Connect with us

kerala

മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജില്‍ സിപിഎം നേതാവിന്റെ ലേഖനം; സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ മറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്

സ്വയം റദ്ദാവുന്ന കുഞ്ഞിക്കണ്ണന്‍മാര്‍ എന്ന ലേഖനത്തിലാണ് മുഹമ്മദലി കിനാലൂര്‍
കെ.ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്.

Published

on

കോഴിക്കോട്: മുന്നോക്ക സംവരണത്തെ ന്യായീകരിച്ച് സിറാജ് ദിനപത്രത്തില്‍ സിപിഎം നേതാവ് എഴുതിയ ലേഖനത്തിന് ശക്തമായ മറുപടിയുമായി കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടനാ നേതാവ് രംഗത്ത്. സിപിഎം നേതാവും കേളു ഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടറുമായി കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തിന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും എസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂര്‍ ആണ് ഫേസ്ബുക്കില്‍ കുഞ്ഞിക്കണ്ണന്റെ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തുവന്നിരിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം:

സ്വയം റദ്ദാകുന്ന കുഞ്ഞിക്കണ്ണന്മാർ
മുന്നാക്കസംവരണത്തെ അനുകൂലിച്ചുകൊണ്ട് സിറാജ് പത്രത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ ഇന്നെഴുതിയ ലേഖനം ആശയപരമായി അങ്ങേയറ്റം ദുർബലവും രാഷ്ട്രീയമായി തീരെ മൂർച്ചയില്ലാത്തതുമാണ് എന്ന് പറയാതെ വയ്യ. നുണകൾ യഥേഷ്ടം വാരി വിതറിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ.
ഓരോന്നായി പരിശോധിക്കാം.
കുഞ്ഞിക്കണ്ണൻ എഴുതുന്നു:
“2019 ഫെബ്രുവരി ഒന്ന് മുതല് ഇന്ത്യയില് നിലവില് വന്ന ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.”
ഇനിയൊരു വാചകം ഇങ്ങനെ:
“നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ക്വാട്ടയെ ബാധിക്കാത്ത തരത്തില് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രരായവര്ക്ക് 10 ശതമാനം സംവരണമേര്പ്പെടുത്തണമെന്നത് സി പി ഐ എമ്മിന്റെ ദേശീയ നയമാണ്”.
ഇത് രണ്ടും ഒത്തുപോകുന്നതെങ്ങിനെയാണ്? ആദ്യത്തെ വാചകം ധ്വനിപ്പിക്കുന്നത് കേന്ദ്രനിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ്. രണ്ടാമത്തെ വാചകമാകട്ടെ, ഇത് സി പി എമ്മിന്റെ നിലപാടാണ് എന്നുറപ്പിക്കുന്നു. കുഞ്ഞിക്കണ്ണൻ എവിടെയെങ്കിലും ഒന്നുറച്ചുനിൽക്കണം. ചില പാർട്ടി ബുദ്ധിജീവികളെപ്പോലെ ആടിക്കളിക്കരുത്.
മുന്നാക്ക സംവരണം എന്നത് ആരുടെ ആവശ്യമാണ് എന്ന് കുഞ്ഞിക്കണ്ണൻ പറയുന്നില്ല. അത് രാജ്യവ്യാപകമായി ആർ എസ് എസും കേരളത്തിൽ എൻ എസ് എസും കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്. അത് സിപിഎമ്മിന്റെ കൂടി ആവശ്യമാണെന്ന് കുഞ്ഞിക്കണ്ണനും പറയുന്നു. ആർ എസ് എസിന്റെ ഒരു ആവശ്യം/ മുദ്രാവാക്യം ഏറ്റെടുക്കുന്നതിൽ രാഷ്ട്രീയമായി ശരികേടുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം എന്ത് ആഭിമുഖ്യമാണ് സി പി എമ്മിന് സംഘ്പരിവാറിനോടുള്ളത്?
