Special Stories
ദീപക് സാഥെയുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ മുഫീദ്
കരിപ്പൂര്‍ വിമാന അപകടത്തിന് ഇടയില്‍ ക്യാപ്റ്റന്‍ ദീപക് സാഥെയുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ഒരാളുണ്ട
local
പുതുമയുള്ള സര്‍വീസുകളും ഓഫറുകളുമായി ഇമേജ് ഇനി കോഴിക്കോട്ടും
മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്
കോഴിക്കോട്: ഏറെ പുതുമയുള്ള ഓഫറുകളും സര്‍വീസുകളുമായി ഇമേജ് മെബൈല്‍സ് ആന്റ് കമ്പ്യൂട്ടേഴ്സ് കോഴിക്കോട്ടും. മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്.
ഇമേജ് മൊബൈല്‍സിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ‘പൊട്ടിയാലും മാറ്റിത്തരും, ഒപ്പമിരിക്കാം, ഒന്നിനു പകരം മറ്റൊന്ന്, മൊബൈല്‍ സര്‍വീസിന് ഒരുവര്‍ഷ വാറന്റി’ ഈ സേവനങ്ങളെല്ലാം കോഴിക്കോട് ബ്രാഞ്ചിലും ഉണ്ടായിരിക്കുന്നതാണന്ന് ഇമേജ് മാനേജ്മെന്റ് അറിയിച്ചൂ. ലാപ്ടോപ്പ്, ഡെസ്‌ക് ടോപ്പ്, സ്മാര്‍ട്ട് ടി.വി, ഹോം തീയറ്റര്‍, എ.സി എന്നിവയുടെ അതിവിപുലമായ കളക്ഷനുകളും മികച്ച ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഇമേജ് മൊബൈല്‍സില്‍ ഒരുക്കിയിരിക്കുന്നു.
പൊട്ടിയാലും മാറ്റിത്തരും:-
പുതിയ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പുകളും വാങ്ങുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡിസ്പ്ലേ പൊട്ടിയാല്‍ ഫ്രീയായി മാറ്റിത്തരുന്ന പാക്കേജ് സെയില്‍സാണ് പൊട്ടിയാലും മാറ്റിത്തരുമെന്നത്.
ഒപ്പം ഇരിക്കാം:-
ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലുകളും ലാപ്ടോപ്പുകളും സര്‍വീസ് ചെയ്യുമ്പോള്‍ ടെക്നീഷ്യന്മാരുടെ അടുത്തിരിക്കാവുന്നതാണ്.
സര്‍വീസിന് ഒരു വര്‍ഷ വാറന്റി:
– മൊബൈലുകളും ലാപ്ടോപ്പുകളും ഒരുവര്‍ഷ വാറന്റിയോട് കൂടിയുള്ള സര്‍വീസ് ഇമേജ് മൊബൈല്‍സിന്റെ മാത്രം പ്രത്യേകതയാണ്.
പലിശരഹിത വായ്പ:-
മൊബൈലുകള്‍ക്കും, ലാപ്ടോപ്പ്കള്‍ക്കും, എ.സി കള്‍ക്കും പലിശ രഹിത വായ്പ്പ സൗകര്യവും ബാങ്ക് ക്രഡിറ്റ് & ഡെബിറ്റ്, ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
കൂടാതെ ഓരോ ലാപ്ടോപ് & സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസിന്റെ കൂടെയും ആയിരം രൂപ മുതല്‍ ഏഴാംയിരം രൂപ വരെയുള്ള ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.
കൽപ്പറ്റ: വയനാടിന് അഭിമാനമായി ചീയമ്പം 73 പണിയ കോളനിയിലെ ഡോ. അഞ്ജലി. പണിയ സമുദായത്തിൽനിന്ന് ആദ്യ വെറ്ററിനറി ഡോക്ടറെന്ന അഭിമാന നേട്ടമാണ് കന്നുകാലികളെ വളർത്തിയും കൂലിവേല ചെയ്തും ജീവിക്കുന്ന ചീയമ്പം കോളനിയിലെ ഭാസ്‌കരന്റെയും സരോജിനിയുടെയും മകൾ നേടിയെടുത്തത്. കേരള വെറ്ററിനറി സയൻസ് ആന്റ് ആനിമൽ ഹസ്ബന്ററി ബിരുദത്തിൽ ഭൈനൽ പരീക്ഷകളിൽ മികച്ച വിജയം നേടിയാണ് ഡോ. അഞ്ജലി നാടിന്റെ ആകെ അഭിമാനമായ്ത്.
