചാല്‍, ഇരുപത്തിനാല് മണിക്കൂറോളം ശീതീകരിച്ച മുറിയില്‍ ഏകാന്ത തടവിനു വിധേയമാക്കും. അങ്ങേയറ്റം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മതിയായ ശുചിത്വമില്ലാതെ അടച്ചിട്ട മുറികളില്‍ തിങ്ങിയാണ് അവര്‍ ജീവിക്കുന്നത്. പലതവണ അന്താരാഷ്ട്ര ഉയ്ഗൂര്‍ മുസ്‌ലിം കമ്യൂണിറ്റി കൊറോണ വൈറസ് പടര്‍ച്ചയില്‍നിന്ന് അവരെ രക്ഷിക്കാന്‍ വൈദ്യസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു വേള്‍ഡ ്‌ഹെല്‍ത്ത് ഓര്‍ഗനൈസേഷനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. സാമ്പത്തിക തളര്‍ച്ചയും തൊഴിലാളിക്ഷാമവും നികത്താന്‍വേണ്ടി നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിച്ചുകൊണ്ട് സാമൂഹിക അകലം ഇല്ലാതെ ഉപയോഗശൂന്യമായ വസ്തുക്കളെപോലെ അവരെ മരണത്തിനു വിട്ട്‌കൊടുക്കുകയാണ് ചെയ്യുന്നത്.

ഭൂരിഭാഗം രാജ്യങ്ങളും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ എതിര്‍ക്കാന്‍ തയ്യാറല്ല. ഏഷ്യ, ആഫ്രിക്കയൂറോപ്പ് പോലെയുള്ള സ്ഥലങ്ങളില്‍ തുറമുഖം റെയില്‍വേ എയര്‍പോര്‍ട്ട് പദ്ധതികള്‍ നടപ്പിലാക്കുന്നത് ചൈനയാണ്. മറ്റൊരു ഘടകമാണ് സാങ്കേതിക വിദ്യ. സ്മാര്‍ട്‌ഫോണുകളിലും സെക്യൂരിറ്റി ക്യാമറകളിലുമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും സ്വഭാവവും സ്ഥാനവും അവരുടെ സമ്മതമില്ലാതെ നിരീക്ഷിക്കാനുള്ള സംവിധാനംചൈന സര്‍ക്കാരിന്റെ കൈവശമുണ്ട്. ചൈനയുടെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ സോഫിറിച്ചാര്‍ഡ്‌സണ്‍ പറയുന്നത് ഭൂരിഭാഗം മുസ്‌ലിംകളുടെയും ഫേഷ്യല്‍ റെക്കഗ്‌നിഷനും, ബയോമെട്രിക് ഡാറ്റയും സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഓരോ വ്യക്തികളുടെയും സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി, ചൈനീസ് പൊലീസ് ഉപയോഗിച്ചിരുന്ന ആപ്പുകളെ റിവേഴ്‌സ് എഞ്ചിനീയറിംഗ് നടത്തി രൂപീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം സിന്‍ജിയാങ്ങില്‍ ഒരുതരത്തിലുള്ളപ്രശ്‌നങ്ങളും ഇല്ല എന്ന് പറയാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി. 2017 മുതല്‍ ബില്ലിയന്‍സിന്റെ നിക്ഷേപമാണ് ചൈനീസ് സര്‍ക്കാര്‍സിന്‍ജിയാങ്ങിലെ സുരക്ഷക്കുവേണ്ടി മുടക്കിയത്. ഇതിനോടകം ഏകദേശം 60ല്‍ അധികംരാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഈ ആധുനികനിരീക്ഷണ സാങ്കേതികവിദ്യ വാങ്ങിയിട്ടുണ്ട്, എല്ലാം പല രാജ്യങ്ങളിലും ഉപയോഗത്തിലുമാണ്.

