Connect with us

Sports

റഷ്യക്ക് കടമ്പകള്‍ പലത്

Published

on

1966 ലെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ യുസേബിയോയുടെ പെനാല്‍ട്ടി കിക്ക് ലെവ് യാഷിനെ മറികടന്ന് വലയിലെത്തുന്നു. ലോകകപ്പില്‍ റഷ്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 66 ലെ നാലാം സ്ഥാനം (ഫയല്‍)

2018 ജൂണ്‍ 14 ഒരു വ്യാഴാഴ്ച്ചയാണ്… ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കോടിക്കണക്കിന് കാല്‍പ്പന്ത് പ്രേമികള്‍ കൂറെ കാലമായി കാത്തിരിക്കുന്ന ദിവസമാണിത്. ലുസിനിക്കി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുമായി അവര്‍ ദിനങ്ങളെണ്ണുകയാണ്-കൃത്യമായി ഇനി 37 നാള്‍. ലോകകപ്പിന്റെ ചരിത്ര പ്രകാരം ആദ്യ മല്‍സരം ആതിഥേയര്‍ കളിക്കുന്നതിനാല്‍ ആ രാത്രിയില്‍ റഷ്യക്കാരുടെ സ്വന്തം ടീം സഊദി അറേബ്യ എന്ന ഏഷ്യക്കാരെയാണ് നേരിടുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം ഉദ്ഘാടന മല്‍സരം കളിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഏഷ്യക്കാര്‍ക്ക് സന്തോഷമാണ് നല്‍കുന്നതെങ്കില്‍ റഷ്യക്കാര്‍ക്ക് ചില്ല പേടിയില്ലാതില്ല-കാരണം ഉദ്ഘാടന മല്‍സരങ്ങളുടെ ചരിത്രം നോക്കിയാല്‍ അട്ടിമറികള്‍ പലവട്ടം നടന്നിട്ടുണ്ട്.
ഫിഫ ലോക റാങ്കിംഗില്‍ 65 ആണ് റഷ്യയുടെ സ്ഥാനം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് വരെ കിരീട നേട്ടക്കാരുടെ പട്ടികയിലോ, മുന്‍നിരക്കാരുടെ പട്ടികയിലേ വ്‌ളാഡിമിര്‍ പൂട്ടിന്റെ രാജ്യമില്ല. എങ്കിലും 1966 ലെ ഇംഗ്ലീഷ് ലോകകപ്പില്‍ ടീം നാലാം സ്ഥാനത്ത് വന്നിരുന്നു. പക്ഷേ കാല്‍പ്പന്ത് എന്ന് കേട്ടാലവര്‍ക്ക് ചോര തിളക്കും. ഫുട്‌ബോള്‍ റഷ്യയെന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുക ഒരേ ഒരു താരമാണ്-ലെവ് യാഷീന്‍. ലോകം കണ്ട ഏറ്റവും മികച്ച കാവല്‍ക്കാരന്‍. കറുത്ത ചിലന്തി എന്ന് ഫുട്‌ബോള്‍ ലോകം വിളിച്ച അസാമാന്യ മികവുളള ഗോള്‍ക്കീപ്പര്‍. ബലന്‍ഡിയോര്‍ ഉള്‍പ്പെടെ ലോക ഫുട്‌ബോളിലെ വിഖ്യാത പുരസ്‌ക്കാരങ്ങളെല്ലാം നേടിയ ഈ താരത്തിന്റെ പേരില്‍ ഒരു ലോകകപ്പില്ലെന്നത് വേദനിക്കുന്ന യാഥാര്‍ത്ഥ്യമാണ്. 