Connect with us

Sports

റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിച്ച്, ലിവര്‍പൂളും റോമയും മുഖാമുഖം

Published

on

യൂറോപ്പയില്‍ അത്‌ലറ്റികോയും ആഴ്‌സനലും

കീവ്: 2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. 26 നാണ് ആദ്യ പാദം. മെയ് രണ്ടിന് പാദവും. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും.ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ് അറീനയിലാണ് സെമിയിലെ ആദ്യ മത്സരം. രണ്ടാം പാദം സാന്റിയാഗോ ബര്‍ണേബുവില്‍ നടക്കും. ലിവര്‍പൂള്‍ ആദ്യ മത്സരം സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലും രണ്ടാം പാദം റോമയുടെ തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിലും കളിക്കും.ഇരുപാദങ്ങളിലുമായി യുവന്റസിനെ 3-4ന് മറികടന്നാണ് റയല്‍ സെമിഫൈനലിനെത്തിയത്. യുവന്റസിന്റെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചിരുന്ന റയല്‍ സ്വന്തം ഗ്രൗണ്ടില്‍ നിശ്ചിത 90 മിനുട്ടില്‍ മൂന്നു ഗോളിന് പിറകിലായിരുന്നു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ലഭിച്ച വിവാദ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനെ സെമിയിലേക്ക് നയിച്ചു. സെവിയ്യയുടെ തട്ടകത്തില്‍ ആദ്യപാദം 2-1 ന് ജയിച്ച ബയേണ്‍ രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയാണ് സെമിയിലെത്തിയത്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലുമായി 5-1 ന് തകര്‍ത്താണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. ആദ്യപാദം 3-0 ന് ജയിച്ച അവര്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 2-1 ന് ജയിച്ചു. ബാര്‍സലോണയുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോറ്റ എ.എസ് റോമ, സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന്റെ ഐതിഹാസിക ജയത്തോടെയാണ് സെമിയിലേക്ക് മുന്നേറിയത്. ഉക്രെയ്‌നിലെ കീവില്‍ ആണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍.
യുവേഫ യൂറോപ്പ ലീഗ് സെമിഫൈനലില്‍ ആര്‍സനലും അത്‌ലറ്റികോ മാഡ്രിഡും നേര്‍ക്കു നേര്‍. സെമി ഫൈനല്‍ നറുക്കെടുപ്പിലാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ ഫൈനലിനു മുമ്പേ ഏറ്റുമുട്ടാന്‍ തീരുമാനമായത്. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് മാഴ്‌സേയും ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍.ബി സാല്‍സ്ബര്‍ഗും ഏറ്റുമുട്ടും.
സി.എസ്.കെ.എ മോസ്‌കോയെ ഇരുപാദങ്ങളിലുമായി 6-4 ന് തോല്‍പ്പിച്ചാണ് ആര്‍സനല്‍ സെമിയില്‍ ഇടമുറപ്പിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ നാലു ഗോളിന് ജയിച്ചിരുന്ന ആര്‍സീന്‍ വെങറുടെ ടീമിനെ രണ്ടാം പാദത്തില്‍ റഷ്യന്‍ ക്ലബ്ബ് 2-2 സമനിലയില്‍ തളക്കുകയായിരുന്നു. ഫെദോര്‍ ചലോവ്, കിരില്‍ നബാബ്കിന്‍ എന്നിവരുടെ ഗോളില്‍ മുന്നിട്ടു നിന്ന മോസ്‌കോ സ്വന്തം ഗ്രൗണ്ടില്‍ ഭീഷണിയുയര്‍ത്തിയെങ്കിലും ഡാനി വെല്‍ബെക്ക്, ആരോണ്‍ റാംസി എന്നിവരുടെ ഗോളില്‍ ഗണ്ണേഴ്‌സ് തിരിച്ചടിക്കുകയായിരുന്നു. പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തില്‍ നേടിയ രണ്ടു ഗോള്‍ ജയമാണ് അത്‌ലറ്റികോയ്ക്ക് തുണയായത്. 28-ാം മിനുട്ടില്‍ സ്‌പോര്‍ട്ടിങ് ഫ്രെഡി മൊണ്ടേറോയിലൂടെ ലീഡെടുത്തെങ്കിലും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാനുതകുന്ന രണ്ടാം ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ 4-1 ന് വീഴ്ത്തിയാണ് സാല്‍സ്ബര്‍ഗ് മുന്നേറിയത്. ആദ്യപാദത്തില്‍ 4-2 ന് ജയിച്ച ലാസിയോ സിറോ ഇമ്മൊബിലിന്റെ ഗോളില്‍ രണ്ടാം പാദത്തില്‍ മുന്നിലെത്തിയിരുന്നെങ്കിലും പൊരുതിക്കളിച്ച സാല്‍സ്ബര്‍ഗ് മുനാസ് ദബൂര്‍, അമദു ഹൈദറ, ഹ്വാങ് ഹീ ചാന്‍, സ്റ്റെഫാന്‍ ലെയ്‌നര്‍ എന്നിവരുടെ ഗോളുകളില്‍ അത്ഭുത ജയം നേടുകയായിരുന്നു. ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലീപ്‌സിഗിനെ 5-2 ന് തോല്‍പ്പിച്ചാണ് മാഴ്‌സെയുടെ സെമി പ്രവേശം. ആദ്യപാദം സ്വന്തം ഗ്രൗണ്ടില്‍ ഒരു ഗോളിന് ജയിച്ചിരുന്ന ലീപ്‌സിഗ് രണ്ടാം പാദത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് തോല്‍വി വഴങ്ങിയത്.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.