ചൈനയുടെ നയതന്ത്ര സാമ്പത്തിക സമ്മര്‍ദ്ദങ്ങളോടുള്ള വര്‍ധിച്ചുവരുന്ന പ്രതിരോധവും, സാങ്കേതികശക്തിയും സ്വാധീനവും സിന്‍ജിയാങ്ങില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌സംഭവിക്കുന്നതെന്നതിനെകുറിച്ചുള്ള വിവരങ്ങളുടെ അഭാവവും ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയുള്ള അപകടങ്ങളുമൊക്കെ സത്യത്തില്‍ മറ്റു രാജ്യങ്ങളെ ശബ്ദിക്കുന്നതില്‍നിന്ന്പിന്‍വലിച്ചെങ്കിലും ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ വിജയം കണ്ടെത്തി. മലേഷ്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിനൈസ്സന്‍സ ്ഫ്രണ്ട്ഡിറക്ടറായ അഹ്മദ്ഫാറൂഖ് മൂസയുടെ നേതൃത്വത്തില്‍ ചൈനീസ് കള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളും പരിപാടികളും നടത്തിമലേഷ്യന്‍ സര്‍ക്കാരിനെ ചൈനക്കെതിരെനില്‍ക്കാന്‍ പ്രേരിപ്പിച്ചു. 2019 ല്‍ അഭയാര്‍ത്ഥികളെ ചൈനയിലേക്ക് നാടുകടത്താന്‍ ചൈനീസ്ഗവണ്മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മലേഷ്യന്‍ ഗവണ്മെന്റ് അത് നിഷേധിച്ചു. അവരെ നാടു കടത്തേണ്ട ആവശ്യമില്ല കാരണം ഞങ്ങള്‍ അത്‌ചെയ്താല്‍ അവരെ തൂക്കുകയറിനു വിട്ടുകൊടുക്കുന്നതിനു തുല്യമാണെന്നും മലേഷ്യ അറിയിച്ചു.

ഇന്തോനേഷ്യയിലെ സാമൂഹിക സംരംഭകനും ലാഭരഹിത ഫൗണ്ടേഷന്റെ സ്ഥാപകനുമായ അസം എംഇസ്സുല്‍ഹഖ്, 2018ല്‍ വളരെ ധീരമായ മുന്നേറ്റം നടത്തി സിന്‍ജിയാങ്ങിലെ ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു കണ്ടതെല്ലാം രേഖപ്പെടുത്തി. തിരിച്ചു സ്വന്തം നാട്ടിലെത്തി ചൈനയില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച്് നാട്ടുകാരെ ബോധവാന്മാരാക്കി. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധേയനായി. പിന്നീട് മുഖ്യധാരാ രാഷ്ട്രീയ നേതാക്കന്മാരെ ചൈനക്കെതിരായ നിലപാടുകള്‍ സ്വീകരിക്കാന്‍ അണിനിരത്തി.
അമ്പതിനായിരത്തില്‍പരം ഉയ്ഗൂര്‍ കുടിയേറ്റക്കാരുള്ള രാജ്യമാണ് തുര്‍ക്കി. മെഷിനറികമ്പനി ഉടമയായ കാദിര്‍ അകിന്‍കി, ചൈനീസ്ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വേണ്ടി നൂറിലധികം ചെറുകിട വ്യവസായികളുമായി കരാറില്‍ എത്തിച്ചേര്‍ന്നത് വലിയൊരു മുന്നേറ്റം തന്നെ ആയിരുന്നു. ഉയിഗൂര്‍ മുസ്‌ലിംകളോട് തുര്‍ക്കിയുടെ ഐക്യദാര്‍ഢ്യം കൂടിയാണിത്.

ഉയ്ഗൂര്‍ വിഷയത്തില്‍ അമേരിക്ക കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കിലും 2019 ഡിസംബറില്‍ അമേരിക്കയിലെ ഹൗസ്ഓഫ് റെപ്രസെന്ററ്റീവ്‌സ് ഉയ്ഗൂര്‍ മനുഷ്യാവകാശ പോളിസി ആക്ട് ഒന്നിനെതിരെ 407 വോട്ടുകള്‍ക്ക് പാസ്സാക്കി. എന്നാല്‍ ബില്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സെനറ്റ് അംഗീകരിച്ചതിന്‌ശേഷംമാത്രമേ പ്രസിഡന്റ് ട്രംപിന് വിടുകയുള്ളു. എന്നാല്‍ ഇന്നേവരെ ബില്‍ പാസ്സാക്കുമോ ഇല്ലയോ എന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടില്ല.

 

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.