Connect with us

Culture

താജ്മഹല്‍ വിരുദ്ധ പ്രസ്താവന ആസൂത്രിതം; ലക്ഷ്യം യു.പി തദ്ദേശ തെരഞ്ഞെടുപ്പ്

Published

on

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ യോഗി മന്ത്രിസഭയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോം താജ്മഹലിനെ കുറിച്ച് നടത്തിയ പ്രസ്താവന തന്ത്രത്തിന്റെ ഭാഗം. അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സോം പഴയ തന്ത്രം പൊടിതട്ടിയെടുത്ത് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ദ്രുവീകരണമെന്ന തന്ത്രം ഇതാദ്യമായല്ല സോം പുറത്തെടുക്കുന്നത്.

2014ല്‍ മഹാപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ലൗജിഹാദ് പ്രചരണമായിരുന്നു സംഗിത് സോമിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഹിന്ദുസ്ഥാനും പാകിസ്താനും തമ്മിലാണെന്നായിരുന്നു അദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. മുസഫര്‍നഗര്‍ കലാപത്തിന്റെ സിഡികളും വീഡിയോ ക്ലിപ്പിങുകളും പ്രചരണത്തിനായി വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു.

മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന ആള്‍ കൂടിയാണ് സംഗീത് സോം. 2015ല്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ സംഘ്പരിവാറുകാര്‍ തല്ലിക്കൊന്നപ്പോള്‍ ജാതീയമായി ഇതിനെ പ്രതിരോധിക്കാനായി ബി.ജെ.പി ഹൈക്കമാന്റ് രംഗത്തിറക്കിയത് സംഗീത് സോം അടക്കം അഞ്ചു നേതാക്കളെയായിരുന്നു.

ഔദ്യോഗികമായി സംഗീത് സോമിന്റെ പ്രസ്താവനകളില്‍ നിന്നും ബി.ജെ.പി നേതൃത്വം അകലം പാലിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ക്ക് എണ്ണ പകരാന്‍ വേണ്ടി അദ്ദേഹത്തെ പാര്‍ട്ടി വിദഗ്ധമായി ഉപയോഗിക്കുന്നുണ്ടെന്നതാണ് വസ്തുത. താജ്മഹലിനെ കുറിച്ചുള്ള സംഗീത് സോമിന്റെ പ്രസ്താവനകളും സരയു തീരത്ത് 100 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമ സ്ഥാപിക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനവും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ ഒരുക്കങ്ങളായാണ് വിലയിരുത്തുന്നത്.

പല കാരണങ്ങള്‍ കൊണ്ടും ബി.ജെ.പി നേതൃത്വത്തിന് യു. പി തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നവംബറില്‍ ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പ് മറ്റിടങ്ങളില്‍ ബാധിച്ചേക്കുമെന്ന് ബി. െജ.പി നേതൃത്വം ഭയപ്പെടുന്നു. ഇതിനു പുറമെ ആദിത്യനാഥിന്റെ മണ്ഡലമായ ഗോരക്പൂര്‍, ഉപമുഖ്യമന്ത്രിയുടെ മണ്ഡലമായ ഫു ല്‍പൂര്‍ എന്നിവിടങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ഇതോടൊപ്പം എട്ടു മാസം പ്രായമായ യോഗി മന്ത്രിസഭ നേരിടുന്ന ആദ്യ വെല്ലുവിളി കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്.

നോട്ട് അസാധുവാക്കലിന് പിന്നാലെ സംസ്ഥാന ഭരണം നേടിയ ബി.ജെ.പി യു.പി തെരഞ്ഞെടുപ്പ് വിജയമാണ് കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ വിജയമെന്ന് സ്ഥാപിക്കാനായി ഇപ്പോഴും ഉന്നയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ജി.എസ്.ടി വിജയമായി ഉന്നയിക്കാമെന്നും ബി.ജെ.പി നേതൃത്വം കണക്കു കൂട്ടുന്നു. കഴിഞ്ഞ ആഴ്ച കാണ്‍പൂരില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സംഗീത് സോമും വിവിധ പ്രസ്താവനകളുമായി എത്തിയതെന്നതും ശ്രദ്ധേയമാണ്.  യൂണിവേഴ്‌സിറ്റികളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പുറമെ ഗുരുദാസ്പൂര്‍, നന്ദേഡ് സിവിക് പോള്‍, വേങ്ങര ഉപതെരഞ്ഞെടുപ്പ് എന്നിവിടങ്ങളില്‍ ശക്തമായ തിരിച്ചടിയേറ്റ ബി. ജെ.പിക്ക് 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അണികളെ കൂടെ നിര്‍ത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണ്. സംഗീത് സോമിനെ പോലെ യു.പിയിലെ തീവ്ര ഹിന്ദുത്വ വാദികളായ നേതാക്കളെല്ലാം യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതോടെ തല്‍ക്കാലത്തേക്ക് നിശബ്ധത പാലിക്കുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇവര്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്താന്‍ സാധ്യതകള്‍ ഏറെയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.