1966 ല്‍ യാഷിന്റെ റഷ്യ മൂന്നാം സ്ഥാന പോരാട്ടത്തില്‍ പോര്‍ച്ചുഗലുമായി കളിച്ചിരുന്നു. യുസെബിയോയുടെ പറങ്കിപ്പടക്ക് മുന്നില്‍ അന്ന് യാഷിന്‍ പെനാല്‍ട്ടി വഴങ്ങി പുറത്തായിരുന്നു. സമീപകാല ചരിത്രത്തിലേക്ക് വന്നാല്‍ ഒലെഗ് സാലെങ്കോയെ പോലുള്ളവരുണ്ട്… 1994 ലെ അമേരിക്കന്‍ ലോകകപ്പ് ഓര്‍മയിലേക്ക് വരുമ്പോല്‍ റഷ്യക്കാരുടെ വിലാസമായ സാലങ്കോ മുന്നിലേക്ക് വരും. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ റഷ്യ കളിക്കുന്നു എന്ന വിശേഷത്തിനൊപ്പം കാമറൂണ്‍, ബ്രസീല്‍, സ്വീഡന്‍ എന്നീ പ്രമുഖരായിരുന്നു ഗ്രൂപ്പിലെ പ്രതിയോഗികള്‍. സാലെങ്കോയെ കൂടാതെ ശക്തരായ സ്റ്റാനിസ്ലാവ് ചെര്‍ച്ചഷേവ്, വിക്ടര്‍ ഓര്‍പോകോ തുടങ്ങിയവര്‍. പക്ഷേ ബ്രസീലിനോട് രണ്ട് ഗോളിനും സ്വീഡനോട് 1-3 നും ടീം തോറ്റു. പക്ഷേ കാമറൂണിനെതിരായ അവസാന മല്‍സരത്തില്‍ 6-1 ന്റെ തകര്‍പ്പന്‍ ജയം. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ഈ മല്‍സരത്തല്‍ ആറില്‍ അഞ്ച് ഗോളുകള്‍ നേടിയത് സാലങ്കോ…. പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിറകെ റഷ്യക്കാര്‍ വിസ്മൃതിയിലായി. കഴിഞ്ഞ (2014) ബ്രസീല്‍ ലോകകപ്പില്‍ റഷ്യയുണ്ടായിരുന്നു. പക്ഷേ ബെല്‍ജിയവും അള്‍ജീരിയയും ദക്ഷിണ കൊറിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനവുമായി പുറത്തായി. കൊറിയയോട് സമനില വഴങ്ങിയ ടീം മരക്കാനയില്‍ ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റു. അവസാന മല്‍സരത്തില്‍ അള്‍ജീരിയയെ തോല്‍പ്പിച്ചാല്‍ പ്രി ക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ സമനില വഴങ്ങി പുറത്തായി. നിലവിലെ ടീം ആതിഥേയര്‍ എന്ന ആനുകൂല്യത്തിലാണ് യോഗ്യത നേടിയത്. ഈയിടെ നടന്ന സന്നാഹ മല്‍സരങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടെയുളള കരുത്തര്‍ക്ക് മുന്നില്‍ പതറുകയും ചെയ്തു. ഇകോര്‍ അകിന്‍ഫീവ് നയിക്കുന്ന സംഘത്തിന് പക്ഷേ എ ഗ്രൂപ്പില്‍ നിന്നും അടുത്ത ഘട്ടത്തിലെത്താമെന്ന പ്രതീക്ഷകളുണ്ട്. സെര്‍ജി ഇഗ്‌നാഷവിച്ച്, അലക്‌സാണ്ടര്‍ കര്‍സ്സക്കോവ് തുടങ്ങിയവരാണ് പ്രധാന പ്രതീക്ഷകള്‍. കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ്. ആദ്യ മല്‍സരം ജയിച്ചാല്‍ കുതിക്കാമെന്നാണ് കോച്ച് പറയുന്നത്. പക്ഷേ മുഹമ്മദ് സലാഹിന്റെ ഈജിപ്തുണ്ട്, ലൂയിസ് സുവാരസിന്റെ ഉറുഗ്വേയെയും തോല്‍പ്പിക്കണം. അതിന് കഴിയുമോ-കാത്തിരിക്കാം.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.