Video Stories
ഭാര്യയുടെ ശമ്പളം ചോദിച്ചയാള്‍ക്ക് സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് നല്‍കിയ തകര്‍പ്പന്‍ മറുപടി

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെപ്പോലെ ട്വിറ്ററില്‍ സജീവമാണ് അവരുടെ ഭര്‍ത്താവ് സ്വരാജ് കൗശലും. മുന്‍ മിസോറം ഗവര്‍ണറും സുപ്രീം കോടതി അഭിഭാഷകനുമായ അദ്ദേഹം പക്ഷേ, ഭാര്യയെപ്പോലെ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ട്വിറ്ററിലെ പരിചയക്കുറിപ്പില്‍ തന്നെ എഴുതി വെച്ചിട്ടുള്ള സ്വരാജ് കൗശല്‍ ട്വിറ്ററിലൂടെ വരുന്ന ചോദ്യങ്ങള്‍ക്ക് രസകരമായി മറുപടി നല്‍കുന്നതില്‍ വിദഗ്ധനാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരിയായ വിദേശകാര്യ മന്ത്രിയുടെ ഭര്‍ത്താവ് ആയതിനാല്‍ തന്നെ, സുഷമാ സ്വരാജിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വരാറുണ്ട്. ഉരുളക്കുപ്പേരി എന്ന നിലയില്‍ മറുപടി നല്‍കുന്ന സ്വരാജ് കൗശലിനെ 12,500-ലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.
സുഷമാ സ്വരാജിന്റെ ശമ്പളം എത്രയെന്ന് ചോദിച്ച വിരുതന് സ്വരാജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘നോക്കൂ… എന്റെ വയസ്സും മാഡത്തിന്റെ ശമ്പളവും ചോദിക്കരുത്. അത് മോശം സ്വഭാവമാണ്….’ പുരുഷന്റെ ശമ്പളവും സ്ത്രീയുടെ വയസ്സും ചോദിക്കരുതെന്ന പൊതുബോധത്തെ പരിഹസിച്ചു കൊണ്ടാണ് ഭാര്യയുടെ ശമ്പളവും ഭര്‍ത്താവിന്റെ വയസ്സും ചോദിക്കരുതെന്ന് കൗശല്‍ പറയുന്നത്.
Dekho – Meri umar aur Madam ki tankhah nahin poochho. These are bad manners. https://t.co/p7wcxI622l
— Governor Swaraj (@governorswaraj) July 9, 2017
‘താങ്കളെ കണ്ടുമുട്ടാനുള്ള ഒരു വഴി പറഞ്ഞുതരൂ’ എന്നാവശ്യപ്പെട്ടയാള്‍ക്ക് സ്വരാജ് നല്‍കിയ മറുപടി ഇങ്ങനെ: ‘പോലീസ് താങ്കളെ വിളിക്കുമ്പോള്‍ എന്നെ ബന്ധപ്പെട്ടാല്‍ മതി. ഞാനൊരു അഭിഷാഷകനാണ്…’
As soon as police calls you, please contact me. I am a lawyer. https://t.co/bAmyiDKI5V
— Governor Swaraj (@governorswaraj) July 9, 2017
2015-ല്‍ ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയ സ്വരാജ് വെറും നാലു പേരെയാണ് ഫോളോ ചെയ്യുന്നത്. നിയമ കാര്യങ്ങള്‍ ട്വീറ്റ് ചെയ്യാറുള്ള ലൈവ് ലോ, ദി ഹിന്ദു ലീഗല്‍ കറസ്‌പോണ്ടന്റ് കൃഷ്ണദാസ് രാജഗോപാല്‍, ന്യൂസ്18 ലീഗല്‍ എഡിറ്റര്‍ ഉത്കര്‍ഷ് ആനന്ദ്, ടൈംസ് ഓഫ് ഇന്ത്യ അസോസിയേറ്റ് എഡിറ്റര്‍ ധനഞ്ജയ് മഹാപാത്ര എന്നിവരെ മാത്രം. എന്തുകൊണ്ടാണ് സുഷമാ സ്വരാജിനെ ഫോളോ ചെയ്യാത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അവര്‍ എന്നെ പിന്തുടരാത്തതു കൊണ്ട്…’
Because she does not follow me. https://t.co/gGXEUmHjVb
— Governor Swaraj (@governorswaraj) June 26, 2017
Because I am not stranded in Libya or Yemen. https://t.co/nLB5scht3j
— Governor Swaraj (@governorswaraj) February 17, 2017
ജി.എസ്.ടി, ബീഫ്, ഘര്‍ വാപ്‌സി തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാത്തതെന്ത് എന്ന ചോദ്യത്തിനോട് സ്വരാജ് പ്രതികരിച്ചത് ‘അമിത ഡോസില്‍ രാഷ്ട്രീയം കഴിച്ചാല്‍ അതിജീവിക്കാന്‍ എനിക്കു കഴിയില്ല’ എന്നാണ്.
I will not be able to survive the overdose of politics. https://t.co/yxdoLkYlca
— Governor Swaraj (@governorswaraj) April 5, 2017
സ്വരാജ് കൗശലിന്റെ രസകരമായ ചില മറുപടികള്‍:
I may not be a Muslim – but I will respect the Prophet. Just as it is my duty to respect your parents. https://t.co/0AJfz8Ga5o
— Governor Swaraj (@governorswaraj) April 17, 2017
Sorry, Mam. I am only one in the museum. https://t.co/G7tdPoSvZv
— Governor Swaraj (@governorswaraj) April 6, 2017
It’s not UPSC’s account. Those who can laugh are in. Those who abuse are out. https://t.co/45eeZ8vFr7
— Governor Swaraj (@governorswaraj) March 31, 2017
As a Rajya Sabha member, I witnessed Lata Mangeshkarji’s oath as a nominated member. Thereafter, I heard her voice only on All India Radio.
— Governor Swaraj (@governorswaraj) March 31, 2017
Plz don’t ask me difficult questions. https://t.co/2Jchei3RpY
— Governor Swaraj (@governorswaraj) March 29, 2017
No country can run without a Government. And If you have a Government, politicians are a necessary evil.
— Governor Swaraj (@governorswaraj) March 25, 2017
Because twitter is a city of abuse and insults. https://t.co/tOkbthFzkq
— Governor Swaraj (@governorswaraj) February 25, 2017
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