Connect with us

Video Stories

മലിനീകരണവും കയ്യേറ്റവും; പൂനൂര്‍ പുഴ മരിക്കുന്നു

Published

on

 

കെ.എ ഹര്‍ഷാദ്
താമരശ്ശേരി

ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഒരു പുഴകൂടി ബന്ധപ്പെട്ടവരുടെ അനാസ്ഥകൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്നു. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന മലനിരകളില്‍ നിന്നുത്ഭവിക്കുന്നതും ജില്ലയിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സുമായ പൂനൂര്‍ പുഴയാണ് കയ്യേറ്റവും മലിനീകരണവും മൂലം ഇല്ലാതാവാന്‍ പോവുന്നത്.
കട്ടിപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഏലക്കാനം മലനിരകളില്‍ നിന്നും, പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലയില്‍ നിന്നും ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ തലയാട് ചീടിക്കുഴിയില്‍ സംഗമിച്ചാണ് പൂനൂര്‍ പുഴയായി രൂപാന്തരം പ്രാപിക്കുന്നത്. പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍, കുന്ദമംഗലം, കക്കോടി ഗ്രാമപഞ്ചായത്തുകളിലൂടെയും കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലൂടെയും ഒഴുകി അകലാപുഴയുമായി ചേര്‍ന്ന് കോരപ്പുഴയായി മാറി കടലില്‍ പതിക്കുന്നു.
പുഴയുടെ ഉത്ഭവ സ്ഥലങ്ങളില്‍ മനുഷ്യവാസമില്ലാത്തതിനാല്‍ നേരിട്ട് കുടിക്കാന്‍ പറ്റുന്ന രൂപത്തില്‍ വെള്ളം ഇപ്പോഴും പരിശുദ്ധമാണെങ്കിലും മനുഷ്യവാസമുള്ളിടങ്ങളിലെത്തുമ്പോഴേക്കും പുഴയുടെ മലിനീകരണ തോത് ഉയര്‍ന്നുവരുന്നതായി കാണാം. മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതാണ് പുഴയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കൂടാതെ പുഴപുറമ്പോക്ക് ഭൂമി വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബാധം മാലിന്യമൊഴുക്കിക്കൊണ്ടിരിക്കുന്നു.
പൂനൂര്‍, കൊടുവള്ളി, കക്കോടി പോലുള്ള നിരവധി ടൗണുകളുടെ അടുത്തുകൂടി കടന്നുപോവുന്നതിനാല്‍ ഇവിടങ്ങളിലെ മുഴുവന്‍ മാലിന്യവുംപേറി ഒഴുകേണ്ട ഗതികേടിലാണ് പൂനൂര്‍ പുഴ. വിവാഹ വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളും പൂനൂര്‍ പുഴയില്‍ തള്ളുന്നതിന് ആളുകള്‍ മടികാണിക്കാറില്ല. മണലൂറ്റല്‍, അനധികൃത മത്സ്യബന്ധനം, മരംമുറി തുടങ്ങി നിരവധി പ്രശ്‌നങ്ങളും പുഴ അഭിമുഖീകരിക്കുന്നുണ്ട്.
പൂനൂരിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് മലിനജലം പുഴയിലേക്കൊഴുക്കിയത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇതേ ആസ്പത്രി ഇപ്പോള്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെ കെട്ടിടമാലിന്യങ്ങള്‍ പുഴയില്‍ തള്ളിയതിലും മതിയായ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പുഴപുറമ്പോക്ക് കയ്യേറി കെട്ടിടങ്ങളുണ്ടാക്കിയവര്‍ പിന്നീട് ചട്ടങ്ങള്‍ മറികടന്ന് കെട്ടിട നമ്പര്‍ സ്വന്തമാക്കുന്നു. വര്‍ഷകാലത്ത് പുഴകരകവിഞ്ഞൊഴുകി ഇതേ കെട്ടിടത്തില്‍ വെള്ളം കയറുമ്പോള്‍ റവന്യുവകുപ്പില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് വാങ്ങിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട അധികൃതര്‍ എപ്പോഴും ഉറക്കം നടിക്കുന്നു.
പൂനൂര്‍ പുഴ കയ്യേറ്റം തടയാന്‍ സര്‍വേ നടത്തി സ്വകാര്യ ഭൂമിയും പുഴപുറമ്പോക്കും വേര്‍തിരിക്കണമെന്ന് പരിസ്ഥിതി സ്‌നേഹികളും പുഴ സംരക്ഷണ പ്രവര്‍ത്തകരുടെയും ഏറെകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഫലപ്രദമായ ഇടപെടല്‍ ഒന്നും ഉണ്ടായിട്ടില്ല.
മാനാഞ്ചിറ കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശുദ്ധജല വിതരണ പദ്ധതിക്കുള്ള പമ്പിംഗ് നടത്തുന്നത് പൂനൂര്‍ പുഴയിലെ പൂളക്കടവ് ഭാഗത്തുനിന്നാണ്. പുഴയുടെ തുടക്കം മുതല്‍ ഒടുക്കം വരെ എണ്ണിയാലൊടുങ്ങാത്ത കുടിവെള്ള പദ്ധതികളും പൂനൂര്‍ പുഴയിലുണ്ട്. പുഴ നശിക്കുന്നതോടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാവും. സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാവും. പൂനൂര്‍ പുഴയെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
പുഴയോര നിവാസികളും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പരിസ്ഥിതി സ്‌നേഹികളും ഉള്‍പ്പെടുന്ന കൂട്ടായ്മക്ക് മാത്രമേ പ്രകൃതിയുടെ വരദാനമായ പൂനൂര്‍ പുഴയെ ഇനി പുനര്‍ജ്ജനിപ്പിക്കാനാവൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.