Connect with us

Video Stories

പാലക്കാടന്‍ പാടങ്ങള്‍ പകര്‍ന്നുതന്ന പാഠം

Published

on

കെ.പി ജലീല്‍

ഇക്കഴിഞ്ഞ രണ്ടരമാസം പെരുമഴയായി പെയ്തിറങ്ങിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഉടയാതെ ബാക്കിവെച്ചത് കേരളത്തിന്റെ നെല്ലറയെ. കാര്യമായ നാശനഷ്ടമില്ലാതെയാണ് പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷക മേഖല മഹാപ്രളയത്തിലൂടെ കടന്നുപോയത്. എന്നാല്‍ റബര്‍, കവുങ്ങ്, വാഴ, തെങ്ങ്,പച്ചക്കറി ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടത്തെ ജില്ല നേരിട്ടു. അതെല്ലാം മലനിരകളിലും താഴ്‌വരകളിലുമായായിരുന്നു. പരന്നുകിടന്ന നെല്ലറയാണ് സത്യത്തില്‍ മലപോലെ എത്തിയ മഴവെള്ളത്തെ ശേഖരിച്ചുവെച്ചതും സുരക്ഷിതമായി ഒഴുക്കിവിട്ടതും. നഷ്ടക്കണക്കിനെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തിയതും ഇതുതന്നെ. കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 17 വരെ പെയ്ത് 164 ശതമാനം ഈ അധികമഴയില്‍ രണ്ടാംസ്ഥാനമാണ് പാലക്കാട് ജില്ലക്കുണ്ടായിരുന്നത്. ഇടുക്കി ജില്ലയില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ 92 ശതമാനം അധികമഴ പെയ്തിറങ്ങിയപ്പോള്‍ പാലക്കാട് പെയ്തത് 74 ശതമാനം അധിക പെരുമഴയായിരുന്നു. എന്നിട്ടും നാശനഷ്ടത്തിന്റെയും മരണസംഖ്യയുടെയും കാര്യത്തില്‍ പാലക്കാട് ജില്ല വളരെ കുറവ് നഷ്ടമാണ് വരുത്തിയത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള ജില്ലകൂടിയാണ് നെല്ലറയുടെ ജില്ല എന്നതും സശ്രദ്ധം പര്യാലോചിക്കണം. പാടങ്ങളിലെല്ലാം നെല്‍ചെടികള്‍ നടീലിലും പുട്ടിലിനും ഇടയിലായിരുന്നു എന്നത് നഷ്ടത്തിന്റെ ആക്കം കുറക്കുകയും വെള്ളം നിറഞ്ഞാലും രണ്ടു മൂന്നുദിവസത്തേക്ക് തങ്ങിനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. മലമ്പുഴയില്‍നിന്നുള്ള അഞ്ഞൂറ് കിലോമീറ്റര്‍ നീളമുള്ള ഇരു കനാലുകളും വെള്ളം പരമാവധി ഒഴുക്കിവിടാന്‍ സഹായിച്ചു. പറമ്പിക്കുളത്തുനിന്നെത്തിയ വെള്ളത്തെ പതിനായിരം ഹെക്ടര്‍ തരിശിട്ടതടക്കമുള്ള പാടങ്ങള്‍ ശേഖരിച്ചുവെച്ചു. ഇനി തുലാവര്‍ഷം പെയ്താലും ഇല്ലെങ്കിലും പാലക്കാടിന്റെ നെല്ലറക്ക് കാര്യമായ ഭീഷണി ഉണ്ടാവില്ല.
