Connect with us

Video Stories

രഹാനെക്ക് നറുക്ക് വീഴും

Published

on

 

ജോഹന്നാസ്ബര്‍ഗ്ഗ്: ആദ്യ രണ്ട് ടെസ്റ്റിലും അമ്പേ തോറ്റിരിക്കുന്നു-പരമ്പരയും നഷ്ടമായിരിക്കുന്നു. ഒരു ടെസ്റ്റ് കൂടി ബാക്കി-അത് നാളെ ആരംഭിക്കുന്നു. വാണ്ടറേഴ്‌സ് എന്ന അതിവിഖ്യാത പേസ് കൊട്ടാരത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ജയിക്കുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലിക്ക് നന്നായി അറിയാം. ജയിച്ചില്ലെങ്കിലും പക്ഷേ തോല്‍ക്കുന്നത് അദ്ദേഹത്തിന് ഭീകരമായ ക്ഷീണമാവും. ആ സത്യം തിരിച്ചറിഞ്ഞ് കൊണ്ട് മാനം കാക്കുക എന്ന മുദ്രാവാക്യത്തില്‍ ഇന്നലെ തന്നെ ടീം പരിശീലനം സജീവമാക്കി. നാല് മണിക്കൂറാണ് ജോഹന്നാസ്ബര്‍ഗ്ഗിലെ നല്ല വെയിലില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്. സാധാരണ ഗതിയില്‍ മല്‍സരത്തിന്റെ തലേ ദിവസം മാത്രമാണ് നെറ്റ് പ്രാക്ടീസ് ഉണ്ടാവുക. പക്ഷേ സ്ഥിതിഗതികളുടെ ഗൗരവം ബോധ്യമായത് കൊണ്ട് തന്നെയാണ് തോല്‍ക്കരുത് എന്ന വ്യക്തമായ ലക്ഷ്യത്തില്‍ മുന്നൊരുക്കം നടത്തുന്നത്. രാവിലെ മൂന്ന് പേരായിരുന്നു കാര്യമായി പ്രാക്ടീസ് വേദിയില്‍ ഉണ്ടായിരുന്നത്-മുന്‍നിര ബാറ്റ്‌സ്മാന്മാരായ കെ.എല്‍ രാഹുലും മുരളി വിജയും ചേതേശ്വര്‍ പൂജാരയും. ഇവര്‍ക്ക് ഇന്ത്യയില്‍ നിന്നെത്തിയ നെറ്റ് പ്രാക്ടീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞ് കൊടക്കുമ്പോള്‍ മറ്റ് മൂന്ന് പേര്‍ കൂറെ മാറി നിന്ന് ചര്‍ച്ചകളിലായിരുന്നു. വിരാത് കോലിയും അജിങ്ക്യ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും. മൂന്ന് പേരും മുക്കാല്‍ മണിക്കൂറോളം സഗൗരവ ചര്‍ച്ചയിലായിരുന്നു- ഒരു ചിരി പോലും കാണാത്ത ഗൗരവ ഭാഷണം. തുടര്‍ന്ന് മൂന്ന് പേരും ബാറ്റിംഗ് പ്രാക്ടീസിനിറങ്ങി. നാല് മണിക്കൂര്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും മടങ്ങിയിട്ടും കോലിയും രഹാനെയും പരിശീലനം തുടര്‍ന്നു.
ഇന്ത്യന്‍ ക്യാമ്പ് നല്‍കുന്ന വ്യക്തമായ സൂചന രഹാനെ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് തന്നെയാണ്. ആദ്യ രണ്ട് ടെസ്റ്റിലും വൈസ് ക്യാപ്റ്റനെ പുറത്തിരുത്തിയതിന് ധാരാളം പഴി കേട്ടിരിക്കുന്നു ടീം മാനേജ്‌മെന്റ്. രഹാനെയെ കളിപ്പിക്കാത്തതിന് കാര്യമായ ന്യായീകരണം കോലിക്കും ഹെഡ് കോച്ച് രവിശാസ്ത്രിക്കും കൊടുക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ രഹാനെ ഇന്ത്യന്‍ മധ്യനിരയിലേക്ക് വരും. അങ്ങനെ വരുമ്പോള്‍ ആരെ മാറ്റി നിര്‍ത്തുമെന്ന വലിയ ചോദ്യവും ഉയരുന്നു. രോഹിത് ശര്‍മ്മയിലേക്കാണ് ചിലര്‍ വിരല്‍ ചൂണ്ടുന്നത്. പക്ഷേ രോഹിതിനെ പോലെ ഒരാളെ പെട്ടെന്ന് മാറ്റുമ്പോള്‍ അദ്ദേഹത്തിലേക്ക് വരുന്ന ചീത്തപ്പേര് ടെസ്റ്റിന് അനുയോജ്യനല്ലാത്ത ബാറ്റ്‌സ്മാന്‍ എന്നതാവും. