Video Stories
അമ്പടാ, സൂപ്പര്‍ പൂനെ

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89 ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്‍സണ്‍ ലിങ്‌ദോ വിജയ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍ കളിച്ചതിനു ശേഷം മടങ്ങിയെത്തിയ യുജീന്‍സണ്‍ ലിങ്‌ദോ തന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ലിങ്‌ദോ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര ഡര്‍ബി എന്നു വിശേഷിപ്പിക്കുന്ന മുംബൈ – പൂനെ മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈയില്‍ വെച്ചു പൂനെ സിറ്റി വിജയം നേടുന്നത്. ഈ ജയത്തോടെ പൂനെ സിറ്റി , കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റ് ലഭിച്ചിട്ടുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം തുടര്‍ന്നു.
മൂന്നു മാറ്റങ്ങളുമായിട്ടാണ് അലക്‌സാന്ദ്രെ ഗുയിമെറസ് മുംബൈ സിറ്റിയെ 4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറക്കിയത്. സെഹ്നാജ് സിംഗും ജേര്‍സനും ജാക്കി ചാന്ദ് സിംഗിനു പകരം ബാംഗ്ലൂരു എഫ്.സിയില്‍ നിന്നും വന്ന സുനില്‍ ഛെത്രിയും ആദ്യ ഇലവനില്‍ എത്തി. മറുവശത്ത് ആന്റോണിയോ ഹബാസ് 5-3-2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നലെ അണിനിരത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പരുക്കുമൂലം ലിയോ കോസ്റ്റയെ മുംബൈയ്ക്കു മാറ്റേണ്ടിവന്നു. പകരം തിയാഗോ സാന്റോസ് കുഞ്യയെ ഇറക്കി.
12 ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഒരുക്കിയ അവസരം സെഹ്്‌നാജ് സിംഗ് പാഴാക്കി. ആദ്യ 20 മിനിറ്റില്‍ മുംബൈ സിറ്റിയ്ക്കായിരുന്നു ആധിപത്യം. ടിയാഗോ കുഞ്ഞ്യയുടെ നിരവധി നീക്കങ്ങള്‍ പുനെ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡെല്‍ ബെറ്റയുടെ കരങ്ങളില്‍ സുരക്ഷിതമായി അവസാനിച്ചു. 28 ാം മിനിറ്റില്‍ പൂനെ സിറ്റിയ്ക്ക് അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറില്‍ ലെന്നി റോഡ്രിഗസിനു ഫലപ്രദമായി കണക്ട് ചെയ്യാനായില്ല. വിംഗില്‍ പൂനെ സിറ്റിയുടെ രാഹുല്‍ ബെക്കയ്ക്കും നാരായണന്‍ ദാസിനുമായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള ദൗത്യം. എന്നാല്‍ പുനെയുടെ മുന്‍നിരക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. 35 ാം മിനിറ്റില്‍ മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍ വലത്തെ വിംഗില്‍ നിന്നും ഫോര്‍ലാന്‍ കൊടുത്ത പാസില്‍ ഡെ ഫെഡറിക്കോ കൃത്യമായി പന്ത് വലയിലേക്കു പായിച്ചു.എന്നാല്‍ പൂനെ ഗോളി എഡെല്‍ ബെറ്റെ മനോഹരമായി പന്ത് തട്ടിയകറ്റി.
ഇരുടീമുകളും പന്ത് കഴിയുന്നത്ര കൈവശം വെക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ് പാസുകള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുടീമുകളും പരമാവധി ശ്രദ്ധിചതോടെ കളി വളരെ മന്ദഗതിയിലായി. ആസൂത്രിതമായ ഒരു മുന്നേറ്റവും രണ്ടു ടീമുകളില്‍ നിന്നും വന്നില്ല. മധ്യനിരയിലെ ആള്‍കൂട്ടത്തിനിടെ കളി ഒതുങ്ങിതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പരസ്പര ബഹുമാനത്തോടെ ഇരുടീമുകളും കളിച്ചതിനാല്‍ ആദ്യ പകുതിയില്‍ റഫ്‌റിക്കു കാര്‍ഡ് ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല.
രണ്ടാം പകുതിയില്‍ ട്രാവോറെയെ മാറ്റി ബാംഗ്ലുരു എഫ്.സിയ്ക്കു വേണ്ടി എഎഫ്‌സി കപ്പില്‍ കളി്ച്ച യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. 47 ാം മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ മുന്നേറ്റത്തിനു പൂനെയുടെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തടയിട്ടു. 55 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ .പക്ഷേ, പന്ത് പോസ്റ്റിനരുകിലൂടെ പുറത്തേക്ക്. 63 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ഗോള്‍ മുഖത്തേക്കുള്ള പാസില്‍ ക്രിസ്ത്യന്‍ വാഡോക്‌സിനു ബോക്‌സിനകത്തുവെച്ച് കണക്ട് ചെയ്യാനായില്ല. ഓടിവന്ന പൂനെയുടെ കളിക്കാര്‍ പന്ത് ക്ലിയര്‍ ചെയ്തു അപകടം ഒഴിവാക്കി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