കുഞ്ഞിക്കണ്ണൻ തുടർന്ന് പറയുന്നതിങ്ങനെ:
“ഈ നിയമമനുസരിച്ച് നിലവിലുള്ള സംവരണ വിഭാഗങ്ങളുടെ ആനുകൂല്യം ഒരു തരത്തിലും ഹനിക്കപ്പെടുന്നില്ല. അത് അതേപടി തന്നെ തുടരുന്നുണ്ട്. ആരുടെയും സംവരണാവകാശത്തെ ഇല്ലാതാക്കാതെ 2019ലെ നിയമമനുസരിക്കുന്ന തരത്തില് 10 ശതമാനം സാമ്പത്തികമായി ദുര്ബലരായവര്ക്ക് നല്കണമെന്നത് എങ്ങനെയാണ് സംവരണത്തിന്റെ അട്ടിമറിയാകുക”.
ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നലെ എഴുതിയ സിറാജ് ലേഖനത്തിൽ ഉണ്ട്. എങ്കിലും പറയാം. സംവരണ സമുദായങ്ങൾക്കുള്ള അമ്പത് ശതമാനത്തിനു പുറത്തുള്ള അമ്പത് ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാർക്കുള്ള പത്ത് ശതമാനം കണ്ടെത്തുക എന്നാണ് ന്യായം. സംഭവിച്ചത് മറിച്ചാണ്. ആകെ സീറ്റുകളിൽ നിന്ന് 10 ശതമാനം മുന്നാക്കക്കാർക്ക് കൊടുത്തു. അത് മാത്രമോ പ്രബല സംവരണ സമുദായങ്ങളേക്കാൾ മുകളിൽ മുന്നാക്ക വിഭാഗത്തിന് (ജനസംഖ്യയിൽ ഇരുപത് ശതമാനം മാത്രമുള്ളവർക്ക്) അവസരങ്ങൾ ദാനം നൽകിയതിനെ കുറിച്ച് കുഞ്ഞിക്കണ്ണന് ഒന്നും പറയാനില്ലേ?
കുഞ്ഞിക്കണ്ണന്റെ അടുത്ത ന്യായം ഇങ്ങനെ:
“പാര്ലിമെന്റില് ഇങ്ങനെയൊരു ഭേദഗതി വന്നപ്പോള് സഭയില് സന്നിഹിതരായ 326 അംഗങ്ങളില് 323 പേരും ബില്ലിനെ പിന്തുണക്കുകയായിരുന്നു. എന്ന് പറഞ്ഞാല് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്”.
ഭൂരിപക്ഷം ഒരുമിച്ചൊരു തീരുമാനമെടുത്താൽ എല്ലാവരും അതംഗീകരിച്ചോളണം എന്നാണോ കുഞ്ഞിക്കണ്ണന്റെ വാദം. അതുതന്നെയല്ലേ അമിത്ഷായും ഒരു പാർലിമെന്റ് ചർച്ചയിൽ പറഞ്ഞത്, ഞങ്ങൾ വിചാരിച്ചത് നടപ്പാക്കാനുള്ള ഭൂരിപക്ഷമാണ് ജനം ബി ജെ പിക്ക് നൽകിയത് എന്ന്. അതിന്റെ ഭാഷാന്തരമല്ലാതെ മറ്റെന്താണ് കുഞ്ഞിക്കണ്ണന്റെ ഈ എഴുത്ത്? ജനാധിപത്യം എന്നാൽ ഭൂരിപക്ഷ ഹിതം നടപ്പാക്കലാണ് എന്ന് കെ ടി ക്ക് വാദമുണ്ടോ?
“മണ്ഡലിന്റെ കാലത്ത് ബി ജെ പിയും കോണ്ഗ്രസും ഒരുപോലെ സവര്ണ ജാതി ധ്രുവീകരണമുണ്ടാക്കി വി പി സിംഗ് സര്ക്കാറിനെതിരെ തിരിച്ചുവിടാന് നോക്കിയ ചരിത്രമൊന്നും ആരും മറന്നു പോകരുത്” എന്ന് കെ ടി എഴുതുന്നുണ്ട്. മണ്ഡൽ ശിപാർശ നടപ്പാക്കാനുള്ള വി പി സിംഗ് സർക്കാരിന്റെ നീക്കത്തോട് സി പി എമ്മിന്റെ സമീപനം എന്തായിരുന്നു എന്ന് കുഞ്ഞിക്കണ്ണൻ അടുത്ത ലേഖനത്തിൽ വിശദീകരിക്കുമായിരിക്കും.
“…. ഈയൊരു സാഹചര്യത്തിലാണ് ജാതി ഭിന്നതകളുണ്ടാക്കി ജനങ്ങളുടെയും പണിയെടുക്കുന്ന വര്ഗങ്ങളുടെയും ഐക്യം തകര്ക്കാനുള്ള ഹിന്ദുത്വ ശക്തികളുടെയും ഭരണവര്ഗങ്ങളുടെയും നീക്കങ്ങളെ പുരോഗമന ജനാധിപത്യ ശക്തികള്ക്ക് പ്രതിരോധിക്കേണ്ടി വന്നത്”.
ആ ജാതി ഭിന്നത അവസാനിപ്പിക്കാനും ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കാനുമാണ് സി പി എം മുന്നാക്ക സംവരണം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത് എന്നാണല്ലോ ഇതിൽ നിന്ന് മനസിലാകുന്നത്. ആർഎസ്എസിനെ പ്രതിരോധിക്കാൻ ആർഎസ്എസിന്റെ മുദ്രാവാക്യം ഏറ്റെടുക്കുക, എന്തൊരു രാഷ്ട്രീയ പ്രബുദ്ധത. ഇക്കണക്കിനു പോയാൽ ആർ എസ് എസിനെ തോൽപിക്കാൻ പൗരത്വഭേദഗതി നിയമവും കെ ടിയുടെ പാർട്ടി ഏറ്റെടുക്കുമായിരിക്കും!