പാലക്കാട് ജില്ലയില്‍ നാല്‍പതോളം പേരാണ് പ്രളയത്തില്‍ മരണമടഞ്ഞത്. ഇരുനൂറോളം വീടുകള്‍ പൂര്‍ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലമ്പുഴ ഡാം തുറന്നുവിട്ടതുമൂലമുള്ള നാശനഷ്ടമാണ് ഇതിലധികവും. കല്‍പാത്തി പുഴക്കരികത്തുള്ള നഗരത്തിന് സമീപമുള്ള വീടുകളും സ്ഥാപനങ്ങളുമാണ് വെള്ളത്തിലായതും നശിച്ചതും. വീട്ടുസാധനങ്ങളുള്‍പ്പെടെ പൊടുന്നനെ വെള്ളംകയറി നശിച്ചപ്പോള്‍ ജില്ലയിലെ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുകയായിരുന്നു സമ്പന്നരും സാധാരണക്കാരും പാവപ്പെട്ടവരുമടക്കം. വലിയ കാറുകളും ഫ്രിഡ്ജും വാഷിങ്‌മെഷീനുകളും മാത്രമല്ല, കിടക്കയും കട്ടിലുകളും പാത്രങ്ങളും വരെ ഒഴുകിപ്പോയി.
മൊത്തം മരണസംഖ്യ ഇനിയും തിട്ടപ്പെടുത്തിയില്ലെങ്കിലും പ്രധാനമായും ഒറ്റ ദുരന്തത്തില്‍ മരണമടഞ്ഞ കൂടുതല്‍ പേരും നെന്മാറയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരുന്നു. പ്രളയം കേരളത്തെ നക്കിത്തുടച്ചുകൊണ്ടിരിക്കുന്ന രാത്രികളിലൊന്നിലാണ് ആഗസ്റ്റ് 17ന് രാത്രി നെന്മാറയില്‍ എട്ടു പേരെ മണ്ണിനുള്ളിലാക്കി വന്‍ ഉരുള്‍പൊട്ടലുണ്ടായത്. മുകളിലുള്ള കുന്ന് പുലര്‍ച്ചെ പൊടുന്നനെ മലവെള്ളപ്പാച്ചിലില്‍ ഉതിര്‍ന്നുവീണാണ് മൂന്നു കുടുംബങ്ങളിലെ എട്ടു പേര്‍ തത്ക്ഷണം ജീവന്‍ ബലിയര്‍പ്പിച്ചത്. ഇതിനുമുമ്പ് ഓര്‍മയിലൊരിക്കലും ഈ സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാകാത്തതാണ് കുടുംബങ്ങളെ ഇവിടെ താമസം തുടരാന്‍ നിര്‍ബന്ധിതമാക്കിയത്. നെല്ലിയാമ്പതി മലമ്പാതയില്‍ വ്യാപകമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍നിന്ന് ഇനിയും നെല്ലിയാമ്പതി വാസികള്‍ മുക്തമായിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന നാലായിരത്തോളം പേരാണ് ദുരിതം അനുഭവിച്ചത്. ഹെയര്‍പിന്‍ വളവുകളിലായി ചെന്നെത്തുന്ന രണ്ടായിരം അടിക്ക് മുകളിലുള്ള നെല്ലിയാമ്പതി മലനിരകള്‍ വിനോദ സഞ്ചാരികളുടെ പറുദീസയാണെന്നതിനപ്പുറം ചായത്തോട്ടവും ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞതാണ്. ഇവിടെ പണിയെടുക്കുന്നവര്‍ പാവപ്പെട്ട തൊഴിലാളികളാണ്. ഇവരിലെ രോഗികളും ഗര്‍ഭിണികളും വൃദ്ധരും അഞ്ചു ദിവസത്തോളം പട്ടിണിയിലായി. അഞ്ചാം ദിവസമാണ് പാലക്കാട്ടുനിന്നും നെന്മാറയില്‍ നിന്നുമായി ദുരിതാശ്വാസ വസ്തുക്കളും മരുന്നും എത്തിക്കാനായത്. ഇതിനകം മലനിവാസികള്‍ പലരും കുഴഞ്ഞുതുടങ്ങിയിരുന്നു.
