Connect with us

Culture

നദികളില്‍ അടിഞ്ഞുകൂടിയ മണലില്‍ കണ്ണുംനട്ട് മാഫിയ

Published

on

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ അടിഞ്ഞുകൂടിയ മണല്‍ കടത്താന്‍ തക്കംപാര്‍ത്ത് മണല്‍ മാഫിയ രംഗത്ത്. നദികളില്‍ കുറെ നാളുകള്‍ക്ക് ശേഷം അത്ഭുത പ്രതിഭാസമായി മണല്‍ തിട്ടകള്‍ വ്യാപകമായി രൂപപ്പെട്ടിട്ടുണ്ട്. നദിയുടെ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് പലയിടത്തും മണല്‍ അടിഞ്ഞുകൂടിയത്. കുന്തിപ്പുഴയില്‍ മണ്ണാര്‍ക്കാട്ടും ചാലിയാറില്‍ അരീക്കോടും പൊന്നാനി അഴിമുഖത്തും ഉണ്ടായ മണല്‍തിട്ടകള്‍ കാണാന്‍ നൂറുകണക്കിനാളാണ് ദിവസവും എത്തുന്നത്.
നദികളുടെ കരള്‍വരെ പറിച്ച് ലക്ഷക്കണക്കിന് ലോഡ് മണല്‍ ഊറ്റിയെടുത്ത് പുഴകളുടെ സ്വാഭാവിക നഷ്ടപ്പെടുത്തിയപ്പോഴാണ് സംസ്ഥാനത്ത് മണലെടുപ്പിന് നിയന്ത്രണമുണ്ടായത്. ഇതിനെ തുടര്‍ന്ന് പുഴയുടെ സ്വാഭാവികത നിലനിര്‍ത്താന്‍ കഴിയുകയും മണലെടുപ്പു കൊണ്ടുണ്ടായ കുഴികള്‍ നികന്നുപോകുകയും ചെയ്തു. ഇതിനിടെയിലാണ് ഉരുള്‍പെട്ടലും കാലവര്‍ഷവും മൂലം വന്‍തോതില്‍ മണ്ണ് നദിയിലേക്കൊലിച്ചെത്തിയത്. ഇവ നദികളില്‍ അടിഞ്ഞുകൂടുകയും അധിക നിക്ഷേപമായി മാറുകയും ചെയ്തു. മാത്രമല്ല പുഴയോരങ്ങളിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ പുഴയുടെ ആഴം കുറക്കാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്.

കാലവര്‍ഷത്തില്‍ അടിഞ്ഞുകൂടിയത് വൃത്തിയുള്ള മണലായതിനാല്‍ ഇതില്‍ കണ്ണും നട്ടിരിക്കുകയാണ് മണല്‍ മാഫിയകള്‍. നിരോധനം മൂലം നിര്‍മാണങ്ങളില്‍ മണലിനുപകരം പാറപ്പൊടിയാണ് ഉപയോഗിച്ചിരുന്നത്. അതിനിടയിലും ആവശ്യക്കാര്‍ക്ക് മണല്‍ എത്തിക്കാന്‍ മാഫിയകള്‍ രംഗത്തുണ്ടായിരുന്നു. അവരാണ് ഇപ്പോള്‍ ഇരുട്ടിന്റെ മറവില്‍ അനധികൃതമായി മണല്‍ എടുക്കാന്‍ സജീവമായത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനാല്‍ ഇനി ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടുപോകുക.

പുഴകളില്‍ അധികമായി അടിഞ്ഞുകൂടിയ മണല്‍ വില്‍പന നടത്തി അതിന്റെ പ്രയോജനം സര്‍ക്കാര്‍തലത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇതു വഴിയും ഫണ്ട് കണ്ടെത്താമെന്നാണ് നേരത്തെ മണല്‍ രംഗത്ത് ജോലി ചെയ്തവര്‍ വാദിക്കുന്നത്. കേരളത്തില്‍ നിന്നും ദിനംപ്രതി ഏകദേശം 2500 ലോഡ് മണല്‍ എടുത്തിരുന്നതായാണ് കണക്ക്. സര്‍ക്കാര്‍ വീണ്ടും മണലെടുപ്പ് തുടങ്ങിയാല്‍ ഒരു ലോഡ് മണല്‍ 6000 രൂപക്ക് വില്‍ക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. തൊഴിലാളി വിഹിതം 3000 രൂപയും പഞ്ചായത്ത്-സംസ്ഥാന വിഹിതമായി 1500യും ഈടാക്കി ബാക്കി 1500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും പറ്റും. അങ്ങനെയങ്കില്‍ ഒരു മാസം കൊണ്ട് തന്നെ 11 കോടി രൂപയും ആറു മാസം കൊണ്ട് 66 കോടി രൂപയും സ്വരൂപിക്കാന്‍ കഴിയും. തൊഴിലാളികള്‍ക്കും പഞ്ചായത്തിനു വരുമാന മാര്‍ഗമെന്ന നിലയില്‍ മാത്രമല്ല സര്‍ക്കാര്‍തലത്തില്‍ ആസൂത്രണം ചെയ്ത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണലും ഇങ്ങനെ സ്വരൂപിക്കാനാവും.

നദികളില്‍ മാത്രമല്ല കേരളത്തിലെ ഡാമുകളില്‍ വന്‍തോതില്‍ മണലും ചളിയും അടിഞ്ഞുകൂടിയിട്ടുണ്ട്. സംഭരണശേഷിയുടെ 30 ശതമാനത്തോളം വരുമിത്. വരള്‍ച്ചക്കാലത്തേക്ക് കൂടുതല്‍ വെള്ളം ശേഖരിക്കാന്‍ ഇവ നീക്കം ചെയ്യണമെന്നും അതിന് ഡാമിലെ മണല്‍ വാരി വില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ചില ഡാമുകളില്‍നിന്ന് മണല്‍വാരാന്‍ സര്‍ക്കാര്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പിലായിട്ടില്ല.
പുഴകളില്‍ അടഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തില്‍ പുഴ നിറയുകയും വെള്ളപ്പൊക്കംകൊണ്ട് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്ന മണല്‍തിട്ടകള്‍വഴി വെള്ളം വയലിലേക്ക് എളുപ്പത്തില്‍ എത്തുന്ന അവസ്ഥയുണ്ട്. ഇത് കൃഷിയെ ദോഷകരമായി ബാധിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനമുണ്ടാവേണ്ടതുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.