Connect with us

main stories

ട്രംപ് വൈറ്റ് ഹൗസ് വിടാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്; തോറ്റെന്ന് ബോധ്യപ്പെടുത്താന്‍ മകളുടെ സഹായം തേടുന്നു!

തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

Published

on

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി അംഗീകരിക്കാന്‍ പ്രസിഡണ്ട് ട്രംപ് കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് വിടാന്‍ ട്രംപ് സന്നദ്ധനാകുന്നില്ല എന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡണ്ടിനെ അനുനയിപ്പിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മകള്‍ ഇവന്‍കയുടെയും മരുമകന്‍ ജെറാദ് കുഷ്‌നറുടെയും സഹായം തേടാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആരും ട്രംപിനോട് കാര്യങ്ങള്‍ പറയാന്‍ സന്നദ്ധമാകുന്നില്ലെന്ന് വൈറ്റ്ഹൗസിലെ എംഎസ്എന്‍ബിസി കറസ്‌പോണ്ടന്റ് ഹാലി ജാക്‌സണ്‍ പറയുന്നു. ട്രംപ് വഴങ്ങുന്നില്ലെന്നും തോല്‍വി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ് എന്നും സിഎന്‍എന്‍ വൈറ്റ് ഹൗസ് ലേഖിക കൈത്‌ലാന്‍ കോളിന്‍സ് വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് വിജയം ബൈഡനായാലും തോല്‍വി സമ്മതിക്കാന്‍ ട്രംപിന് പദ്ധതിയില്ലെന്ന് എന്നോട് ചില വൃത്തങ്ങള്‍ പറഞ്ഞതായി അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

തോല്‍വി ബോധ്യപ്പെടുത്താന്‍ വൈറ്റ് ഹൗസിലെ സീനിയര്‍ ഉപദേഷ്ടാവും മരുമകനുമായ ജെറാദ് കുഷ്‌നര്‍, മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയ ആരെയെങ്കിലും നിയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. ട്രംപ് പോകാന്‍ തയ്യാറായില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.

ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് യുഎസ് സീക്രട്ട് സര്‍വീസും യുഎസ് മാര്‍ഷല്‍സുമാണ്. ഇവര്‍ക്കാണ് വൈറ്റ്ഹൗസിന്റെയും പ്രസിഡണ്ടിന്റെയും സുരക്ഷാ ചുമതല. ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ അദ്ദേഹത്തിനുള്ള സുരക്ഷ സീക്രട്ട് സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ട്രംപ് അനൂകൂലികളുടെ പ്രതിഷേധം നടക്കുന്ന സാഹചര്യവുമുണ്ട്.

അതിനിടെ, നെവാഡ, പെന്‍സില്‍ വാനിയ സ്റ്റേറ്റുകളില്‍ മേധാവിത്വം സ്ഥാപിച്ചതോടെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ഒരുപടി കൂടി അടുത്തു. 264 ഇലക്ടോറല്‍ വോട്ടുകളാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബൈഡനുള്ളത്. ട്രംപിന് 214ഉം. 270 ഇലക്ടോറല്‍ വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.