Connect with us

Video Stories

ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും

Published

on

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണപദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ മൂന്നാംഘട്ടവികസനമാണിത്. നിലവിലെ വര്‍ഷത്തില്‍ അഞ്ച് കോടി യാത്രക്കാരെന്ന വിമാനത്താവളത്തിന്റെ ശേഷി 2021 ആകുമ്പോഴേക്കും 6.5 കോടിയാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ ബേക്കര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനപദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസര്‍ തുര്‍ക്കി അല്‍ സുബൈയുടെ അധ്യക്ഷതയില്‍ പുതിയ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സാകും വിമാനത്താവളത്തിന്റെ വിപുലീകരണത്തിനുള്ള ഡിസൈന്‍ തയ്യാറാക്കുന്നത്. 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഒന്ന് ഡിസൈന്‍ ചെയ്യുന്നത് ഇവരാണ്.

വികസനപദ്ധതിക്കുള്ള ടെണ്ടര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. രാജ്യാന്തര കമ്പനികളെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ടെണ്ടറും തുടര്‍നടപടികളും സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . അതേസമയം വിപുലീകരണത്തിന്റെ ചെലവ്്് സംബന്ധിച്ച്്് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. സ്റ്റിയറിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിപുലീകരണമെന്നും ടെന്‍ഡറും ചെലവും സംബന്ധിച്ച കാര്യങ്ങള്‍ കമ്മറ്റി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ നിലവിലുള്ള ശേഷിയെയും കടന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വലിയതോതില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

2022ലെ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നതിനാല്‍ വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്താവളമാണ് ഹമദ്.വ്യോമയാന മേഖലയില്‍തന്നെ ദ്രുതഗതിയില്‍ തന്നെ വളര്‍ച്ച കൈവരിക്കുന്ന എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. കഴിഞ്ഞ വര്‍ഷം 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ഹമദ് വിമാനത്താവളത്തിന്റെ ശേഷി അഞ്ചു കോടിയാണ്.

ഇരട്ടശേഷിയോടെ രണ്ടു റണ്‍വേകള്‍(ഇതിലൊരെണ്ണം ലോകത്തിലെതന്നെ ഏറ്റവും ദീര്‍ഘമേറിയ റണ്‍വേയാണ്), അത്യാധുനിക സൗകര്യങ്ങളോടെയുള്ള എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, പാസഞ്ചര്‍ ടെര്‍മിനല്‍, 40,000 സ്‌ക്വയര്‍മീറ്ററിലായി റീട്ടെയ്ല്‍, ഫുഡ്, ബിവറേജ് സൗകര്യങ്ങള്‍, നവീനമായ രീതിയില്‍ ഡിസൈന്‍ ചെയ്ത പള്ളി എന്നിവ വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. എയര്‍സൈഡ് ഹോട്ടല്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, രണ്ട് സ്‌ക്വാഷ് കോര്‍ട്ടുകള്‍, ജിം, 25 മീറ്റര്‍ സ്വിമ്മിങ്പൂള്‍, സ്പാ എന്നിവയും ഇതിനോടുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ വിമാനത്താവളത്തിലെത്തിയത് 1.7കോടി യാത്രക്കാരാണ്.

2015ലെ ഇതേകാലയളവുമായി കണക്കിലെടുക്കുമ്പോള്‍ 20%ലധികം വര്‍ധനവ്.
1.46കോടി യാത്രക്കാരായിരുന്നു 2015 ആദ്യപകുതിയിലുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിമാനസര്‍വീസുകളിലും വര്‍ധനവുണ്ടായി.
ടേക്ക്ഓഫും ലാന്‍ഡിങും ഉള്‍പ്പടെ 1,18,069 സര്‍വീസുകളായിരുന്നു നടന്നത്. 2015നെ അപേക്ഷിച്ച് 17% വര്‍ധന. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഹമദ്് അന്താരാഷ്ട്ര വിമാനത്താവളത്തിന്് കഴിഞ്ഞ ദിവസമാണ് സ്്്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര പദവി ലഭിച്ചത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.