Connect with us

Video Stories

സംസ്ഥാനത്ത് ഇനി തരംഗ മഴ; രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

Published

on

പോള്‍ സെബാസ്റ്റിയന്‍

ദൃശ്യം സിനിമയിൽ ഐ ജി ഗീത പ്രഭാകർ പറയുന്ന ഒരു ഡയലോഗുണ്ട്. “അവരുടെ കഥകളെല്ലാം വിശ്വസിച്ചു എന്ന രീതിയിൽ വേണം അവരെ പറഞ്ഞു വിടാൻ.” അത് കഴിഞ്ഞു വീട്ടിൽ ചെന്ന് റാണി ജോർജ് കുട്ടിയോട് പറയുന്നു. “എന്തായാലും എല്ലാം കഴിഞ്ഞല്ലോ…ആശ്വാസം.” അപ്പോൾ ജോർജ് കുട്ടി തിരിച്ചു പറയുന്നു. “റാണീ, ഒന്നും കഴിഞ്ഞിട്ടില്ല. അവരിനിയും വരും.” പിന്നീടൊരിക്കൽ റാണിയുടെ സഹോദരൻ രാജേഷ് ജോർജ് കുട്ടിയോട് ചോദിക്കുന്നു. ഇനിയും വരുമെന്നോ? എന്തിന്? എന്നോടെങ്കിലും പറയ്…” വാചകങ്ങളൊക്കെ ഏകദേശമാണ്. എന്തായാലും ഉദ്ദേശിച്ചത് മനസ്സിലായല്ലോ. ഒന്നും കഴിഞ്ഞിട്ടില്ല. അവർ വീണ്ടും വരും! അതെ മഴ വീണ്ടും വരും.

ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെയായി ശക്തമായ മഴ വീണ്ടും വരും. ഇനിയുള്ളത് തരംഗമഴയുടെ ദിവസങ്ങളാണ്. മഴ തിര കണക്കെ വന്നു കൊണ്ടിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടുതൽ മഴ വരും. വിയറ്റ്നാം ഭാഗത്ത് ശക്തമായി രൂപപ്പെടുന്ന ന്യൂനമർദ്ദവും ഒഡിഷ തീരത്തുള്ള ന്യൂനമർദ്ദവും കാറ്റിനെ ആകർഷിക്കും എന്നതിനാലും വിയറ്റ്നാം കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായതിനാലും കാറ്റിന്റെ ദിശ കിഴക്കോട്ട് തന്നെയാവാനാണ് സാധ്യത. അങ്ങനെ വന്നാൽ, കിഴക്കോട്ട് തരംഗങ്ങളായി വരുന്ന മഴ മലമ്പ്രദേശങ്ങളിൽ തടഞ്ഞു നിന്ന് കൂടുതൽ മഴ കിട്ടാൻ സാധ്യത തെളിയുന്നു. ഡാമുകളിൽ വെള്ളം നിറയാൻ ഇത് സഹായിക്കും.

സുഡാനിൽ നിന്നുള്ള മേഘങ്ങൾ അറബിക്കടലിൽ എത്തുകയും അതിപ്പോൾ കേരളതീരത്തേക്ക് ലാക്കാക്കി നീങ്ങുകയും ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്. ആദ്യം നമുക്ക് കിട്ടുക സുഡാനി മഴയാണ്. മിക്കവാറും അത് ഇന്ന് രാത്രിയിലോ നാളെ പുലർച്ചെയോ കാലത്തോ ആയി കിട്ടും. വരുന്ന മണിക്കൂറുകളിൽ ഇതേപ്പറ്റി കൂടുതൽ വ്യക്തതയുണ്ടാവും. സുഡാനിൽ മേഘങ്ങൾ ഇപ്പോഴും ഉണ്ടെങ്കിലും അതിന്റെ ശക്തി അവിടെ വളരെ കുറഞ്ഞിരിക്കുന്നതിനാൽ കൂടുതൽ സുഡാനി മേഘങ്ങൾ പ്രതീക്ഷിക്കുന്നില്ല. എങ്കിലും, വരും ദിവസങ്ങളിൽ ഈ റൂട്ട് ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടതുണ്ട്.

