Connect with us

Culture

ബി.ജെ.പിക്ക് വേണ്ടി ശബരിമല കര്‍മ്മസമിതിയുടെ ഒളിപ്രചരണം

Published

on


ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പേരുപറയാതെ ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതിയുടെ ഒളിപ്രചാരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ശബരിമല കര്‍മ്മസമിതി ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഹിന്ദുവികാരം ഉയര്‍ത്തിവിടാനാണ് ആര്‍.എസ്.എസ്, സംഘപരിവാര്‍ നേതാക്കളെ മുന്നില്‍ നിര്‍ത്തി കര്‍മ്മസമിതി തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവരുന്നതായും വിവരമുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ നാമജപയജ്ഞം നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് നേരിട്ട് ആവശ്യപ്പെടാതെ, ശബരിമല അയ്യപ്പന് വേണ്ടി പോരാടി ജയിലില്‍ പോയ നേതാവിനെ വിജയിപ്പിക്കണമെന്നാണ് പത്തനംതിട്ടയിലെ പ്രചാരണം. ‘ഹൈന്ദവ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ച് വിശ്വാസി സമൂഹത്തിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി’ക്ക് വേണ്ടിയാണ് തിരുവനന്തപുരത്തെ പ്രചാരണം.
ശബരിമല കര്‍മ്മസമിതി ഒരു രാഷ്ട്രീയപാര്‍ട്ടി അല്ലാത്തതു കൊണ്ടും പ്രത്യക്ഷമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തതിനാലും ഇവര്‍ ശബരിമലയെയും അയ്യപ്പനെയും തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനാവില്ല. വിവിധയിടങ്ങളില്‍ കര്‍മ്മസമിതി കുടുംബയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ശബരിമല, വിശ്വാസ സംരക്ഷണം, ഹൈന്ദവ വികാരം തുടങ്ങി ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈകാരികമായി വോട്ടര്‍മാരെ സമീപിക്കുകയാണിവര്‍. മാത്രമല്ല, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും അതേത്തുടര്‍ന്ന് സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വോട്ടര്‍മാരോട് വിശദീകരിക്കുകയും ചെയ്യുന്നു.
നോട്ട് നിരോധനം, ജി.എസ്.ടി, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങി നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ ജനവികാരത്തിന് തടയിടാന്‍ ശബരിമലയെ സജീവ ചര്‍ച്ചയാക്കി നിര്‍ത്തുക എന്ന തന്ത്രമാണ് ബി.ജെ.പി സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രത്യക്ഷമായി നടപ്പിലാക്കുന്നതിന്റെ പരിമിതി കാരണമാണ് ഇപ്പോള്‍ ശബരിമല കര്‍മ്മസമിതിയെ ബി.ജെ.പി രംഗത്തിറക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിക്കൊണ്ടുവരേണ്ട പ്രത്യേക സാഹചര്യം നിലവിലില്ല. ഇപ്പോള്‍ മണ്ഡലകാലമല്ല, ശബരിമല ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുമാണ്. എന്നാല്‍ എന്തുകൊണ്ടാണ് കര്‍മ്മസമിതി വീണ്ടും സമരരംഗത്തിറങ്ങിയത് എന്നതാണ് പ്രസക്തം. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ച് വേഷം കെട്ടുകയാണിവര്‍.
അതേസമയം തങ്ങള്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി മാത്രമാണ് പോരാടുന്നതെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിനോടുള്ള വിയോജിപ്പ് തുറന്നുപറയുന്നതല്ലാതെ ആര്‍ക്കുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നില്ലെന്നുമാണ് കര്‍മ്മസമിതിയുടെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ട് വര്‍ഗീയ പ്രചാരണം നടത്തുകയുമാണ് കര്‍മ്മസമിതി ചെയ്തുവരുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.