Connect with us

Video Stories

ജാതിക്കോമരങ്ങള്‍ തിരിച്ചുവരുമ്പോള്‍

Published

on

പാലക്കാട് ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്തെ അംബേദ്കര്‍കോളനിയില്‍ നൂറ്റമ്പതോളം ദലിത് കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന ജാതീയമായ വേര്‍തിരിവ് പുരോഗമനപരമെന്ന് അഭിമാനിക്കപ്പെടുന്ന കേരളത്തിന് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിയമപരമായി ഉച്ഛാടനം ചെയ്തിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഭരണഘടനാശില്‍പി ഭീമറാവു അംബേദ്കര്‍ക്ക് അനുഭവിക്കേണ്ടിവന്ന രീതിയിലുള്ള ഉച്ചനീചത്വം കേരളത്തില്‍ ഇന്നും സംഭവിക്കുന്നു എന്നത് തീര്‍ത്തും ആശങ്കാജഡിലമായിരിക്കുന്നു. അതും വര്‍ഗരഹിത സമൂഹത്തെക്കുറിച്ച് ആണയിടുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സന്ദര്‍ഭത്തില്‍.

അതിര്‍ത്തി പ്രദേശമായതിനാല്‍ കാലങ്ങളായി കുടിയേറിത്താമസിക്കുന്ന ചക്ലിയ സമുദായക്കാര്‍ ഇവിടെ തീരെ താഴ്ന്ന കൂലിവേലകള്‍ ചെയ്താണ് ജീവിതം പോറ്റുന്നത്. കോളനിയില്‍ താമസിക്കുന്ന ഇവര്‍ക്കുനേരെ അവിടവിടെയായി ഇടക്കൊക്കെ അയിത്താചാരം നിലനില്‍ക്കുന്നുണ്ട്. ചായക്കടയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്റ്റീല്‍ ഗ്ലാസും ദലിതര്‍ക്ക് കുപ്പിഗ്ലാസും എന്ന സ്ഥിതി. ഇവരുടെ കോളനിയില്‍ അന്യജാതിക്കാര്‍ പ്രവേശിക്കില്ല. ഗൗണ്ടര്‍, ഈഴവ, നാടാര്‍ സമുദായക്കാരൊക്കെ അടുത്തടുത്തായി ഉണ്ടെങ്കിലും വെള്ളമെടുക്കാന്‍ ഒരേ ടാപ്പില്‍ നിന്ന് ചക്ലിയ സമുദാംഗങ്ങളെ അനുവദിക്കാറില്ല. അഞ്ചു മാസം മുമ്പ് സര്‍ക്കാര്‍വക സ്ഥാപിച്ച പൊതു കുടിവെള്ള ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെന്ന ചക്ലിയ സമുദായക്കാരായ സ്ത്രീകളെ മറ്റുള്ളവര്‍ മറ്റേ ടാപ്പില്‍ നിന്ന ്‌വെള്ളമെടുക്കാന്‍ സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. മറ്റേ ടാപ്പില്‍ വെള്ളം നിറഞ്ഞു ചിന്തിയാലും അതില്‍ തൊടാനോ അതില്‍നിന്ന് വെള്ളമെടുക്കാനോ അനുവദിക്കില്ല. സി.പി.എം അനുഭാവികളാണ് ഉന്നതജാതിക്കാര്‍ എന്നതിനാല്‍ ചക്ലിയ സമുദായക്കാര്‍ക്ക് അവരെ നേരിടാന്‍ കഴിയാതെയും വരുന്നു. ആറു മാസം മുമ്പ് ഈഴവ സമുദായക്കാരനായ യുവാവ് ചക്ലിയ സമുദായക്കാരിയെ രജിസ്റ്റര്‍ വിവാഹം ചെയതെങ്കിലും അവരെ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കാതിരുന്നതും പ്രശ്‌നം വഷളാക്കിയിരുന്നു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവര്‍ രംഗത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ സി.പി.എം നേതാവ് കെ.ബാബു ചക്ലിയ സമുദായക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്. ഗോവിന്ദാപുരത്ത് നടന്ന പരിപാടിയില്‍ ചക്ലിയര്‍ സ്ഥലത്തെ അവരുടെ മധുരൈവീരന്‍ ക്ഷേത്രത്തില്‍ രാത്രി മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു ബാബുവിന്റെ പ്രകോപനാര്‍ഹമായ പരാമര്‍ശം. സി.പി.എമ്മുകാരായ ഏതാനും പേര്‍ ചക്ലിയ സമുദായക്കാരായി ഉണ്ടായിരുന്നിട്ടും വോട്ടു ബാങ്ക് മുന്നില്‍കണ്ട് ഗൗണ്ടര്‍ സമുദായക്കാരെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നു ബാബുവിന്റെ പരാമര്‍ശമെന്നാണ് പരാതി. ഇതിനെതിരെ ചക്ലിയര്‍ ഒന്നടങ്കം രംഗത്തുവരികയും അവര്‍ ഒരുമിച്ച് പട്ടിക ജാതി വര്‍ഗ കമ്മീഷനും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരിക്കുകയുമാണ്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് ജില്ലാ നേതൃത്വങ്ങളും സ്ഥലത്തെത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും മാനവ സൗഹാര്‍ദം ഉറപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. റസമാന്റെ ഭാഗമായി അരി വിതരണവും പന്തിഭോജനവുമൊക്കെ കോളനിക്കാര്‍ക്കായി ഒരുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ശോച്യാവസ്ഥയിലുള്ള വീടുകള്‍ നന്നാക്കുന്നതിന് കോണ്‍ഗ്രസ് ജില്ലാനേതൃത്വവും ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി കാണണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായമെങ്കിലും സംസ്ഥാന-പ്രാദേശിക ഭരണകക്ഷികൂടിയായ സി.പി. എം പ്രശ്‌നത്തിലെടുത്തിരിക്കുന്ന നിലപാട് ദലിതരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ പോന്നതല്ലെന്നുമാത്രമല്ല, അവരെ ശത്രുക്കളായി കണ്ടുകൊണ്ടുള്ളതുകൂടിയാണ്.
