Connect with us

Culture

ബി.ജെ.പിയില്‍ പിള്ള-സുരേന്ദ്രന്‍ പോര്

Published

on

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ബി.ജെ.പിക്കകത്ത് രൂക്ഷമായ യുദ്ധത്തിന് വഴിമാറുമ്പോള്‍ ലോക്്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയില്‍. പത്തനംതിട്ട സീറ്റ് കെ. സുരേന്ദ്രന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ മന:പ്രയാസം പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പരസ്യമായി സൂചിപ്പിച്ചതോടെ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് സുരേന്ദ്രനും അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ളയും പ്രതികരിച്ചതോടെ ഇരുനേതാക്കളും രണ്ടുവഴിക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ശ്രീധരന്‍പിള്ള പിന്നീട് തിരുത്തിയെങ്കിലും പ്രധാന വിഷയത്തില്‍ രണ്ടഭിപ്രായം വന്നത് അണികളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വിലയിരുത്തല്‍. താനാണ് സംസ്ഥാന പ്രസിഡണ്ട് എന്ന് പരസ്യമായി സുരേന്ദ്രനെ വെല്ലുവിളിച്ച ശ്രീധരന്‍പിള്ള പക്ഷെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന് നേരത്തെ പ്രഖ്യാപിച്ച ശ്രീധരന്‍പിള്ള തന്നെയാണ് ഇപ്പോള്‍ വ്യത്യസ്തമായ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. ഇത് സുരേന്ദ്രനെ അടിക്കാനുള്ള വടി മാത്രമാണെന്ന് പാര്‍ട്ടിക്കാര്‍ തിരിച്ചറിയുന്നു.
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിയിലേക്ക് പോയ സാഹചര്യത്തില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ശ്രീധരന്‍പിള്ളയും കെ. സുരേന്ദ്രനും തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായിരുന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് മുരളീധര വിഭാഗം സുരേന്ദ്രനെയായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ദേശീയ നേതൃത്വം ഇടപെട്ട് ശ്രീധരന്‍പിള്ളക്ക് രണ്ടാമൂഴം നല്‍കുകയായിരുന്നു. എന്നാല്‍ രണ്ടാമതും പ്രസിഡന്റ് പദത്തിലെത്തിയ ശ്രീധരന്‍പിള്ളക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് പിന്നെ കണ്ടത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി രണ്ടുതവണ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ‘സുവര്‍ണാവസര’ പ്രസംഗവും ഗുണത്തെക്കാളേറെ ദോഷം ചെയ്തു. നിലക്കലിലെ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത് വലിയ ക്ഷീണമായാണ് ദേശീയ നേതൃത്വം വിലയിരുത്തിയത്. ഇവിടെയും പ്രതിസ്ഥാനത്ത് ശ്രീധരന്‍പിള്ളയായിരുന്നു. ശബരിമല സംഭവത്തില്‍ ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ സുരേന്ദ്രനെ മോചിപ്പിക്കാന്‍ പാര്‍ട്ടിസംവിധാനം വേണ്ടപോലെ ഉപയോഗിച്ചില്ല എന്ന പരാതിയും ശക്തമായിരുന്നു. പാര്‍ട്ടിതലത്തിലുള്ള എതിര്‍പ്പ് രൂക്ഷമായപ്പോഴാണ് ശ്രീധരന്‍പിള്ള സുരേന്ദ്രന്റെ വസതി സന്ദര്‍ശിക്കാന്‍ തയാറായത്. സുരേന്ദ്രനെ പിന്തുണക്കുന്ന വിഭാഗം സേവ് കെ.എസ് ഫോറം രൂപീകരിച്ച് രംഗത്തെത്തിയതും ശ്രീധരന്‍പിള്ളക്ക് പ്രഹരമായി. ജയില്‍മോചിതനായ സുരേന്ദ്രന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാന്‍ ഫോറമാണ് മുന്‍കയ്യെടുത്തത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്ന് സ്വന്തമാക്കാന്‍ ശ്രീധരന്‍പിള്ള കരുക്കള്‍ നീക്കിയിരുന്നു. തിരുവനന്തപുരത്ത് നിര്‍മലാ സീതാരാമന്‍ വരുമെന്ന പ്രചാരണം അഴിച്ചുവിട്ടു. അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ എത്തുമെന്ന് പ്രഖ്യാപിച്ചു. കുമ്മനം തിരിച്ചെത്തുമെന്ന് ശ്രീധരന്‍പിള്ള പ്രതീക്ഷിച്ചിരുന്നില്ല. ആര്‍.എസ്.എസ് ഇടപെട്ട് കുമ്മനം വന്നതോടെ പിള്ളയുടെ പ്രതീക്ഷ മങ്ങി. പത്തനംതിട്ടയില്‍ എന്‍.എസ്.എസിനെ പിടിച്ച് മത്സരരംഗത്ത് നില്‍ക്കാമെന്ന പിള്ളയുടെ കണക്കുകൂട്ടലും തെറ്റി. ഇവിടെ കെ. സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തോടെ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു. പാലക്കാട് ശോഭാസുരേന്ദ്രനെ രംഗത്തിറക്കാന്‍ ശ്രീധരന്‍പിള്ള ശ്രമിച്ചിരുന്നെങ്കിലും മുരളീധര പക്ഷത്തിന്റെ സമ്മര്‍ദം കാരണം സി. കൃഷ്ണകുമാറിന് സീറ്റ് കിട്ടി. ശോഭാസുരേന്ദ്രന് ആറ്റിങ്ങലിലേക്ക് മാറേണ്ടി വന്നു. കഴിഞ്ഞതവണ പത്തനംതിട്ടയില്‍ മത്സരിച്ച എം.ടി രമേശിനും ഇത്തവണ സീറ്റ് കിട്ടിയില്ല. ഏതായാലും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശ്രീധരന്‍പിള്ളക്കെതിരെ പാര്‍ട്ടിക്കകത്ത് എതിര്‍പ്പ് അനുദിനം കൂടി വരികയാണ്. ഇത്തവണ താമര വിരിയാതെ പോയാല്‍ ശ്രീധരന്‍പിള്ള മറുപടി പറയേണ്ടിവരും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.