പട്ടാമ്പി പാലത്തിനുണ്ടായെന്ന ്കരുതിയ വിള്ളലിനെക്കുറിച്ച് ഇനിയും ആശങ്ക നീക്കിയിട്ടില്ല. ഭാരതപ്പുഴയുടെ പ്രധാന പാലമാണിത്. മലമ്പുഴ, പറമ്പിക്കുളം അണക്കെട്ടുകളില്‍നിന്ന് വരുന്ന വെള്ളമാണ് പറളിയില്‍വെച്ച് ഭാരതപ്പുഴയാകുകയും തുടര്‍ന്ന ്പട്ടാമ്പി, തൃത്താല വെള്ളിയാങ്കല്ല് വഴി പൊന്നാനിയില്‍ ചെന്നുചേരുന്നതും. ഭാരതപ്പുഴയിലെ മണലെടുപ്പ് മൂലം പുഴ നീര്‍ച്ചാലായി മാറിയെന്ന പരിദേവനത്തിനിടയിലായിരുന്നു പ്രളയവും കുത്തൊഴുക്കും. കേരളത്തില രണ്ടാമത്തെ വലിയ നദിയായ നിളയുടെ തീരത്തെ കഥാകൃത്ത് എം.ടിയുടെ അടക്കമുള്ള വീടുകളും പട്ടാമ്പി ടൗണിന്റെ ഓരവും വെള്ളത്തിലായി. ഉരുള്‍പൊട്ടലിലും വെള്ളക്കെട്ടില്‍ വഴുതിവീണും റോഡപകടങ്ങളിലായുമായിരുന്നു ഈ മരണങ്ങള്‍. പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ കുതിരാന്‍ മലയില്‍ ഉരുള്‍പൊട്ടലില്‍ ഗതാഗതം താറുമാറായി. രണ്ടു ദിവസം വേണ്ടിവന്നു ഇത് പുന:സ്ഥാപിക്കാന്‍. കര നാവിക വ്യോമ സേനകളുടെ സേവനം മികച്ചതായി. പ്രധാനമായി നഷ്ടം നേരിട്ട മറ്റൊരു മേഖല അട്ടപ്പാടിയായിരുന്നു. മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി മേഖലയിലേക്കുള്ള മലമ്പാതയില്‍ ഡസനിലധികം ഉരുള്‍പൊട്ടലുണ്ടായി.താഴെ സാധനങ്ങള്‍ എത്താതിരുന്നതുമൂലം ആദിവാസി മേഖല തീര്‍ത്തും ഒറ്റപ്പെട്ടു. ഇപ്പോഴും ഭാഗികമായാണ് ഇവിടേക്കുള്ള ഗതാഗതം. കാട്ടാനകളും മറ്റും ഒഴുക്കില്‍പെട്ടു.
മലമ്പുഴ അണക്കെട്ടിലെ വെള്ളം പൊടുന്നനെ തുറന്നുവിട്ടതും അതിനാലുണ്ടായേക്കാവുന്ന നാശനഷ്ടത്തെക്കുറിച്ച് ബോധ്യമുണ്ടാകാതിരുന്നതും ഏകോപനത്തിലെ കുറവും കല്‍പാത്തിയിലെയും കല്‍പാത്തിപ്പുഴക്കരികിലെ പാവപ്പെട്ടവര്‍ തിങ്ങിത്താമസിക്കുന്ന കോളനികളെയും വെള്ളത്തിനടിയിലാക്കുകയായിരുന്നു. വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിപക്ഷവും പാവപ്പെട്ട കോളനി നിവാസികളാണ്.കല്‍പാത്തി പുഴയോരങ്ങളില്‍ #ാറ്റ് നിര്‍മിക്കുകയാണ് അധികജലം നേരിടാനുള്ള പോംവഴി.
ഇരുപതിനായിരത്തിലധികം ഹെക്ടറായി ചുരുങ്ങിയിരിക്കുന്ന നെല്‍ കൃഷി മേഖലയില്‍ വെള്ളം താങ്ങിനിര്‍ത്തിയത് വഴി പാലക്കാട്ടുകാരുടെ ഭൂരിഭാഗം വീടുകള്‍ക്കും കേടുപാടുകള്‍ പറ്റാതെ സൂക്ഷിച്ചുവെന്നാണ് പ്രാഥമിക പാഠം. നിലങ്ങളും കൃഷിയും നികത്തിയതുമൂലമുള്ള പ്രശ്‌നങ്ങള്‍ പാലക്കാട്ട് കുറവായതാണ് ഇതിന് കാരണമായത്. ഇതാകട്ടെ മറ്റു ജില്ലകള്‍ക്ക് പ്രളയ കാലത്തെ മികച്ച പാഠമാകേണ്ട ഒന്നുമാണ്. ഇനിയും അവശേഷിക്കുന്ന പാടശേഖരം 1924ലെ പ്രളയത്തെപ്പോലെ ഇത്തവണയും പാലക്കാടിന്റെ നെല്ലറയെ കാത്തുരക്ഷിച്ചുവെന്നതാണ് പാലക്കാട്ടെ പാടങ്ങള്‍ തരുന്ന പാഠം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.