വര്‍ഗ സിദ്ധാന്തമാണെങ്കിലും സി.പി.എം എന്ന കക്ഷിയുടെ ചരിത്രത്തില്‍ തന്നെ പലപ്പോഴും ദലിത് വിരുദ്ധത പതഞ്ഞുപൊങ്ങിവരാറുണ്ടെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട് നമുക്കുമുന്നില്‍. അവരുടെ കേന്ദ്ര സമിതിയംഗമായ മന്ത്രി എ.കെ ബാലന്‍ അടുത്തിടെയാണ് ആദിവാസികളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. കണ്ണൂരില്‍ രണ്ട് ദലിത് യുവതികളെ പിഞ്ചു കുഞ്ഞടക്കം ജയിലിടച്ചത് ഇതേ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. യുവതികള്‍ സി.പി.എം പ്രവര്‍ത്തകരെ തല്ലിയെന്ന് ആരോപിച്ചായിരുന്നു അത്. പാര്‍ട്ടിയുടെ അറുപതാം വാര്‍ഷികം പിന്നിടുമ്പോഴും പേരിനൊരു ദലിതനുപോലും അതിന്റെ ഉന്നത ബോഡിയായ പൊളിറ്റ് ബ്യൂറോയില്‍ ഇടം കിട്ടിയിട്ടില്ല. ഇനിയും ഇന്ത്യന്‍ ജാതി യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഭരണഘടനാവിരുദ്ധമായ അവരുടെ സാമ്പത്തിക സംവരണനയം. സമൂഹത്തിലെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകളുടെ അവസ്ഥ ഇന്നും അതിദയനീയമാണ്. അവരുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ നീക്കിവെക്കുന്ന ഫണ്ടുകളൊന്നും അര്‍ഹരായവര്‍ക്ക് എത്തുന്നില്ല എന്നത് ഇവരുടെയൊക്കെ അകത്തുറഞ്ഞുകിടക്കുന്ന ദലിത് വിരുദ്ധ മനോഭാവമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. സ്ഥലം എം.പിയും മുതലമട പഞ്ചായത്ത് അധികൃതരും സി.പി.എമ്മുകാരും ദലിതുകാരുമായിട്ടുപോലും ഇനിയും ചക്ലിയ സമുദായത്തിന് നീതി അന്യമായി നില്‍ക്കുന്നു എന്നത് ആ പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരളത്തിനാകെത്തന്നെ അപമാനകരമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള സി.പി.എം എം.എല്‍.എയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പട്ടികജാതി-വര്‍ഗവകുപ്പും കാട്ടുന്ന ഉദാസീനത അവസാനിപ്പിക്കണം.
രാഷ്ട്രപിതാവിനെപോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന സംസ്‌കാരം തിരിച്ചുവന്നിരിക്കുന്ന കാലമാണിത്. മനുഷ്യര്‍ തമ്മില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ഗതകാലത്തെ കുലത്തൊഴിലുകളും നിറവുമായിരുന്നെങ്കില്‍ ഇന്ന് പല കുടുംബങ്ങളും മേല്‍ജാതിക്കാര്‍ അടിച്ചേല്‍പിച്ച ഇത്തരം വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭാഷാപരമായ തമിഴ്-മലയാളി ഘടകം കൂടി നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നത്തെ അതിര്‍ത്തികടക്കാതെ നോക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇന്നലെ പൊള്ളാച്ചിയില്‍ നിന്നും മറ്റുമായി ദലിത് സംഘടനകള്‍ കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡ് തടയുകയുണ്ടായി. ചെരുപ്പുകുത്തികളായി മുദ്രകുത്തപ്പെട്ടിരുന്ന സമുദായം ഇന്ന് പുതിയ തൊഴില്‍ തുറകളിലേക്ക് കടന്നുവരുമ്പോള്‍ അവരെ പുത്തന്‍ സവര്‍ണമാടമ്പികളെപോലെ അടിച്ച് അതേ ആലയിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങള്‍ എന്തു വില കൊടുത്തും തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പന്തിഭോജനത്തിന്റെ ശതാബ്ദി വാര്‍ഷികാഘോഷത്തെ വെറും രാഷ്ട്രീയതട്ടിപ്പായേ പൊതുസമൂഹം കാണൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.