Connect with us

Video Stories

ശൈലജ ടീച്ചർക്ക് കൈയടിക്കുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങൾ

Published

on


-ഷെരീഫ് സാഗർ

ശൈലജ ടീച്ചർക്കുള്ള കൈയടി ബഹളത്തിനിടയിൽ മുങ്ങിപ്പോകുന്ന ചില യാഥാർത്ഥ്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ആദ്യം അറിയേണ്ടത് കാസർക്കോട്ടു മുതൽ പാലക്കാട്ടു വരെ ജീവിക്കുന്നതും മനുഷ്യരാണ് എന്ന കാര്യമാണ്. അവരുടെ ഹൃദയവും മിടിക്കുന്നത് കേരളത്തിലാണ്. ആ ഹൃദയമിടിപ്പിന് എന്തെങ്കിലും കേടുപറ്റിയാൽ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിക്കേണ്ട ഗതികേട് ആദ്യമല്ല. നിരവധി തവണ വടക്കുനിന്ന് തെക്കോട്ട് ഇതേ അവസ്ഥയിൽ ആംബുലൻസുകൾ ചീറിപ്പാഞ്ഞു. അന്നും ആംബുലൻസ് ഡ്രൈവറെയും ആരോഗ്യമന്ത്രിയെയും പുകഴ്ത്തി നമ്മൾ കാര്യം മറന്നു.
.
ഇന്നലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ നഗരമെന്ന് മലബാറുകാർ തെറ്റിദ്ധരിച്ച പെരിന്തൽമണ്ണയിൽനിന്നാണ് പിഞ്ചു കുഞ്ഞിനെ വഹിച്ചുള്ള ആംബുലൻസ് കൊച്ചിയിലെ ലിസിയിലേക്ക് കുതിച്ചത്. ഹൃദ്യം പദ്ധതി പ്രകാരം മന്ത്രി ശൈലജ ടീച്ചർ അഭിനന്ദനാർഹമായ ഇടപെടലാണ് ഈ വിഷയത്തിൽ നടത്തിയത്. പക്ഷേ, യഥാർത്ഥ വിഷയം അവശേഷിക്കുന്നു. 
.
ഐക്യകേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് കോഴിക്കോട്. അടിയന്തര സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഇവിടെയില്ല. മഞ്ചേരിയിലും പാലക്കാട്ടുമില്ല. ഒന്നുകിൽ അമൃതയിലേക്കോ അല്ലെങ്കിൽ ശ്രീചിത്തിരയിലേക്കോ വണ്ടി വിടൂ എന്നാണ് ഇത്തരം സന്ദർഭങ്ങളിൽ മലബാറിലെ ഡോക്ടർമാർ പറയുന്നത്. ”വണ്ടി റെഡിയാണ്, നിങ്ങൾ പോന്നോളൂ” എന്ന് സർക്കാറും. 
.
സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാൻ റോഡൊരുക്കുകയും ആംബുലൻസ് വിട്ടുനൽകുകയും ചെയ്യുന്ന ഏജന്റിന്റെ പണിയാണ് സർക്കാർ ചെയ്യുന്നത്. എന്നിട്ട് ‘സർക്കാർ ഒപ്പമുണ്ട്’ എന്നൊരു അശ്ലീല ഹാഷ് ടാഗും. ആരോഗ്യരംഗത്ത് ”കുതിച്ചുചാടി”യെന്ന് വീമ്പിളക്കുമ്പോൾ ആരു ചാടി എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ സംവിധാനങ്ങളല്ല, സ്വകാര്യ ആശുപത്രികളാണ് കുതിച്ചത്. കൈയടിച്ച് കുഴങ്ങിയവർക്ക് ഇപ്പോഴും ഇക്കാര്യം മനസ്സിലായിട്ടില്ല. 
.
15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കു വേണ്ടി കഴിഞ്ഞ മാസമാണ് മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹസ്സൻ ദേളി എന്ന ആംബുലൻസ് ഡ്രൈവർ 5 മണിക്കൂറുകൊണ്ട് പറന്നെത്തിയത്. കേരളം ഒന്നടങ്കം ആംബുലൻസിന് വഴിയൊരുക്കാനുള്ള ദൗത്യം ഏറ്റെടുത്തു. ഇത് പലതവണ ആവർത്തിച്ചു. കഴിഞ്ഞ വർഷവും ഇതുപോലുള്ള സംഭവങ്ങളുണ്ടായി. വാസ്തവത്തിൽ മലബാറിൽ ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കാനുള്ള ഭരണകൂട ഇടപെടലാണ് ഉണ്ടാകേണ്ടത്. മലബാറും കേരളത്തിലാണ്. നല്ലൊരു ആശുപത്രി അവരും അർഹിക്കുന്നു. ഹൃദയമുള്ളവർക്ക് കാര്യം മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. 

https://www.facebook.com/shareef.sagar.3/posts/2509263589143973


Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.