Connect with us

Video Stories

കാറ്റൂരി വിട്ടപ്പോൾ ഷാജൻ സ്‌കറിയക്കും മനസ്സിലായി, ‘കാവി ഭീകരത ഉണ്ട്’

Published

on

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പി വിജയത്തിനായി ആവോളം പ്രയത്‌നിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന്‍ സ്‌കറിയയും പറയുന്നു: സംഘികള്‍ അക്രമിസംഘം തന്നെയെന്ന്.

ഹര്‍ത്താല്‍ ദിവസം വിതുരക്ക് സമീപം തൊളിക്കോട് വെച്ച് സംഘ്പരിവാര്‍ അക്രമത്തിനിരയായതോടെയാണ് ആര്‍.എസ്.എസ് ക്രൂരന്‍മാരുടെ സംഘമാണെന്ന് ഷാജന് മനസിലായത്.

ഹർത്താലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കുടുംബ സമേതം കാറിൽ പുറത്തിറങ്ങിയ ഷാജനെ ആർ എസ് എസുകാർ തടയുകയായിരുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് തെറി വിളിച്ചെന്നും കൊലവിളി മുഴക്കിയെന്നും ടയറിന്റെ കാറ്റൂരി വിട്ടെന്നും ഷാജൻ പറയുന്നു. താൻ മാധ്യമ പ്രവർത്തകനാണെന്ന സ്ഥിരം നമ്പർ ഇറക്കിയിട്ടും അവർ വിട്ടില്ലെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചിട്ടും അക്രമികൾ വഴങ്ങിയില്ലെന്നും ഷാജൻ പറയുന്നു. ഒടുവിൽ  പോകാൻ സമ്മതിച്ചപ്പോൾ വണ്ടി പാളിയപ്പോഴാണ് ടയറിലെ കാറ്റഴിച്ച കാര്യം മനസ്സിലായതെന്നും ദൈവാധീനം കൊണ്ട് മാത്രമാണ് താനും കുടുംബവും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഷാജൻ പറയുന്നു.

ഭാര്യയുടേയും കുട്ടികളുടെയും മുന്നില്‍ വെച്ച് അക്രമികള്‍ ക്രൂരമായി പെരുമാറിയെന്നും ഇത്രകാലം കരുതിയിരുന്നത് ആര്‍.എസ്.എസ് രാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നായിരുന്നു എന്നും ഷാജന്റെ കുറിപ്പിലുണ്ട്.

മറുനാടന്‍ മലയാളിയിലൂടെ കേരളത്തില്‍ ബിജെപി വേരുറപ്പിച്ചുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടാമത്തെ പാര്‍ട്ടിയായി ബിജെപി മാറുമെന്നുമൊക്കെ  സമര്‍ത്ഥിച്ചിരുന്നു ഷാജന്‍. വെബ്്‌സൈറ്റിന്റെ സംഘ് അനുകൂല നിലപാട് നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചതാണ്.

2

കണ്ടാല്‍ അറിയാത്തവര്‍ ചൊറിയുമ്പോള്‍ അറിയുമെന്നാണ്  ഷാജന്റെ പോസ്റ്റിനോട് സോഷ്യല്‍മീഡിയയുടെ പ്രതികരണം. ഇത്രയും കാലം ആർ എസ് എസ്സിനെ രാഷ്ട്ര നിർമാണ സംഘടന എന്ന് മനസ്സിലാക്കി വെച്ച മറുനാടൻ എഡിറ്ററെ ട്രോളിക്കൊണ്ടാണ് പല കമന്റുകളും.

Continue Reading
1 Comment

1 Comment

  1. ബാപ്പു

    October 14, 2016 at 22:54

    അകത്തുള്ള വർഗ്ഗീയതയുടെ കുരിശും പുറത്തുള്ള മുസ്ലിം വിരോധവും കൈ നിറയെ കിട്ടുന്ന പണവും സക്കറിയയെ സംഘികളുടെ കൂട്ടിക്കൊടുപ്പ് കാരനാക്കി മാറ്റി.
    പണം ലക്ഷങ്ങളും കോടി കളുമാണ്
    മറു നാടനും ഈസ്റ്റ് കോസ്റ്റ് വിജയനുമൊക്കെ സംഘികൾക്ക് വേണ്ടി വിടുപണി എടുത്തു കയ്യിലാക്കിയത്.
    കാശ് വാങ്ങി വെടി ന്യൂസ് നിർമ്മിക്കുന്നവൻ തല്ല് കൊ ണ്ടത് എന്തേ അതൊരു സെൻസേഷൻ
    ന്യൂസാക്കാതെ ഫെയിസ് ബുക്കിൽ എഴുതി ചുരുണ്ടു കൂടിയത് ?
    പണം കിട്ടിയാൽ ആർക്കു വേണ്ടിയും ആരെയും കൂട്ടിക്കൊടുക്കുന്നവനാണല്ലോ മാധ്യമ ശിഖണ്ഡി സക്കറിയാ.. !
    നാല് തല്ല് കിട്ടിയാലും കുഴപ്പമൊന്നുമില്ല, പണം കിട്ടിയാൽ
    സാംഘിക്ക് വേണ്ടി, എന്നല്ല ആർക്കു
    വേണ്ടിയും എങ്ങിനെ വേണേലും പറയും പോലെ ന്യൂസ് പബ്ലിഷ് ചെയ്തു തരും സക്കറിയാ..
    തല്ലണമെങ്കിൽ ഇനിയും തല്ലിക്കോ,
    പണം തന്നാൽ മതി. ന്യൂസുണ്ടാക്കി പബ്ലിഷ് ചെയ്തു തരും.
    ഇനി നന്നായി പെരുമാറിയിട്ട് കൈ നിറയെ
    കാശ് കൊടുത്ത് ആരും എന്നെത്തല്ലിയില്ല
    എന്ന് ന്യൂസുണ്ടാക്കാൻ പറഞ്ഞാലും അതും ചെയ്തു തരും. അത്രയ്ക്ക് തൊലിക്കട്ടിയാ.
    അതാണ് സാജൻ സ്കറിയാ.. !

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.