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനായിരുന്നു രോഹിത്, നന്നായി ബാറ്റ് ചെയ്യാറുണ്ട്-അദ്ദേഹത്തെ പോലെ സീനിയറായ ഒരാളെ മാറ്റുന്നതിനേക്കാള്‍ ഹാര്‍ദിക് പാണ്ഡ്യ എന്ന ആറാമനെ മാറ്റുകയാവും ഉചിതമെന്നാണ് ടീമിന് ലഭിക്കുന്ന ഉപദേശം.
ഹാര്‍ദിക് ഇത് വരെ ആറാം നമ്പറില്‍ വിശ്വസ്തനായിട്ടില്ല. കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ മിന്നല്‍ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രകടനം നിരാശാജനകമാണ്. രണ്ടാം ടെസ്റ്റിലെ ദയനീയമായ റണ്ണൗട്ടും ബൗളര്‍ എന്ന നിലയിലെ മോശം പ്രകടനവും കൂട്ടി വായിക്കുമ്പോള്‍ ഹാര്‍ദിക്ക് പുറത്തിരിക്കാനാണ് സാധ്യത. പക്ഷേ അദ്ദേഹത്തിന് നായകന്റെ ഉറച്ച പിന്തുണയുണ്ട്. സ്പിന്നര്‍ അശ്വിനെ മാറ്റിയാലോ എന്ന ചിന്തയും ഗൗരവതരത്തില്‍ നടക്കുന്നു. വാണ്ടറേഴ്‌സ് പേസിനെ തുണക്കുന്ന സാഹചര്യത്തില്‍ നാല് സീമര്‍മാര്‍ എന്ന കോമ്പിനേഷനാണ് ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരെ കളിപ്പിക്കാം. അശ്വിനാണ് മാറുന്നതെങ്കില്‍ ആ സ്ഥാനത്ത് ഹാര്‍ദ്ദിക്കിനും കളിക്കാം.
അശ്വിന്‍ പരമ്പരയില്‍ സാമാന്യ ഫോമിലാണ്. സെഞ്ചൂറിയനില്‍ ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും അദ്ദേഹത്തിന് വിശ്വാസ്യതയുണ്ട്. വിക്കറ്റ് കീപ്പറുടെ കാര്യത്തിലും ഇന്ത്യന്‍ ക്യാമ്പ് അസ്വസ്ഥമാണ്. വൃദ്ധിമാന്‍ സാഹ പരുക്കേറ്റ് മടങ്ങിയതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിച്ചത് പാര്‍ത്ഥീവ് പട്ടേലായിരുന്നു. നല്ല ബാറ്റ്‌സ്മാനാണ് ഗുജറാത്തുകാരന്‍. പക്ഷേ രണ്ടാം ടെസ്റ്റില്‍ നിര്‍ണായകമായ വേളയില്‍ രണ്ട് ക്യാച്ചുകള്‍ അദ്ദേഹം നിലത്തിട്ടതോടെയാണ് പ്രശ്‌നമായത്. സാഹക്ക് പകരം ടീമിലെത്തിയ ദിനേശ് കാര്‍ത്തിക്കിന് മൂന്നാം ടെസ്റ്റില്‍ അവസരം നല്‍കാനും മാനേജ്‌മെന്റിന് മടിയുണ്ട്. കാരണം സമീപകാലത്തായി കാര്‍ത്തിക് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. അത്തരമൊരാളെ നിര്‍ണായകമായ ഒരു മല്‍സരത്തില്‍ രംഗത്തിറക്കണമോ എന്ന ചോദ്യമാണുള്ളത്. ടീമിന്റെ കാര്യത്തില്‍ ഇന്ന് ടീം മാനേജ്‌മെന്റ് അന്തിമ തീരുമാനമെടുക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.