Connect with us

Art

വയനാടൻ മികവുകൾക്ക് ചിത്രാർപ്പണവുമായി രാഹുൽഗാന്ധിയുടെ കലണ്ടർ

കലണ്ടറിൽ ഇടം നേടി കുംഭാമ്മ മുതൽ റ്റൈലൻ സജി വരെയുള്ള പ്രഗദ്ഭർ

Published

on

വയനാട് പാർലമെന്റ് മണ്ഡലത്തിൽ മികവും കഴിവും തെളിയിച്ചവരെ പരിചയപ്പെടുത്തി രാഹുൽഗാന്ധി എം പിയുടെ 2021 വർഷത്തെ കലണ്ടർ. വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാർലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയൽ നെൽപ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗർ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശിസ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാർപുഴ, വെള്ളരിമല പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം എന്നിവയുടെ പെയിന്റിംഗാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ കാർഷികമേഖലയിൽ ശാരീരികവൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജൈവകൃഷി നടത്തിവരുന്ന കുംഭാമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്. കേരളത്തിലെ സ്പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിലെ സൂപ്പർതാരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ മണ്ണിൽ പണിയെടുക്കുന്ന പുൽപ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു-മേരി ദമ്പതികൾ, ഉൾക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും, ഗവേഷകനുമായ വിനോദ്, അന്തർദേശീയ വോളിബോൾ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂൾ ഗെയിം ഫുട്‌ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വിശാഖ് എം എം, അധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ദേയനായ നിയാസ് ചോല, കേരളാ സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയവിഭാഗത്തിൽപ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകൾ കൊണ്ട് അത്ഭുതബാലനെന്ന് പേര് കേട്ട റ്റൈലൻ സജി, ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിംഗ് ക്യാംപിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏകപെൺകുട്ടിയായ ഫർസാന റഫീഖ് കെ, ചിത്രകലയിൽ ഗിന്നസ് അടക്കം നിരവധി റെക്കോർഡുകൾ നേടിയ എം ദിലീഫ്, കാഴ്ചനഷ്ടമായ മീനങ്ങാടി സ്വദേശിയായ കവയത്രി നിഷ പി എസ് എന്നിവരെയാണ് കലണ്ടറിൽ അവരുടെ നേട്ടങ്ങളടക്കം പരാമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽഗാന്ധി വയനാടിന്റെ എം പിയായതിന് ശേഷം പുറത്തിറക്കിയ കലണ്ടർ നേരെത്തെയും അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Art

വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ക്വാറന്റൈനില്ല; അപ്പോള്‍ രണ്ടര ലക്ഷം മുറികള്‍ എവിടെ?

Published

on

കോഴിക്കോട്: വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ രണ്ടര ലക്ഷം മുറിയൊരുക്കിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. ഇനി വരുന്ന പ്രവാസികള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാറിന്റേത്. തിരിച്ചുവരുന്ന പ്രവാസികളെ സ്വീകരിക്കാനും അവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും സര്‍ക്കാറിന് ആവശ്യമായ സമയം കിട്ടിയിട്ടും അതുപയോഗിച്ചില്ല എന്നാണ് വിമര്‍ശം.

രണ്ടര ലക്ഷം മുറികള്‍ സജ്ജമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ ഒന്നര ലക്ഷത്തോളം മുറികളില്‍ എല്ലാ സൗകര്യവും ഉറപ്പു വരുത്തി എന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

നേരത്തെ തിരിച്ചു വരുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവും വഹിക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ പാവപ്പെട്ടവര്‍ക്ക് ഇത് ബാധകമല്ലെന്ന് സര്‍ക്കാര്‍ തിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ കോറന്റൈനും ഇല്ലാതാക്കുന്നത്. വിദേശത്തു നിന്ന് നാട്ടിലേക്ക് മടങ്ങി വരുന്നവരില്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നത് എന്നാണ് ഏകദേശ കണക്ക്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.