Connect with us

Culture

ഖത്തറിന്റെ സമ്പദ്‌മേഖല ശക്തം; വിദേശനിക്ഷേപത്തില്‍ വര്‍ധന

Published

on

ദോഹ: രാജ്യത്തിന്റെ സമ്പദ്‌മേഖല ശക്തമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കൃത്യമായ ആസൂത്രണങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണ്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം സാമ്പത്തികമായി യാതൊരു പ്രതികൂലാവസ്ഥയും സൃഷ്ടിച്ചില്ല.
ആത്മവിശ്വാസത്തോടെയാണ് രാജ്യം പുതിയവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നതെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേഖലയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവുമുള്ള സമ്പദ് വ്യവസ്ഥയെന്ന നേട്ടവും ഖത്തറിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നു. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 20,320 കോടി റിയാലിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ എന്നിവയുള്‍പ്പടെ വന്‍കിട വികസനപദ്ധതികള്‍ക്കായി 00 കോടി റിയാല്‍ നീക്കിയിട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവത്കരണം ഊര്‍ജിതമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇതിനായി 2900 കോടി റിയാലിന്റെ കരാറാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ സുരക്ഷ പദ്ധതി, ചെറുകിട, ഇടത്തരം സംരഭങ്ങള്‍, സാമ്പത്തിക മേഖലയിലും സ്വതന്ത്ര വ്യാപാര മേഖലയിലും അടിസ്ഥാന സൗകര്യ വികസനം എന്നിവക്കെല്ലാം ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാതക കയറ്റുമതി കമ്പനികളായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിച്ച് ഒറ്റക്കമ്പനിയായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് 2018ന് തുടക്കമായത്. ഖത്തര്‍ ഗ്യാസ് എന്ന ഏക സ്ഥാപനത്തിലൂടെയാണ് പുതിയ ഉത്പാദനവും കയറ്റുമതിയും. 2018 ല്‍ ഓഹരി വിപണിയില്‍ ഗണ്യമായ വളര്‍ച്ചയാണ് ഓഹരി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഹമദ് തുറമുഖത്തിന്റെ വളര്‍ച്ചയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി. കാര്‍ഷിക ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനായി. സംഭരണശാലകളുടെ നിര്‍മാണം, ലോജിസ്റ്റിക് മേഖല, നിരവധി ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍, ജല സുരക്ഷാ പദ്ധതികള്‍, ലുസൈല്‍ ട്രാം, ദോഹ മെട്രോ തുടങ്ങി നിരവധി പദ്ധതികളാണ് സമ്പദ് വ്യവസ്ഥക്ക് ശക്തി പകരുന്നത്്.
ഊര്‍ജ മേഖലയില്‍ പ്രധാന മത്സരക്ഷമതാ പദവിയിലാണ് ഖത്തര്‍ തുടരുന്നത്. ദ്രവീകൃത പ്രകൃതി വാതക വിതരണത്തില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ മാത്രമല്ല യൂറിയ ഉത്പാദനത്തില്‍ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനവും ഖത്തറിനാണ്. ദേശീയ പരമാധികാര ഫണ്ട് ഉള്‍പ്പെടെ 340 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനവും ഖത്തറിന്റെ കരുത്താണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.