Connect with us

Video Stories

പുതിയ ഇന്നിങ്‌സിനൊരുങ്ങി ശ്രീശാന്ത്

Published

on

‘ഇക്കാലമത്രെയും ഉറച്ച പിന്തുണ നല്‍കി കൂടെ നിന്ന എല്ലാവരോടും നന്ദി’, കരിയറിലെ നിര്‍ണായകമായ സമയം കവര്‍ന്നെടുത്ത ഐ.പി.എല്‍ ഒത്തുകളി വിവാദ കേസിലെ കോടതി വിധി കേട്ടതിന് ശേഷം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി താന്‍ തിരിച്ചെത്തിയിട്ടുണ്ട്. അതു പോലൊരു തിരിച്ചു വരവാണ് താനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. കോടതി വിധിയില്‍ വളരെ സന്തോഷവാനാണ്. എപ്പോഴും ക്രിക്കറ്റ് താരമായി അറിയപ്പെടാനാണ് ആഗ്രഹം. ആരെയും കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ മുതിരുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ശ്രീശാന്ത് കോടതി വിധിക്ക് പിന്നാലെ പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിലക്കുനീക്കികൊണ്ടുള്ള ഹൈക്കോടതി വിധിക്കു പിന്നാലെ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ശ്രീശാന്ത് ട്വിറ്ററിലും പ്രതികരിച്ചു. നിര്‍ണായകമായ കോടതി വിധി കേള്‍ക്കാന്‍ ശ്രീശാന്ത് രാവിലെ തന്നെ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കോടതി വിധിക്ക് ശേഷം കലൂരിലെ സെന്റ് ആന്റണീസ് പള്ളിയിലെത്തി മെഴുകുതിരി നേര്‍ന്ന് അല്‍പ നേരം പ്രാര്‍ഥിച്ചു. താരത്തെ തിരിച്ചറിഞ്ഞ ചിലര്‍ കാര്യം തിരക്കി. അവരോട് നന്ദി പറഞ്ഞ ശേഷം ഇടപ്പള്ളിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവച്ചു. ഒടുവില്‍ സത്യം പുറത്തു വന്നെന്നായിരുന്നു ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ പ്രതികരണം. പ്രതികരണത്തിനിടെ ഭുവനേശ്വരി പൊട്ടിക്കരയുകയും ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മെയിലാണ് ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടര്‍ന്ന്, മൂവരെയും ക്രിക്കറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, പട്യാല സെഷന്‍സ് കോടതി 2015 ജൂലൈയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 27 ദിവസത്തെ തിഹാര്‍ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശ്രീശാന്ത് ജയിലില്‍ കഴിഞ്ഞ 27 ദിവസവും പിന്നീടുള്ള രണ്ടു മാസവും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അനുഭവങ്ങളാണ് നല്‍കിയതെന്ന് പറഞ്ഞിരുന്നു.
പാട്യാല സെഷന്‍സ് കോടതി വിധി താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുക്കി. പക്ഷേ ബിസിസിഐ കടുംപിടുത്തും തുടര്‍ന്നു. ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞെങ്കിലും വിലക്ക് മാറിയില്ല. ഇതിനിടെ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ താരത്തിന് ക്ഷണം ലഭിച്ചു. കഴിഞ്ഞ ജനുവരി 17ന് സ്‌കോട്ട്‌ലാന്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് കെ.സി.എ മുഖേന അപേക്ഷ നല്‍കി. എന്നാല്‍ വിലക്ക് നീക്കാനുള്ള പുതിയ സാഹചര്യമില്ലെന്നായിരുന്നു ബി.സി.സി.ഐയുടെ മറുപടി. ഇതേ തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെട്ടത് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ശ്രീശാന്തിനെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ ചോപ്ര നടത്തിയ അഭിപ്രായ പ്രകടനം വിവാദത്തിനും വഴിയൊരുക്കി. ശ്രീശാന്തിന് തിരിച്ചു വരാനാവില്ലെന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വിറ്റര്‍ പ്രതികരണം. എന്നാല്‍ ഇത് വ്യക്തിവൈരാഗ്യമാണോ എന്നറിയില്ലെന്നും ഇത്തരം എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. വീണ്ടും ശ്രീശാന്ത് ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കിയെങ്കിലും ബി.സി.സി.ഐ നിലപാട് മാറ്റിയില്ല.
മാര്‍ച്ച് ആറിന് അച്ചടക്ക സമിതി തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഇമെയില്‍ അയച്ചു. എന്നാല്‍ വിലക്ക് നീക്കാനോ അനുമതി നല്‍കാനോ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രില്‍ 15ന് മറുപടി നല്‍കി. ഇതിന്റെ പകര്‍പ്പും ബി.സി.സി.ഐ ഹൈകോടതിയില്‍ ഹാജരാക്കി. തിരിച്ചുവരവിന് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും തടസം സൃഷ്ടിച്ചതോടെ ശ്രീശാന്ത് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വാഭാവികനീതി പുലര്‍ത്താതെയുള്ള നടപടിയാണ് ബിസിസിഐ അച്ചടക്കസമിതിയില്‍ നിന്നുണ്ടായതെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.