Video Stories
ശരീഅത്തിനെതിരായ നിയമങ്ങള്‍ ഭരണഘടനാലംഘനം
![](https://demo.chandrikadaily.com/wp-content/uploads/2018/10/dsdw.png)
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ശരീഅത്തിനെതായ നിയമങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇത് വളരെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ശക്തമായ ലംഘനമാണ് മുത്തലാഖ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്.
മുത്തലാഖ് ബില്‍ അവതരണത്തോടുള്ള തടസ്സവാദം പാര്‍ലമെന്റില്‍ ശക്തമായാണ് മുസ്‌ലിംലീഗ് ഉന്നയിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളെ എക്കാലവും മുസ്‌ലിംലീഗ് അതി ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായ നീലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍തൊട്ട് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സകല ശ്രമങ്ങളും നടത്തിവരികയാണ്. ശരീഅത്തിനെതിരായ ഓരോ നീക്കവും ഇതിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 25 മതപരമായ വിശ്വാസത്തിനും ആചാരത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയെല്ലാം മുസ്‌ലിം വ്യക്തി നിയമ പ്രകാരം നിര്‍വഹിക്കേണ്ടതാണ്. മുസ്‌ലിം വ്യക്തി നിയമത്തിനാകട്ടെ 25 ാം വകുപ്പിന്റെ പരിരക്ഷയും ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇങ്ങനെയൊരു ബില്‍ അവതരിപ്പിക്കാന്‍ തന്നെ ഭരണഘടന ഭേദഗതി ബില്‍ എന്ന നിലയില്‍ കൊണ്ടുവരാനേ അവകാശമുള്ളൂ. ഇതിന് പുറമെ 1986 ലെ ബില്ലിന്റെ ലംഘനവുമാണ്. ഈ ബില്‍ തീര്‍ത്തും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണ്. വിവാഹ മോചനം സംബന്ധിച്ച നിയമം തന്നെ ക്രിമിനല്‍ വകുപ്പായി ചേര്‍ത്തിരിക്കുകയാണ്. ഈ പ്രകടമായ കാരണങ്ങളാല്‍ ബില്ലിന്റെ അവതരണത്തെ അതിശക്തമായാണ് എതിര്‍ത്തത്.
ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ കുറച്ചൊന്നുമല്ല ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍ ഇവിടെ കുറിക്കട്ടെ: ‘ഞാന്‍ ഈ ബില്ലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ മുത്തലാഖിന്‌വേണ്ടി വാദിക്കുന്നവരായി ചിലര്‍ വ്യഖ്യാനിക്കുകയാണ്. നമ്മളീ നിയമ നിര്‍മാണ സഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അതിന്റെ അത്യാവശ്യത്തെകുറിച്ചാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ ഇവിടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് മുത്തലാഖാണ് ഏറ്റവും സുപ്രധാന പ്രശ്‌നം എന്നാണ്. മുസ്‌ലിംകളുടെ ശതമാനം തന്നെ ഇന്നാട്ടില്‍ എത്രയാണ്? പതിനാറോ പതിനേഴോ വരും. അതില്‍ ത്വലാഖ് എത്ര വരും, മുത്തലാഖ് എത്ര വരും. നിങ്ങള്‍ ഈ ഒരു ബില്ലിന്റെ കാര്യത്തില്‍ അനാവശ്യ ധൃതി കാണിക്കുകയാണ്. ഈ സഭ ഒട്ടനേകം നിയമ നിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ സഭയുടെ പവിത്രതയെ തന്നെ തകിടംമറിക്കുകയാണ്. ഈ ബില്ലിനെ സംബന്ധിച്ചു പറയുമ്പോള്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് വിധി തന്നെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് എന്തിനാണ് ഇങ്ങനെ ഒരു നിയമം? നിങ്ങള്‍ക്ക് ഈ കര്യത്തിലുള്ളത് വ്യക്തമായ ദുരുദ്ദേശമാണ്. ഇത് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ ഉദ്ദേശം ഏക സിവില്‍കോഡിനു വഴി ഒരുക്കുക തന്നെയാണ്. ഞാന്‍ ഈ പറയുന്നത് ഇവിടെ സംസാരിച്ച എം.ജെ അക്ബറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുതന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത് ഇല്ല എന്നാണ്. അദ്ദേഹം പറയുന്നത് ശരീഅത് എന്നത് ഖുര്‍ആനിന്റെയോ നബിചര്യയുടെയോ അടിസ്ഥാനത്തില്‍ ഉള്ളതല്ല എന്നുള്ളതാണ്. ഇങ്ങനെ പറയുന്നത് അദ്ദേഹത്തിന് അറിവില്ലാത്തത്‌കൊണ്ടാണ്. ശരീഅത്ത് എന്നാല്‍ ഖുര്‍ആനും നബിചര്യയും തന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത്ത് ഒരു ജീവിത പദ്ധതിയാണ് എന്നതാണ്. അത് ഭേദഗതി വരുത്താവുന്നതുമാണ് എന്നുമാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മയും ഏക സിവില്‍കോഡ് നടപ്പിലാക്കാനുമുള്ള നിങ്ങളുടെ താല്‍പര്യവും ഇവിടെ വളരെ വ്യക്തമാണ്. യാതൊരു സാഹചര്യത്തിലും നിങ്ങള്‍ക്ക് ശരീഅത്ത് ഭേദഗതി ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ചെയ്യുന്നത് ഭരണഘടനയുടെ 25 ാം വകുപ്പിന്റെ ശക്തമായ ലംഘനമാണ്. ഈ ബില്ലിലെ ഏറ്റവും വിചിത്രമായ ഇനം വിവാഹ മോചനത്തെ ക്രിമിനല്‍വത്കരിക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ ഭര്‍ത്താവിനെ ജയിലില്‍ അടക്കുന്നു. ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കാന്‍ കല്‍പിച്ചിട്ട് ഭാര്യക്കും കുട്ടികള്‍ക്കും ആരാണ് ഭക്ഷണം കൊടുക്കുക?’
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