Connect with us

Culture

കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധി വിലപ്പോവില്ല; കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരും: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധിയും വര്‍ഗീയ രാഷ്ട്രീയവും വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രചാരണരീതി കാണുമ്പോള്‍ പ്രധാനമന്ത്രി വെറുപ്പിന്റെ പ്രചാരകനാണോ എന്ന് തോന്നിപ്പോവും. ഏത് സംഭവവും വക്രീകരിക്കുകയും വര്‍ഗീയവല്‍കരിക്കുകയുമാണവര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയ പോലെ കര്‍ണാടകയിലും അത്തരം ശ്രമം നടത്തി രക്ഷപ്പെടാനാകുമോ എന്നാണവര്‍ നോക്കുന്നത്. എന്നാല്‍ കര്‍ണാടകയില്‍ അത് വിലപ്പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അലിഗഢ് സര്‍വകലാശാലയില്‍ നടക്കുന്നതും ഹരിയാനാ മുഖ്യമന്ത്രിയുടെ നമസ്‌കാരത്തെക്കുറിച്ചുള്ള പ്രസ്താവനയുമെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുതന്നെയാണ്. സര്‍വകലാശാലയില്‍ നിന്ന് ഒരു ഫോട്ടോ മാറ്റണമെങ്കില്‍ നിയമപരമായി സമീപിക്കുന്നതിനു പകരം ക്യാമ്പസില്‍ അക്രമം അഴിച്ചുവിടുകയാണവര്‍ ചെയ്തത്. എല്ലാ മതസ്ഥരുടെയും പ്രാര്‍ത്ഥനകളും ആചാരങ്ങളും പലപ്പോഴും പൊതുസ്ഥലങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. അത് നിസ്‌ക്കാരത്തിന്റെ മാത്രം പ്രശ്‌നമല്ല. നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന ഒരു രീതിയാണത്. ഇന്ത്യയെപ്പോലെ ഏതാനും ചിലയിടങ്ങളിലേ ഇത്തരം സഹകരണവും മതമൈത്രിയും കാണാനാവു. ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രി, സമന്വയത്തിനു ശ്രമിക്കേണ്ടതിന് പകരം ആക്രോഷിക്കുകയാണ് ചെയ്യുന്നത്.

രാജ്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് പോകുന്നത്. ബി.ജെ.പിക്ക് പിന്തുണ നഷ്ടപ്പെട്ടതിന്റെ തെളിവാണിതെല്ലാം. മുന്‍പും ഇതുപോലുള്ള വര്‍ഗീയ ഇടപെടലുകളാണ് അവര്‍ ഉപയോഗിച്ചത്. അന്ന് ജനങ്ങള്‍ അവരെ തൂത്തെറിഞ്ഞു. മോദിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കാനിരിക്കുന്നത്. വര്‍ഗീയതയിറക്കി പരിഹാസ്യനാവുകയാണ് മോദിയും ബിജെപിയും. കര്‍ണാടകയില്‍ അത് ഏശുന്നില്ല. അവര്‍ എത്ര വര്‍ഗീയ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് പറയുമ്പോള്‍ അത് നമ്മുടെ ശക്തമായ മതേതരത്തെയാണ് കാണിക്കുന്നത്.

മുസ്‌ലിംലീഗ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സര്‍വാത്മക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരത്തിനോട് ചേര്‍ന്ന ചില മണ്ഡലങ്ങളില്‍ ലീഗ് വളരെ ശക്തമായിട്ടും മത്സരിക്കാതിരുന്നത് വോട്ട് ഭിന്നിപ്പിക്കാതിരിക്കാനാണ്. യു.പിയില്‍ കണ്ടതു പോലെ മതേതര കക്ഷികള്‍ ഒന്നിച്ചുചേരുന്ന കാഴ്ചയാണ് കര്‍ണാടകയിലും കാണുന്നത്. ഇത്തരം യോജിപ്പുകള്‍ ഇന്ത്യയാകെ വ്യാപിക്കട്ടെയെന്നും അതാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.