Connect with us

Culture

പ്രളയ ബാധിതരുടെ വീട് നിര്‍മാണം; അടിഞ്ഞുകൂടിയ അധിക മണല്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും

Published

on

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക ഈടാക്കിയായിരിക്കും മണല്‍ നല്‍കുക. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും നദികളിലെ മണല്‍ പ്രയോജനപ്പെടുത്തും.
കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ ക്രമാതീതമായാണ് മണല്‍ അടിഞ്ഞുകൂടിയത്. നദികളില്‍ അത്ഭുത പ്രതിഭാസമായി മണല്‍ തിട്ടകളും മണപ്പുറങ്ങളും വ്യാപകമായി രൂപപ്പെട്ടു. നദിയുടെ നീരൊഴുക്കിനെ ബാധിക്കുന്ന തരത്തില്‍ പോലും പലയിടത്തും മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
നദികളിലും വയലുകളിലും അടിഞ്ഞുകൂടിയ മണല്‍ പ്രയോജനപ്പെടുത്താന്‍ വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ നടപ്പായില്ല.
ഇതിനിടെയാണ് മണല്‍ നീക്കാന്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ മണല്‍ എടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം നടത്താനും ധാരണയായി.

പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി പുരോഗമിക്കുന്നതോടെ നദികളില്‍ മണലെടുപ്പിനുള്ള സംവിധാനങ്ങളൊരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചുമതലയിലാണ് മണല്‍ ശേഖരണം. ഓണ്‍ലൈന്‍ അപേക്ഷയിലൂടെ നിശ്ചിത വില ഈടാക്കിയാണ് മണല്‍ നല്‍കുക. ആ തുക ജില്ലകളിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് നല്‍കും. മണലെടുപ്പ് ആരംഭിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും.

ക്രമാതീതമായ മണലെടുപ്പ് കാരണം നശിച്ച പുഴ കഴിഞ്ഞ കാലവര്‍ഷത്തോടെ പൂര്‍വ സ്ഥിതിയിലായിരുന്നു. മലയിടിച്ചിലും വെള്ളപ്പാച്ചിലും കാരണം നദികളില്‍ വന്‍തോതില്‍ മണ്ണും ചളിയും എത്തിയിരുന്നു. ഇതിനു പുറമെ പുഴയോരങ്ങള്‍ വ്യാപകമായി ഇടിഞ്ഞതിനാല്‍ പുഴയുടെ ആഴം കുറയുകയും ചെയ്തു. ഈ അവസ്ഥ നിലനില്‍ക്കെ അടുത്ത കാലവര്‍ഷത്തില്‍ എത്തുന്ന അധിക ജലം കരകവിഞ്ഞ് വീണ്ടും വെള്ളപ്പൊക്ക ഭീതിയുള്ളതിനാല്‍ കൂടിയാണ് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ നീക്കുന്നത്.

നദികളില്‍ അടിഞ്ഞുകൂടിയത് വൃത്തിയുള്ള മണലായതിനാല്‍ ഇതില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു മണല്‍ മാഫിയകള്‍. നിരോധനം ഉണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് മണല്‍ എത്തിക്കാന്‍ മാഫിയകള്‍ ഇന്നും രംഗത്തുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിച്ചതിനാല്‍ ലോഡ് കണക്കിന് മണല്‍ ഇരുട്ടിന്റെ മറവില്‍ കടത്തുന്നുണ്ട്.
പുഴകളില്‍ അധികമായി അടിഞ്ഞുകൂടിയ മണല്‍ വില്‍പന നടത്തി അതിന്റെ പ്രയോജനം സര്‍ക്കാര്‍തലത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഈ മേഖലയില്‍ ജോലി ചെയ്തവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പമാണ് പ്രളയം തകര്‍ത്ത വീടുകളും പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ ഈ മണല്‍ ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായത്. അതത് ജില്ലാ കലക്ടര്‍മാരാണ് തുടര്‍ നടപടിയെടുക്കുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.