Connect with us

Culture

സെബാസ്റ്റിയന്‍ പോളിന്റെ ദിലീപ് അനുകൂല ലേഖനം ‘സൗത്ത്‌ലൈവി’ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്‌മെന്റ്

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ന്യായീകരിച്ചു കൊണ്ടുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ഓണ്‍ലൈന്‍ മാധ്യമമായ ‘സൗത്ത്‌ലൈവി’ന്റെ ഔദ്യോഗിക നിലപാടെന്ന് മാനേജ്‌മെന്റ്. ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിനു വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 10-നാണ് സൗത്ത്‌ലൈവ് ചീഫ് എഡിറ്ററും ചെയര്‍മാനുമായ സെബാസ്റ്റ്യന്‍ പോള്‍ ലേഖനമെഴുതിയത്. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തു പോവണമെന്ന സെബാസ്റ്റിയന്‍ പോളിന്റെ പ്രഖ്യാപനം സൗത്ത് ലൈവിന്റെ തന്നെ നിലപാടാണെന്ന് മാനേജ്‌മെന്റ് ജീവനക്കാരുടെ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. സൗത്ത് ലൈവിലെ മാധ്യമ പ്രവര്‍ത്തകരക്കം നിരവധി പേര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിനെതിരെ രംഗത്തു വന്നിരുന്നു.

സെബാസ്റ്റിയന്‍ പോളിന്റെ ലേഖനം സൗത്ത്‌ലൈവിന്റെ ഹോം പേജില്‍ വലിയ പ്രാധാന്യത്തോടെ ഇപ്പോഴും ഉണ്ട്. വിവാദമായ ലേഖനത്തിലെ എതിരഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെടാതിരിക്കാന്‍ ലേഖനത്തിനു കീഴില്‍ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളഞ്ഞിട്ടുണ്ട്.

ജീവനക്കാരുടെ യോഗത്തില്‍, സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തെപ്പറ്റി മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ‘ചെയര്‍മാന്റെ നിലപാട് സ്ഥാപനത്തിന്റെയും നിലപാടാണ്’ എന്ന് മാനേജിങ് ഡയറക്ടര്‍ സാജ് കുര്യനും സി.ഇ.ഒ ജോഷി സിറിയക്കും അറിയിച്ചത്. അക്രമിക്കപ്പെട്ട നടിയെ പിന്തുണക്കുന്നതിനു പകരം അറസ്റ്റിലായ നടന്റെ മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുന്ന നയത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

നേരത്തെ, മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെബാസ്റ്റിയന്‍ പോള്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന തരത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിലുള്ള പ്രതിഷേധം സൗത്ത്‌ലൈവ് മാധ്യമ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി.പി സത്യരാജ്, അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണ്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ചീഫ് എഡിറ്റര്‍ക്കെതിരായ നിലപാടാണെടുത്തത്. എന്നാല്‍, വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ സ്ത്രീപീഡന കേസിലെ പ്രതിയെ സംരക്ഷിച്ചു കൊണ്ടുള്ള വിചിത്ര നിലപാട് മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ, മലയാളത്തിലെ മുന്‍നിര പോര്‍ട്ടലുകളിലൊന്നായ സൗത്ത്‌ലൈവ് വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മാനേജ്‌മെന്റ് നയത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ജോലി മാറാനുള്ള ഒരുക്കത്തിലാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.