Video Stories
ലങ്കാബലാബലം ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
![](https://demo.chandrikadaily.com/wp-content/uploads/2017/07/sp5-2.jpg)
ഗാലെ: ഇന്ത്യ-ലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് ഗാലെയില്‍ തുടക്കം. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ വിജയം തുടര്‍ക്കഥയാക്കാന്‍ ഇറങ്ങുമ്പോള്‍ റാങ്കിങില്‍ ഏഴാം സ്ഥാനക്കാരായ ശ്രീലങ്ക മാറ്റത്തിന്റെ പാതയിലാണ്. പുതിയ കോച്ച് രവിശാസ്ത്രിക്കും ക്യാപ്റ്റന്‍ കോലിക്കും ഏറെ നിര്‍ണായകമാണ് ലങ്കന്‍ പര്യടനം. ദുര്‍ബലരായ സിംബാബ്‌വെക്കെതിരായ ഏക ടെസ്റ്റ് പരമ്പരയില്‍ പരാജയമുഖത്ത് നിന്നും വിജയിച്ചു കയറിയ ലങ്ക കണക്കുകളില്‍ ഇന്ത്യക്കു മുന്നില്‍ തീര്‍ത്തും ദുര്‍ബലരാണ്. ജയവര്‍ധന, കുമാര്‍ സംഗക്കര, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങി എതിരാളികളുടെ പേടി സ്വപ്‌നമായിരുന്ന പഴയ ലങ്കയുടെ നിഴല്‍ മാത്രമാണ് നിലവിലെ ലങ്കന്‍ ടീം. ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമാലിന്റെ അഭാവത്തില്‍ ബാറ്റിങ് നിര തീര്‍ത്തും ദുര്‍ബലമാണ്. ബൗളിങില്‍ ലങ്ക പ്രധാനമായും ആശ്രയിക്കുന്നത് വെറ്റിറന്‍ ബൗളര്‍ രംഗന ഹെരാതിനെയാണ്. എങ്കിലും ആതിഥേയ ടീമിനെ ചെറുതാക്കി കാണാനില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്. പകരം തങ്ങളുടെ പ്രകടനത്തില്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ക്രിക്കറ്റാണ് കളിക്കുന്നത്. എതിരാളികള്‍ ആരെന്നത് അപ്രസക്തമാണ്. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തി അതിനനുസരിച്ച് പ്രകടനം കാഴ്ചവെക്കുക എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ ടീം മത്സരങ്ങളെ പൂര്‍ണമായും ആദരിക്കുന്നുണ്ടെന്നുൂം ഓരോ ടെസ്റ്റും വിജയിക്കാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ഗാലെയില്‍ നിന്നും ആരംഭിച്ച പ്രയാണത്തിനൊടുവിലാണ് ഇന്ത്യ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയതെന്ന് കോലി ഓര്‍മിപ്പിച്ചു. ടീം ഉണ്ടാക്കിയെടുത്ത ഒരു രീതിയനുസരിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം അടുത്ത ഏതാനും വര്‍ഷത്തേക്കു കൂടി തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ഗാലെയില്‍ ഇന്ത്യക്ക് ഏറ്റ തോല്‍വി ഒരു വലിയ പാഠമായിരുന്നു. ഇതിന്റെ ഫലമായാണ് ടീമില്‍ ഒരു ഓള്‍ റൗണ്ടറുടെ സ്ഥാനം ഉറപ്പിച്ചതെന്നും നിലവില്‍ ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും കോലി പറഞ്ഞു. 1982നു ശേഷം ഇന്ത്യയും ലങ്കയും തമ്മില്‍ 38 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യ 16 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ ലങ്ക വിജയം കണ്ടു. 15 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. അതേ സമയം 1985നു ശേഷം ലങ്കയില്‍ ഇന്ത്യ ആറു ടെസ്റ്റുകള്‍ വിജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016 ജൂലൈക്കു ശേഷം 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചിട്ടുള്ളത്. പക്ഷേ ലങ്ക അവസാനം കളിച്ച അഞ്ചില്‍ മൂന്ന് ടെസ്റ്റുകളും സ്വന്തം നാട്ടില്‍ ജയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ബംഗ്ലാദേശിനോട് പോലും ടെസ്റ്റില്‍ തോല്‍വി രുചിച്ച ലങ്കക്ക് ഇന്ത്യയെ പോലൊരു ടീമിനെ പിടിച്ചു കെട്ടാനാവുമോ എന്നത് സംശയമാണ്. ടോപ് ഓര്‍ഡറില്‍ കോലിപ്പട പരീക്ഷണങ്ങള്‍ക്കു തയാറായേക്കില്ല. അഭിനവ് മുകുന്ദും ശിഖര്‍ ധവാനുമായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ഹര്‍ദിക് പാണ്ഡ്യയെ ഓള്‍ റൗണ്ടറായി ഉള്‍പെടുത്തിയില്ലെങ്കില്‍ മാത്രമേ രോഹിത് ശര്‍മക്ക് അവസരം ലഭിക്കാനിടയുള്ളൂ. ആദ്യ രണ്ടു ദിവസം ബാറ്റിങിന് അനുകൂലവും പിന്നീട് സ്പിന്നര്‍മാരെ സഹായിക്കുന്ന തരത്തിലുമാണ് ഗാലെയിലെ പിച്ച്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