“സംവരണമടക്കമുള്ള ഭരണഘടനാപരമായ പരിരക്ഷാ വ്യവസ്ഥകളിലൂടെ മാത്രം പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്ക്ക് പരിഹാരമുണ്ടാക്കാന് കഴിയില്ലെന്നതാണ് സി പി ഐ എം നിലപാട്.” ആയിക്കോട്ടെ. പക്ഷേ മുന്നാക്കക്കാരുടെ പ്രശ്നങ്ങൾക്ക് സംവരണം പരിഹാരമാകുമെന്ന് സി പി എം കരുതുന്നുണ്ടല്ലോ, അതുമതി. സംവരണമല്ല പരിഹാരം എന്ന ആശയം ആർ എസ് എസിന്റേതാണ് എന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറയാൻ മറന്നതാകും! സംവരണം എടുത്തുകളയാൻ സംഘ്പരിവാർ നേതാക്കൾ പലപ്പോഴായി ആവശ്യപ്പെട്ടത് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും!
“മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും സംവരണം ഏര്പ്പെടുത്തിയ സംസ്ഥാന സര്ക്കാര് തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം മറ്റു പലതുമാകാം”.
ഗെയിൽ സമരകാലത്തും സമാനമായിരുന്നു കുഞ്ഞിക്കണ്ണന്റെ വിശദീകരണം. അന്ന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതത്വം കൂടിയുണ്ടായിരുന്നു വാചകത്തിൽ. സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയവരുടെ ലക്ഷ്യം വ്യക്തമാണ്. സാമൂഹികനീതി അട്ടിമറിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. അത് ആർ എസ് എസ് ആയാലും സി പി എം ആയാലും…
“ഒരു കാര്യം സംശയരഹിതമായി പറയാനുള്ളത്, സംവരണം കൊണ്ട് ജാതിയോ ജാതീയതയോ ഇല്ലായ്മ ചെയ്യാന് സാധിക്കില്ലെന്നതാണ്”. കുഞ്ഞിക്കണ്ണൻ സംശയരഹിതമായി പറഞ്ഞ കാര്യത്തിലുള്ള എന്റെ സംശയമിതാണ്; ജാതിയെ ഇല്ലായ്മ ചെയ്യാനാണ് സംവരണം എന്നാരെങ്കിലും പറഞ്ഞോ? തുല്യനീതിക്കു വേണ്ടിയുള്ള ഒരു പരിശ്രമത്തെ ഇങ്ങനെ ജാതിയിലേക്ക് ചുരുക്കിക്കെട്ടുന്നത് അത്ര നിഷ്കളങ്കമാണോ? സംവരണം ഒരു സാമൂഹിക ധർമ്മവും നിർവ്വഹിക്കുന്നില്ല എന്നാണെങ്കിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ സി പി എം മുന്നിട്ടിറങ്ങിയത് എന്തിനാകാം?
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ പട്ടിണി മാറ്റാനാണ് മുന്നാക്ക സംവരണം എന്നാണ് സി പി എമ്മിന്റെ ന്യായം. പട്ടിണി മാറ്റാനുള്ള ഉപാധിയാണ് സംവരണം എങ്കിൽ നൂറിൽ നൂറു സീറ്റും പിന്നാക്ക വിഭാഗങ്ങൾക്ക് നീക്കിവെക്കേണ്ടി വരില്ലേ? സർക്കാർ ജോലിയിൽ സംവരണം കിട്ടിയാൽ മാത്രം തീരുന്ന തരം പട്ടിണിയാണോ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർ അനുഭവിക്കുന്നത്? മുന്നാക്ക സംവരണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളെ കുറിച്ച് കുഞ്ഞിക്കണ്ണന്റെ ലേഖനത്തിൽ ഒരിടത്തും ഒരു വരി പോലും ഇല്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നിറം പിടിപ്പിച്ച നുണകൾ എന്ന് മാത്രമേ ആ ലേഖനത്തെ വിലയിരുത്താനാകൂ.
Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

