Connect with us

Culture

പിണറായി ഭരണത്തില്‍ ജയിലുകള്‍ നിയന്ത്രിക്കുന്നത് സി.പി.എം ഗുണ്ടകള്‍

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

സംസ്ഥാനത്തെ ജയിലുകളില്‍ സി.പി.എം സെല്‍ ഭരണം അവസാനിച്ചില്ലെന്ന സൂചന നല്‍കി സെല്ലുകളില്‍ ഇപ്പോഴും പാര്‍ട്ടി ഗുണ്ടകള്‍ വാഴുന്നു. കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്‍ദ്ദനം. മറ്റ് പാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് തടവറകളിലും രക്ഷയില്ലെന്ന രീതിയിലാണ് സി.പി.എം ഗുണ്ടകള്‍ ജയിലുകള്‍ വാഴുന്നത്. റിമാന്റ് തടവുകാരനായി കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ മുസ്്‌ലിംലീഗ് പ്രവര്‍ത്തകനാണ് സി.പി.എം പ്രവര്‍ത്തകരുടെ ക്രൂരതക്കിരയായത്. നടുവില്‍ മേഖലയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്യായമായി കേസ് ചുമത്തി അറസ്റ്റിലായ നടുവില്‍ സ്വദേശി ചേളന്റകത്ത് മുഹമ്മദാ(45)ണ് മര്‍ദ്ദനത്തിനിരയായത്.

റിമാന്റ് ചെയ്ത് സബ്ജയിലിലേക്ക് അയച്ച മുഹമ്മദിന് ആസ്ത്മയും ശ്വാസം മുട്ടലുള്‍പ്പെടെ ശാരീരിക അസ്വസ്ഥതയുള്ളതിനാല്‍ ചികിത്സ സൗകര്യം മുന്‍നിറുത്തി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ രോഗികളെ പാര്‍പ്പിക്കേണ്ട സെല്ലിന് പകരം രാഷ്ട്രീയ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പാര്‍പ്പിച്ച സെല്ലുകളിലാണ് പാര്‍പ്പിച്ചത്. നിലവില്‍ പത്താം ബ്ലോക്കിലാണ് രോഗികളായ തടവുകാരെ പാര്‍പ്പിക്കുന്നത്. ഇവിടെ പാര്‍പ്പിക്കുന്നതിന് പകരം മുഹമ്മദിനെ എത്തിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രതികളെ പാര്‍പ്പിച്ച രണ്ടാം ബ്ലോക്കിലാണ്.

ഇവിടെ എത്തിയ ഉടനെയായിരുന്നു മുഹമ്മദിന് നേരെ ആക്രമണം. ‘നീ നടുവിലില്‍ നിന്ന് വരുന്നവനല്ലെടാ.. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചത് താനും കൂടി ചേര്‍ന്നല്ലെടാ’ എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. നഖം കൊണ്ട് മാന്തിയും കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് താടിരോമങ്ങള്‍ പിഴുതെടുക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ നടത്തി ക്രൂരമായാണ് മര്‍ദ്ദിച്ചതെന്ന് ജയിലിലെത്തിയ യു.ഡി.എഫ് നേതാക്കളോട് മുഹമ്മദ് പറഞ്ഞു. കൈവളയും കഴുത്തില്‍ ചരടും ചെയിനും കെട്ടിയ സംഘമാണ് മര്‍ദ്ദിച്ചത്.

രോഗിയായ തടവുകാരന് നേരെ നടന്ന സി.പി.എം ഗുണ്ടാ ആക്രമണത്തെ കുറിച്ച്് യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പൊലീസും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടുള്ള ആക്രമമാണിതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഹമ്മദ് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടര്‍ന്ന് മുഹമ്മദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി. മുസ്്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ മന്ത്രി കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മുഹമ്മദിനെ ജയിലില്‍ സന്ദര്‍ശിച്ചത്.

മരണത്തെ മുന്നില്‍ കണ്ടെന്ന് മുഹമ്മദ്

ഇവിടെ നിന്ന് ജീവനോടെ പുറത്ത് പോകാനാകില്ലെന്ന് തന്നെയാണ് ഞാന്‍ കരുതിയതെന്ന് ജയിലിലെ ആക്രമണത്തെ കുറിച്ച് മുഹമ്മദ് നേതാക്കളോട് പറഞ്ഞു. ക്രൂരമായിരുന്നു ഭീഷണി മുഴക്കി കൊണ്ടുള്ള ആക്രമണം’. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു കുറെ നേരം. ഇവിടെ നിന്ന് തന്റെ മയ്യിത്തായിരിക്കും പുറത്ത് കൊണ്ടുപോകുകയെന്ന് ഞാന്‍ ചിന്തിച്ച് പോയിരുന്നു. നീ നടുവിലില്‍ നിന്ന് വരുന്നതല്ലേയെന്ന ആക്രോശത്തോടെ നഖം കൊണ്ട് മാന്തിയും കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് താടിരോമങ്ങള്‍ പിഴുതെടുക്കാനുള്ള ശ്രമവും നടന്നു. വല്ലാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും മുഹമ്മദ് പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.