ചീയമ്പം കോളനിയിലെ ആൾട്ടർനേറ്റീവ് സ്‌കൂളിലായിരുന്നു അഞ്ജലി നാലാം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് പുൽപ്പള്ളി വേലിയമ്പം ദേവിവിലാസം സ്‌കൂൾ, പൂക്കോട് ജിഎംആർസി എന്നിവിടങ്ങളിലായി പത്താം ക്ലാസ് വരെ പഠിച്ചു. തിരുവനന്തപുരം തട്ടേല എംആർ എസിൽ നിന്ന് പ്ലസ്ടു പാസായി. തുടർന്ന് എൻട്രൻസ് പരിശീലനത്തിനു ശേഷം രണ്ടാ തവണയാണ് 2015ൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. പത്താം സെമസ്റ്റർ വിദ്യാർഥിയാണിപ്പോൾ അഞ്ജലി. ഇന്റേൺഷി പ്പിന്റെ ഭാഗമായി ബത്തേരി പോളി ക്ലിനിക്കിലാണിപ്പോൾ സേവനം.
വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല ഫെയ്‌സ്ബുക്ക് പേജിൽ അഭിനന്ദനം അറിയിച്ച തോടെ ഒട്ടേറെപ്പേർ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും അലിയെ അഭിനന്ദിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥനായ അനീഷ്, ആതിര, അഭിലാഷ് എന്നിവർ സഹോദരങ്ങളാണ്.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കേരളാ വെറ്ററിനറി സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ഡിഗ്രി ഫൈനൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഡോ:അഞ്ജലി ക്ക് അഭിനന്ദനങ്ങൾ! (ഡോ. അദീല അബ്ദുല്ല, വയനാട് ജില്ലാ കലക്ടർ)
kerala
മുള്ളൻകൊല്ലി പഞ്ചായത്ത് ക്ഷേമകാര്യം ജിസ്‌റക്കും മുനീറിനും ‘വീട്ടുകാര്യം’
അഞ്ച് വർഷത്തെ ഭരണസമിതിയിൽ നിന്നും ഭർത്താവ് മുനീർ ഒഴിഞ്ഞപ്പോൾ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ ജിസ്‌റ
സുൽത്താൻ ബത്തേരി: ആച്ചിക്കുളത്തെ വീട്ടിലേക്ക് ഇത്തവണയും ആ ഭാഗ്യമെത്തി. മകനിലൂടെ കഴിഞ്ഞ അഞ്ച് വർഷം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൈവന്ന വീ്ട്ടിലേക്ക് ഇത്തവണ മരുമകളിലൂടെയും ആച്ചിക്കുളത്തെ വീട്ടിലെത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് മുസ്്‌ലിം ലീഗിലെ ജിസ്‌റ മുനീർ ആച്ചിക്കുളമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണസമിതിയിൽ നിന്നും ഭർത്താവ് മുനീർ ഒഴിഞ്ഞപ്പോൾ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ ജിസ്‌റ.
വാർഡ് 18 പട്ടാണിക്കൂപ്പിൽ നിന്നും വിജയിച്ചാണ് ജിസ്‌റ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത്. കഴിഞ്ഞ തവണ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ചത് ജിസ്‌റയുടെ ഭർത്താവ് മുനീർ ആച്ചിക്കുളമായിരുന്നു. പിന്നീട് മുനീർ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്ലാഘനീയമായ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് മുനീർ പഞ്ചായത്തിന്റെ പടിയിറങ്ങിയത്. പിന്നീട് പതിനെട്ടാം വാർഡ് സ്ത്രീ സംവരണമായപ്പോൾ മുനീറിന്റെ ഭാര്യ ജിസ്‌റെ സ്ഥാനാർത്ഥിയായി നിർത്തുകയായിരുന്നു മുസ്്‌ലിം ലീഗ്. വാശിയേറിയ പോരാട്ടത്തിൽ ജിസ്‌റ മികച്ച വിജയം നേടുകയും ചെയ്തു. ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇനി ജിസ്‌റക്ക് കൂട്ടായും മാതൃകയായും മുനീറുമുണ്ടാവും.
ബി എസ് സി ബിരുദദാരിയായ ജിസ്‌റ, ബി എഡും പൂർത്തിയാക്കിയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പഠിക്കാൻ മിടുക്കിയായിരുന്ന ജിസ്‌റയുടെ മനസ് നിറയെ ഇപ്പോൾ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസനസ്വപ്‌നങ്ങളാണ്. ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജിസ്‌റ പറയുന്നു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി ജിസ്‌റ വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, വികസനപ്രവർത്തനങ്ങളുടെ തുടർച്ച പുതിയ ഭരണസമിതിയിലൂടെയും ജിസ്‌റയിലൂടെ പ്രാവർത്തികമാവട്ടെയെന്നും മുനീറും ആശംസിക്കുന്നു.
ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂൾ, മാനന്തവാടി മേരിമാതാ കോളജ്, പുൽപ്പള്ളി സി കെ രാഘവൻ മെമ്മോയിൽ ബി എഡ് സെന്റർ എന്നിവിടങ്ങളിലായിരുന്നു ജിസ്‌റയുടെ പഠനം. പുൽപ്പള്ളി സെന്റ്‌മേരീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയായ ഹിന, മൂന്ന് വയസുകാരിയായ നിഹ എന്നിവരാണ് ഈ പൊതുപ്രവർത്തക ദമ്പതികളുടെ മക്കൾ.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