Connect with us

Culture

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കല്‍ ; അമിത് ഷാ പറയുന്നതെന്ത്, യാഥാര്‍ത്ഥ്യമെന്ത്? – പി.കെ ഫിറോസ് എഴുതുന്നു

Published

on

കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ ഈ രാജ്യത്തെക്കുറിച്ചോ ഇന്ത്യ എന്നൊരു രാജ്യം എങ്ങിനെ രൂപപ്പെട്ടു എന്നോ യാതൊരു ധാരണയുമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെയൊക്കെ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത്. അല്ലെങ്കിലും രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ എത്തി നോക്കിയ ചരിത്രം പോലും അവകാശപ്പെടാനില്ലാത്തവരാണല്ലോ ഇക്കൂട്ടര്‍.

അതവിടെ നില്‍ക്കട്ടെ. കശ്മീരിന്റെ കാര്യത്തിലേക്ക് വരാം. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. പാക്കിസ്ഥാന്റെയും ഭാഗമായിരുന്നില്ല. രണ്ട് രാജ്യത്തിന്റെയും ഭാഗമാകാതെ സ്വതന്ത്ര നാട്ടു രാജ്യമായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. പിന്നീട് രാഷ്ട്രീയവും അഭ്യന്തരവുമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ അവര്‍ ഇന്ത്യയുടെ ഭാഗമാവാന്‍ സമ്മതിച്ചു. ഒരു കരാറിലൂടെയാണ് അതിനവര്‍ തയ്യാറായത്. ആ കരാറാണ് കശ്മീരിനുള്ള പ്രത്യേക പദവി.

പ്രത്യേക പദവിയുള്ളത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇന്ത്യയുടെ ഒരു നിയമവും അവിടെ നടപ്പിലാക്കാന്‍ കഴിയില്ലേ? തെറ്റായ ധാരണകളാണതൊക്കെ. രാജ്യം ഒരു നിയമം കൊണ്ടു വന്നാല്‍ കശ്മീരില്‍ അത് നടപ്പിലാക്കാന്‍ കശ്മീര്‍ സ്‌റ്റേറ്റ് അസംബ്ലിയുടെ കൂടെ അനുമതി വേണം എന്നേയുള്ളൂ. നേരത്തെ അവിടെ ‘പ്രധാനമന്ത്രി’ എന്ന പദവിയുണ്ടായിരുന്നത് 1965 ല്‍ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടില്ലേ. സദര്‍ ഇ റിയാസത് എന്നത് മാറ്റി ഗവര്‍ണര്‍ എന്ന് പുനര്‍ നാമകരണം ചെയ്തപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. നീതി ന്യായ സംവിധാനത്തിന്റെ ഹയറാര്‍ക്കിയില്‍ സുപ്രീം കോടതിയെ കൊണ്ടു വന്നപ്പോഴും ഇലക്ഷന്‍ കമ്മീഷന്റെ പരിധിയിലേക്ക് കശ്മീരിനെ ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. അങ്ങിനെ നോക്കിയാല്‍ രാജ്യത്തെ ഏതാണ്ടെല്ലാ നിയമങ്ങളും പല നിലക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്.

പിന്നെ അമിത് ഷാ ചോദിക്കുന്നത് ഞഠക യും അഴിമതി നിരോധന നിയമവും അവിടെ നടപ്പിലാക്കാന്‍ പറ്റിയോ എന്നാണ്. ബെസ്റ്റ് ക്വസ്റ്റ്യനാണ്. ഈ രണ്ട് നിയമത്തിലും വെള്ളം ചേര്‍ത്ത് നിയമം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാ ഈ ചോദ്യവുമായി വന്നിരിക്കുന്നത്.

ഇനി സംഭവിക്കാന്‍ പോകുന്നതെന്താണ്?

1) ഹിത പരിശോധന നടത്താതെ രാജ്യത്തിന്റെ ഭാഗമായി കാശ്മീരിനെ നിര്‍ത്തുന്നതിനെ അന്താരാഷ്ട്ര സമൂഹത്തില്‍ നമ്മള്‍ ന്യായീകരിച്ചത് പ്രത്യേക പദവി ചൂണ്ടിക്കാട്ടിയാണ്. പലപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നാം ആര്‍ജ്ജിച്ചതും ഇതിന്റെ പേരിലാണ്. ആ പിന്തുണയാണ് ബി.ജെ.പി ഇല്ലാതാക്കാന്‍ നോക്കുന്നത്.

2) പതിറ്റാണ്ടുകളോളം വിഘടനവാദികളോടും ആസാദികളോടും പൊരുതിയ ഒരു ജനതയുണ്ട് കശ്മീരില്‍. അവരാണ് ആ മണ്ണിനെ ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാന്‍ സഹായിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വിഘടനവാദികള്‍ പറഞ്ഞപ്പോള്‍ അവര്‍ കേട്ടില്ല. ‘ആതംഘ് വാദി’കളുടെ മുമ്പില്‍ അവര്‍ മുട്ടു മടക്കിയില്ല. അതിന്റെ പേരില്‍ കൊടിയ ത്യാഗങ്ങള്‍ അവര്‍ സഹിച്ചു. പലര്‍ക്കും ജീവന്‍ നഷ്ടമായി. അപ്പോഴും പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി അവര്‍ പൊരുതി. ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. അങ്ങിനെയുള്ളൊരു ജനവിഭാഗത്തെ നോക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ കൊഞ്ഞനം കുത്തിയത്.

3) കശ്മീരിലെ മണ്ണ് മാത്രം പോര നമുക്ക്. അവിടുത്തെ ജനത കൂടി വേണം. പ്രത്യേക പദവി എടുത്തു കളയുന്നതോടെ അവരെ ശത്രുക്കളാക്കാനല്ലാതെ മിത്രങ്ങളാക്കാന്‍ നമുക്ക് കഴിയാതെ പോകും. കശ്മീരില്‍ അശാന്തി മാത്രമാവും ഫലം.

കശ്മീരില്‍ അശാന്തി ഉണ്ടായാല്‍ ബിജെപിക്ക് ഇനിയും ലാഭം കൊയ്യാനായേക്കും. പക്ഷേ നെഹ്‌റു മുതലിങ്ങോട്ട് ഒരുപാട് ഭരണാധികാരികളുടെയും അതിനു മുമ്പൊരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെയും കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന ഇന്ത്യ എന്നത് വിസ്മരിക്കരുത്. യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ക്കത് മനസ്സിലാവില്ലെങ്കിലും എല്ലാവരും അങ്ങിനെയാവുമെന്ന് കരുതരുത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.