Connect with us

Video Stories

ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞു: അമീര്‍

Published

on

 

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ വ്യക്തമാക്കി. സുരക്ഷാ സഹകരണത്തില്‍ യൂറോപ്യന്‍ യൂണിയനെ കണ്ണാടിയാക്കണം. പുരോഗതിക്കും പുനരുദ്ധാരണത്തിനും യൂറോപ്യന്‍ യൂണിയന്‍ മാതൃകയാണ്.
തര്‍ക്കങ്ങളില്‍ നിന്നും സഹകരണത്തിലേക്കു മാറിയാല്‍ ഓരോരുത്തര്‍ക്കും സുരക്ഷാ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയില്‍ 54-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായികുന്നു കര, നാവിക, വ്യോമ ഉപരോധം നടപ്പാക്കിയത്.എന്നാല്‍ ദോഹ ആവര്‍ത്തിച്ച് ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും നിഷേധിക്കുകയുംചെയ്തു. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ അയല്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന നിഷ്ഫലമായ പ്രതിസന്ധിയാണിതെന്ന് മ്യൂണിച്ച് സമ്മേളനത്തില്‍ അമീര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ജനങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന അനധികൃതവും ആക്രമണാത്മകവുമായ നടപടികളുടെ പ്രത്യാഘാതങ്ങള്‍ നിര്‍വീര്യമാക്കിയതിലൂടെ ഖത്തര്‍ അതിന്റെ പരമാധികാരം പരിപാലിക്കുകയാണ്- അമീര്‍ പറഞ്ഞു.
ആ അക്രമണാത്മക അഭിനേതാക്കള്‍ തങ്ങളുടെ ശാക്തികളികളാലും വിഭാഗീയ സംഘട്ടനങ്ങളാലും ചെറിയ രാജ്യങ്ങളെ കാലാളുകളായി ഉപയോഗിക്കുകയാണ്. ഉപരോധത്തിനെതിരായി ഖത്തര്‍ പുതിയ രാജ്യാന്തര വ്യാപാര പാതകള്‍ വികസിപ്പിക്കുകയും സാമ്പത്തിക വൈവിധ്യം ത്വരിതപ്പെടുത്തുകയും ചെയ്തു. നിരര്‍ഥകമായ ഉപരോധമാണ് രാജ്യം നേരിടുന്നത്. ഉപരോധ രാജ്യങ്ങളില്‍ ചിലത് മേഖലയില്‍ പ്രധാന്യമുള്ളവരാണ്.
നിയമവിരുദ്ധമായ നടപടികള്‍ ഖത്തര്‍ ജനതക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു ചെറിയ രാജ്യത്തിന് എങ്ങനെ തങ്ങളുടെ നയതന്ത്ര നിലപാടും സാമ്പത്തിക നയതന്ത്രജ്ഞതയും ഉപയോഗിക്കാമെന്ന് പരാജയപ്പെട്ട ഈ ഉപരോധത്തിലൂടെ തെളിഞ്ഞു. അറബ് രാജ്യങ്ങള്‍ മാനുഷീക പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ഒന്നിച്ചു നില്‍ക്കുകയും ആവശ്യമാണ്. വിശുദ്ധ നഗരങ്ങളിലേക്ക് എല്ലാ വിശ്വാസികള്‍ക്കും പ്രവേശം ലഭിക്കണം. അത് തടയുന്നത് ചരിത്രത്തെ അശുദ്ധമാക്കലാണ്.
ഉപരോധം ഖത്തറിന് ചെറിയ കാലത്തെ സ്വാധീനം മാത്രമേ സൃഷ്ടിച്ചിരുന്നുള്ളു- അമീര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ മാതൃകയിലുള്ള സുരക്ഷാ ഉടമ്പടിയും കെട്ടുറപ്പും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കു ആവശ്യമാണ്. രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മാറ്റിവെച്ച് സുരക്ഷാ കാര്യത്തില്‍ സംയോജിത നിലപാട് സ്വീകരിക്കണം. സുരക്ഷാ കെട്ടുറപ്പ് കൈവരിക്കുന്നതില്‍ രാജ്യത്തിന്റെ ഉത്കണ്ഠകള്‍ക്കു മേല്‍ നയതന്ത്ര സമ്മര്‍ദം പുലര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യ പൗരസ്ത്യ ദേശത്തെ സംബന്ധിച്ച് വിപുലമായ സുരക്ഷ കൈവരിക്കേണ്ട സമയമാണിത്. ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കാല ചരിത്ര മറന്ന് സുരക്ഷയില്‍ ഒന്നിക്കണം. അടിസ്ഥാന സുരക്ഷാ നിയമങ്ങള്‍ക്കും നടപടികള്‍ക്കും വേണ്ടി ധാരണയിലെത്താന്‍ സാധിക്കണം. കുറഞ്ഞ പക്ഷം മിനിമം സുരക്ഷയെങ്കിലും ഉറപ്പു വരുത്താനാകുന്നത് സമാധാനവും സമൃദ്ധിയും ഉണ്ടാക്കും. ഇതൊരു ആഗ്രഹ പദ്ധതി മാത്രമാകരുതെന്നും അമീര്‍ പറഞ്ഞു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.