Connect with us

Culture

ശാന്തി നഗറില്‍ ഹാട്രിക് തേടി എന്‍.എ ഹാരിസ്

Published

on

അഹമ്മദ് ഷരീഫ് പി.വി

ബംഗളൂരു: ശാന്തി നഗര്‍ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ മലയാളിയായ എന്‍.എ ഹാരിസിനെ തേടി എല്ലാനഗര്‍ കോളനിയിലെത്തുമ്പോള്‍ തമിഴ്‌നാട്ടിലെത്തിയ പ്രതീതി. മൊത്തം ഒരു തമിഴ്മയം. വോട്ടര്‍മാരോട് എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ചുറ്റിലും ഉയര്‍ന്നു നില്‍ക്കുന്ന മൂന്നും നാലും നിലകളുള്ള ഫ്‌ളാറ്റുകള്‍ ചൂണ്ടിയായിരുന്നു മറുപടി. ഇത് സര്‍ക്കാര്‍ ഫണ്ട് കൊണ്ട് തങ്ങള്‍ക്ക് പ്രദേശത്തെ എം.എല്‍.എ കെട്ടിയ വീടുകളാണെന്ന് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മഞ്ചുനാഥിന്റെ സാക്ഷ്യം. എന്തിന് ബി.ജെ.പി വിട്ടുവെന്ന ചോദ്യത്തിന് ഇതെല്ലാം കാരണമെന്ന് മറുപടി. 10 വര്‍ഷം മുമ്പ് റിലീഫ് പ്രവര്‍ത്തനത്തിനായി എല്ലാ നഗറിലെത്തുമ്പോള്‍ മുട്ടോളം ചെളിനിറഞ്ഞ ചേരിയായിരുന്നു ഇവിടമെന്ന് ബംഗളൂരു കെ.എം.സി.സി അധ്യക്ഷന്‍ നൗഷാദും പറഞ്ഞു. ഇന്ന് സ്ഥിതിയാകെമാറി.

റോഡുകളായി മിക്കവര്‍ക്കം സര്‍ക്കാര്‍ ഫ്‌ളാറ്റുകള്‍. തമിഴിലും കന്നഡയിലുമായി എന്‍ ഹാരിസ് വോട്ടര്‍മാരോട് മണ്ഡലത്തില്‍ ചെയ്ത കാര്യങ്ങള്‍ പറയുമ്പോള്‍ നിലക്കാത്ത കയ്യടികള്‍. പൊതുയോഗ സ്ഥലത്ത് കൂടിയവരില്‍ അധികവും സ്ത്രീകള്‍. ഇത്തവണ എന്‍.എ ഹാരിസ് ജയിക്കുമോ എന്ന ചോദ്യത്തിന് മുനിയാണ്ടി എന്ന വോട്ടറുടെ മറുപടി ഇങ്ങനെ അണ്ണാ ഇവിടെയുള്ളവര്‍ മനുഷ്യരാണെന്ന് ഇപ്പോഴാണ് തോന്നി തുടങ്ങിയത്. ഹാരിസ് അണ്ണ റൊമ്പ നല്ലവര്. എതു വന്നാലും വോട്ട് അവര്‍ക്ക് പോടും. കണ്ടിപ്പ അവര് ഇത്തവണ വോട്ട് ജാസ്തി വാങ്ങും. ഇത് തന്നെയാണ് എന്‍.എ ഹാരിസിന് മണ്ഡലത്തിലെ പ്രതീക്ഷകള്‍ വാനോളം ഉയരാന്‍ കാരണവും ഇത് തന്നെ. ചെയ്ത പ്രവൃത്തികള്‍ ചൂണ്ടിയാണ് താന്‍ വോട്ടു ചോദിക്കുന്നത്. തന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ മകനായും സഹോദരനായുമൊക്കെ കാണുന്നു എന്തു കൊണ്ടും ജയിക്കും അദ്ദേഹം ചന്ദ്രികയോട് പറഞ്ഞു. കഴിഞ്ഞതവണത്തേതിനേക്കാള്‍ പ്രതീക്ഷ കൂടുതലാണ് ഇത്തവണയെന്നും മോദിയും അമിത് ഷായും എന്തു പറഞ്ഞാലും കന്നഡികര്‍ അതൊന്നും വിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി നടത്തിയ സര്‍വേയില്‍ 100ല്‍ 84 മാര്‍ക്ക് നേടി മികച്ച എം.എല്‍.എ എന്ന ഖ്യാതി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹാരിസിനെ അടുത്ത മന്ത്രിയായാണ് വോട്ടര്‍മാരില്‍ പലരും വിശേഷിപ്പിക്കുന്നത്. വ്യവസായ ഗ്രൂപ്പായ നാലപ്പാട് ഗ്രൂപ്പിന്റെ ചെയര്‍മാനും കാസര്‍കോട് കീഴുര്‍ സ്വദേശിയും മലബാര്‍ മുസ്്‌ലിം അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഭദ്രാവനം മുനിസിപ്പല്‍ ചെയര്‍മാനുമായ ഹാരിസിന്റെ പിതാവ് ഡോ. എന്‍.എ മുഹമ്മദും അദ്ദേഹത്തോടൊപ്പം പ്രചാരണ സ്ഥലങ്ങളിലെത്തുന്നുണ്ട്.

ചേരിയും നഗരവും ഒരുപോലെ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഹാരിസിന്റെ മകനെതിരായ കേസുയര്‍ത്തിയാണ് എതിരാളികള്‍ വോട്ടു തേടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ഇതൊരു വിഷയമേ അല്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. ടാര്‍പോളിന്‍ ഷീറ്റ് മേഞ്ഞ കുടിലുകളുണ്ടായിരുന്ന സ്ഥാനത്ത് ഫ്‌ളാറ്റും റോഡും തെരുവു വിളക്കും എത്തിച്ച എം.എല്‍.എയെക്കാളും മറ്റാരെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. കോടീശ്വരനായ ശ്രീധര റെഡ്ഢിയാണ് ഇവിടെ ജെ.ഡി.എസിന് വേണ്ടി മത്സരിക്കുന്നത്. കൂറുമാറ്റവും കൂടുമാറ്റവും അടിക്കടി നടത്തുന്ന എതിരാളികളുടെ പൊള്ളത്തരം തുറന്ന് കാണിച്ചു കൊണ്ടാണ് ഹാരിസ് പ്രചരണം മുന്നോട്ടു കൊണ്ടു പോകുന്നത്. ബംഗളൂരു മഹാപാലിക ഡെപ്യൂട്ടി ചെയര്‍മാന്‍ വാസുദേവനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി ജയിക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.