Connect with us

Sports

ബാര്‍സ തകര്‍ന്നു

Published

on

 

വലന്‍സിയ: പരാജയമറിയാത്ത സീസണ്‍ എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിന്റെ വാതില്‍പ്പടിയില്‍ ബാര്‍സലോണ ഇടറി വീണു. ലാലിഗ 2017-18 സീസണില്‍ 36 തുടര്‍ച്ചയായ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ കാറ്റലന്‍ ടീം ലെവന്തെയോട് അവരുടെ തട്ടകത്തില്‍ 5-4 ന് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ചാമ്പ്യന്മാരുടെ വലയില്‍ ഇമ്മാനുവല്‍ ബോട്ടങ്ങിന്റെ ഹാട്രിക് കരുത്തിലാണ് ലെവന്തെ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചത്. ഫിലിപ് കുട്ടിന്യോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ബാര്‍സ പൊരുതിയെങ്കിലും സമനില ഗോള്‍ നേടാന്‍ ഏണസ്റ്റോ വെല്‍വര്‍ദെയുടെ സംഘത്തെ അനുവദിക്കാതെ ആതിഥേയര്‍ പിടിച്ചുനിന്നു.
പതിവു പോലെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബാര്‍സ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും ഒമ്പതാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയതോടെ ശനിദശ തുടങ്ങി. ബാര്‍സ ഡിഫന്‍സിനെ കാഴ്ചക്കാരാക്കി കുതിച്ചുകയറിയ സ്പാനിഷ് ലൂയിസ് മൊറാലസ് നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് ഇമ്മാനുവല്‍ ബോട്ടങ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 30-ാം മിനുട്ടില്‍ ബോക്‌സില്‍ വെച്ച് ബാര്‍സ കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റെയ്ഗനെയും നെല്‍സണ്‍ സെമഡോയെയും നിസ്സഹായരാക്കി ബോട്ടങ് രണ്ടാം ഗോളും നേടി. എന്നാല്‍ 38-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തുനിന്ന് ലൂയിസ് സുവാരസിന്റെ പാസ് സ്വീകരിച്ച ഫിലിപ് കുട്ടിന്യോ കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ വലകുലുക്കിയതോടെ ബാര്‍സ തിരിച്ചു വരികയാണെന്നു തോന്നിച്ചു. ഇടവേളക്കു പിരിയുമ്പോള്‍ ആതിഥേയര്‍ 2-1ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങിയത് ലെവന്തെ ലീഡ് വര്‍ധിപ്പിക്കുന്ന കാഴ്ചയുമായാണ്. 46-ാം മിനുട്ടില്‍ അതിവേഗ ആക്രമണം നടത്തിയ അവര്‍ ജോസ് കംപാന്യയുടെ പാസില്‍ നിന്നുള്ള എനിസ് ബര്‍ദിയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഗോള്‍ വ്യത്യാസം രണ്ടാക്കി ഉയര്‍ത്തി. മൂന്നു മിനുട്ടിനുള്ളില്‍ ബാര്‍സയുടെ പ്രതിരോധപ്പിഴവ് തുറന്നുകാട്ടി ബോട്ടങ് ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ ബാര്‍സ 4-1ന് പിന്നിലായി. ആന്റോണിയോ ലൂനയുടെ പാസ് ബോക്‌സില്‍ സ്വീകരിച്ച ബോട്ടങ് കൃത്യതയാര്‍ന്ന പ്ലേസിങിലൂടെ ടെര്‍ സ്റ്റെഗനെ മറികടക്കുകയായിരുന്നു. പകച്ചു പോയ ബാര്‍സ തിരിച്ചടിക്കാനുള്ള കോപ്പൊരുക്കുന്നതിനിടെ ഒരിക്കല്‍ക്കൂടി വലകുലുങ്ങി. 56-ാം മിനുട്ടില്‍ റോജര്‍ മാര്‍ട്ടിയുടെ ത്രൂപാസ് ബാര്‍സയുടെ പ്രതിരോധം പിളര്‍ന്നപ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്ന് എനിസ് ര്‍ദി വലകുലുക്കുകയായിരുന്നു.56-ാം മിനുട്ടില്‍ 5-1ന് പിന്നിലായിപ്പോയ ബാര്‍സ ശക്തമായ പ്രത്യാക്രമണമാണ് പിന്നീട് നടത്തിയത്. 59-ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബലെയുടെ ഗോള്‍ശ്രമം ലെവന്തെ ഡിഫന്‍സ് വിഫലമാക്കിയപ്പോള്‍ റീബൗണ്ടില്‍ നിന്ന് കുട്ടിന്യോ ഗോളടിച്ചു. 64-ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിന്റെ പാസ് സ്വീകരിച്ച് കുട്ടിന്യോ തൊടുത്ത ഷോട്ട് എതിര്‍ടീം താരത്തിന്റെ ശരീരത്തില്‍തട്ടി വഴിമാറി ഗോള്‍കീപ്പറെ കീഴടക്കിയതോടെ കടം രണ്ടു ഗോളായി കുറഞ്ഞു. 71-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കിനിടെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് ബോക്‌സില്‍ ഫൗള്‍ ചെയ്യപ്പെട്ടതിന് ബാര്‍സക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. കിക്കെടുത്ത ലൂയിസ് സുവാരസ് പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ബാര്‍സ മത്സരത്തില്‍ തിരിച്ചുവരികയാണെന്നു തോന്നിച്ചു.അന്തിമ വിസിലിന് ഇരുപതു മിനുട്ടോളമുണ്ടായിരുന്നെങ്കിലും സമനില ഗോള്‍ നേടാന്‍ ബാര്‍സക്ക് കഴിഞ്ഞില്ല. ഫ്രീകിക്കിനിടെ സുവാരസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ബാറിനു മുകളിലൂടെ പറന്നപ്പോള്‍ കുട്ടിന്യോയുടെ മറ്റൊരു ലോങ് റേഞ്ചര്‍ വിഫലമായി. മറുവശത്ത് ഗോള്‍മുഖത്തു വെച്ച് ബാര്‍സ പന്ത് നഷ്ടപ്പെടുത്തിയപ്പോള്‍ ലെവന്തെക്ക് സ്‌കോര്‍ 6-4 ആക്കി ഉയര്‍ത്താനുള്ള സുവര്‍ണാവസരം കൈവന്നെങ്കിലും ടെര്‍സ്‌റ്റെഗന്‍ മാത്രം മുന്നില്‍ നില്‍ക്കെ ബോട്ടങ്ങിന് പിഴച്ചു.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.