അപേക്ഷ പോലും വേണ്ട; കെട്ടിട നമ്പര്‍ റെഡി

സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കെട്ടിട്ടത്തിന്റെ പ്ലാന്‍ പോലും സമര്‍പ്പിക്കാതെ പലയിടത്തും നമ്പര്‍ അനുവദിച്ചു നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കുവരെ കെട്ടിട നമ്പര്‍ നല്‍കിയതായും കണ്ടെത്തി.

സംസ്ഥാനത്തെ കോര്‍പറേഷനുകളിലും 53 മുന്‍സിപ്പാലിറ്റികളുമാണ് മിന്നല്‍ പരിശോധന നടന്നത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൂടാതെ തന്നെ 4 കെട്ടിടങ്ങള്‍ക്കും തിരുവനന്തപുരം കുന്നുകുഴിയില്‍ ഒരു കെട്ടിടത്തിനും ഫയല്‍ പോലുമില്ലാതെ തന്നെ അനധികൃതമായി നമ്പരുകള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂരില്‍ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് സ്ഥലപരിശോധന നടത്താതെ നിര്‍മ്മാണാനുമതി നല്‍കിയതായും പണി പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതായും കണ്ടെത്തി.

കരുനാഗപ്പള്ളി, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന പരിശോധനയില്‍ കരാര്‍ ജീവനക്കാര്‍ അസി.എഞ്ചിനീയറുടെയും ഓവര്‍സീയറുടെയും യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് പ്ലാന്റ മാനേജ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തി.കൊച്ചി വൈറ്റില, ഇടപ്പള്ളി സോണല്‍ മേഖലകളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം കാറ്റില്‍ പറത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസിലെ വെണ്ണല ജനതാ റോഡിലെ മൂന്നു നില കെട്ടിടത്തിന് അനുമതി വാങ്ങി നാലുനില കെട്ടിടം നിര്‍മ്മിച്ചതായും കാസര്‍കോട് മുനിസിപ്പാലിറ്റി പരിധിയിലെ 45 അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുള്ളതായും തുടര്‍ന്ന് കംപ്‌ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.

പന്തളം മുനിസിപ്പാലിറ്റിയില്‍ ഫയര്‍ ആന്‍ഡ് സോഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും കെട്ടിടനമ്പര്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടകംപള്ളി സോണല്‍, തൃപ്പൂണിത്തുറ, വര്‍ക്കല, കാഞ്ഞങ്ങാട്, വടകര, പെരിന്തല്‍മണ്ണ, ഗുരുവായൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റി പരിധിയില്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് നിര്‍മാണം നടത്തിയ നിരവധി കെട്ടിടങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി, കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.കണ്ണൂര്‍ കോപ്പറേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കി പണിത കെട്ടിടത്തിന് നിര്‍മ്മാണ ശേഷം അനുമതി നല്‍കി നമ്പര്‍ അനുവദിച്ചതായും വിജിലന്‍സ് കണ്ടെത്തി. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ് ആപ്പ് നമ്പരായ 9447789100എന്ന നമ്പരിലോ അറിയിക്കണം,.

Continue Reading

india

രാജ്യത്ത് കാന്‍സര്‍ രോഗം വര്‍ധിക്കുന്നു; മരണ നിരക്കും മുകളിലേക്ക്

സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ രോഗബാധ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തോതിലാണ് രോഗം വര്‍ധിച്ചുവരുന്നത്. കേരളത്തില്‍ 2018ല്‍ 55,145 പേര്‍ക്കും 2019 ല്‍ 56,148 പേര്‍ക്കും 2020ല്‍ 57,155 പേര്‍ക്കും കാന്‍സര്‍ ബാധിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കാന്‍സര്‍ ബാധ തടയാന്‍ സ്വീകരിക്കുന്ന നടപടിയെപ്പറ്റി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സംസ്ഥാനത്ത് 2018ല്‍ 30,057 പേരും 2019 ല്‍ 30,615 പേരും 2020ല്‍ 31,166 പേരും കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടതായും മന്ത്രി മറുപടിയില്‍ പറഞ്ഞു. കാന്‍സര്‍ രോഗം ചികിത്സിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ ശാക്തീകരണം, മാനവ വിഭവശേഷി വികസനം, ആരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മുഖ്യമായും കേന്ദ്രസഹായം നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ സൗജന്യമായോ പാവപ്പെട്ടവരും അവശരുമായ രോഗികള്‍ക്ക് വലിയ തോതിലുള്ള സബ്‌സിഡിയോടുകൂടിയോ നല്‍കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിക്ക് കീഴിലും കാന്‍സ ര്‍ ചികിത്സ ലഭ്യമാക്കുന്നു. ഉന്നതനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനക്ക് കീഴില്‍ സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. മരുന്നുകള്‍ക്കും ഇംപ്ലാന്റ് സിനുമായി അമൃത് ഫാര്‍മസി സ്‌റ്റോറുകള്‍ ചില ആശുപത്രികളിലും സ്ഥാപനങ്ങളിലും സംവിധാനിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് രാഷ്ട്രീയ ആരോഗ്യനിധിയുടെ കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും മന്ത്രി പറഞ്ഞു.

Continue Reading

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.