Connect with us

Culture

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണി, നാടുകടത്തണമെന്ന വാദവുമായി വീണ്ടും ആര്‍.എസ്.എസ്

Published

on

ജമ്മു: ബുദ്ധ തീവ്രവാദികളുടെ അക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അതിനാല്‍ അവരെ നാടുകടത്തണമെന്നും ആര്‍.എസ്.എസ്. റോഹിന്‍ഗ്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കരുതെന്നും അവര്‍ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറിയ വിദേശികളാണെന്നും ആര്‍.എസ്.എസ് പ്രാന്ത് സംഘ്ചാലക് സുച്ചയ്ത് സിങ് ആരോപിച്ചു.

റോഹിന്‍ഗ്യകളുടെ മറവില്‍ നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കടക്കുന്നുണ്ട്. അതിനാല്‍ റോഹിന്‍ഗ്യകളെ പൂര്‍ണമായും കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അല്ലെങ്കില്‍ അത് രാജ്യസുരക്ഷയെ ബാധിക്കും. റോഹിന്‍ഗ്യകളുടെ സാന്നിധ്യം ജമ്മുകശ്മീരിനെ കൂടുതല്‍ അപകടത്തിലാക്കുമെന്നും മുന്‍ സൈനിക ഓഫീസര്‍ കൂടിയായ ഇയാള്‍ പറഞ്ഞു. റോഹിന്‍ഗ്യകളെ കശ്മീരില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥക്ക് കാരണം യു.പി.എ സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളാണെന്നും സിങ് കുറ്റപ്പെടുത്തി. അതേസമയം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ രാജ്യത്ത് നിന്നും നാടു കടത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍.

കോടതിയുടെ ഇടപെടല്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇത് രാജ്യത്ത് ആയിരക്കണക്കിന് പൗരന്‍മാരുടെ ജീവനും സുരക്ഷക്കും ഭീഷണിയാവുന്ന ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി, നിയമമനുസരിച്ച് സംരക്ഷിക്കുന്നത് അത്യാവശ്യമാണ്. ഇക്കാരണത്താല്‍ കോടതി ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി സംരക്ഷണം സംബന്ധിച്ച യു.എന്‍ കണ്‍വന്‍ഷനില്‍ ഇന്ത്യ അംഗമല്ലെന്നും, റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നതിനെ കോടതി തടയരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ബി.എസ്.എഫ് മുളക് പൊടിയും, സ്റ്റെന്‍ ഗ്രനേഡുകളും ഉപയോഗിച്ചുവെന്ന ആരോപണം കേന്ദ്രം തള്ളി. പാര്‍ലമെന്റ് നിയമം പാസാക്കാത്തതിനാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാനാവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ലങ്കന്‍ അഭയാര്‍ത്ഥികളെയും റോഹിംഗ്യകളെയും ഒരു പോലെ കാണാനാവില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിച്ചത് 1964ലെ ഇന്തോ-സിലോണ്‍ കരാര്‍ പ്രകാരമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.