സുഡാനി മഴയ്ക്ക് പിന്നാലെ അന്റാർട്ടിക്ക മഴ വരുന്നുണ്ട്. അന്റാർട്ടിക്കയുടെയും ഓസ്‌ട്രേലിയയുടെയും അടുത്ത് നിന്നുള്ള കനത്ത മേഘപാളികളിൽ നിന്നുള്ള മേഘങ്ങൾ ഇപ്പോൾ ആഫ്രിക്കൻ തീരം വിട്ടു. സുഡാനി മഴയുടെ പിറകെ പിടിച്ചു അത് കേരളത്തിലേക്ക് തന്നെ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതേപ്പറ്റി ഇന്ന് വൈകീട്ട്, അല്ലെങ്കിൽ നാളെ കൂടുതൽ പറയാം. അന്റാർട്ടിക്ക മഴ എന്തായാലും നാളെയേ എത്തൂ. മിക്കവാറും നാളെ വൈകീട്ട്. അതിനാൽ ഇന്ന് വൈകീട്ടത്തെ കാര്യം പിന്നീട് പറയാം, പക്ഷെ, നാളെയും മറ്റന്നാളും മഴ ദിവസമാകാനുള്ള സാധ്യത ഏറെയാണ്.

പ്രെഷർ മാപ്പിൽ നോക്കിയാൽ, ന്യൂനമർദ്ദങ്ങൾ ഉണ്ടാവുന്നത് ഏകദേശം ഒരേ നിരയിലാണെന്ന് കാണാം. ഈ നിറയെ കേന്ദ്രീകരിച്ചു തന്നെയാണ് ഇപ്പോൾ മഴയുടെയും നീക്കം. ഭൂമിയുടെ ഈ അക്ഷാംശത്തിലാണ് മഴ മേഘങ്ങൾ കറങ്ങുന്നത്. കേരളത്തിന് അനുകൂലമാണ് ഈ മേഘനീക്കം. ഇത് വടക്കോട്ട് നീങ്ങിയിരുന്നത് കൊണ്ടാണ് ഈ വര്ഷം ജൂൺ മാസത്തിൽ നമുക്ക് കിട്ടിയ മഴ കുറവായത്. എന്തായാലും ഈ ന്യൂനമർദ്ദങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

ഇപ്പോൾ കടലിലുള്ള മേഘങ്ങൾ കടലിൽ പെയ്തൊഴിയാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. കാരണം, കേരളതീരത്തുള്ള കാറ്റിന്റെ വേഗത ഇപ്പോൾ കുറവാണ്. ഇരുപതുകളിലാണ് അവ ഇപ്പോൾ. കൊല്ലം തിരുവനന്തപുരം ഭാഗത്തു കാറ്റ് രണ്ടു കിലോമീറ്റര് മുതൽ അഞ്ചു കിലോമീറ്റര് വരെയും വേഗതയിലേക്ക് കുറഞ്ഞതിനാൽ അങ്ങോട്ട് മഴ എത്തുക ബുദ്ധിമുട്ടാവും. ഇപ്പോഴത്തെ നിലയിൽ വടക്കൻ കേരളത്തിലാണ് മഴമേഘങ്ങൾക്ക് എത്താൻ പറ്റിയ അന്തരീക്ഷം. എങ്കിലും സൂര്യാസ്തമനത്തോടെ കാറ്റിന്റെ വേഗത മാറാമെന്നതിനാൽ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. സുഡാനി മഴ നേരത്തെ എത്തുകയാണെങ്കിൽ കനത്ത മഴ ഉണ്ടാവും. അതായത്, ഇന്ന് വൈകീട്ടോ നാളെ പുലർച്ചെയോ ആയി ഈ മഴ കിട്ടുന്നുണ്ടെങ്കിൽ അത് ശക്തമായിരിക്കും. അതല്ല, നാളെ പകലാണ് പെയ്തു തുടങ്ങുന്നതെങ്കിൽ മഴ ശക്തി കുറവായിരിക്കും. അത് പോലെ തന്നെ, അന്റാർടിക്ക മഴ നാളെ വൈകുന്നേരം കിട്ടുന്നുണ്ടെങ്കിൽ ശക്തമായിരിക്കും. അത് വിട്ട് പോവുകയാണെങ്കിൽ ശക്തി കുറവായിരിക്കും. (അന്റാർട്ടിക്ക മഴ ഇപ്പോൾ തന്നെ കടലിൽ ശക്തമായാണ് പെയ്യുന്നത്.) ഈ മഴക്കാലത്ത് പഠിച്ചു പരീക്ഷ എഴുതുന്ന കുട്ടികളെ ഓർത്തു സഹതാപമുണ്ട്. അല്ലാത്തവർക്ക് ഇത് രണ്ടു നല്ല മഴ ദിവസം വരുന്നു എന്ന് കരുതാനേ ഉള്ളൂ.

അതിനാൽ ജോർജ് കുട്ടി പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. അവർ വീണ്ടും വരും. അവർ മാറ്റിയും മറിച്ചും ഒക്കെ ചോദിക്കും. അപ്പൻ അങ്ങനെ പറഞ്ഞല്ലോ, ‘അമ്മ ഇങ്ങനെ പറഞ്ഞല്ലോ എന്നൊക്കെ പറയും. പക്ഷെ, നിങ്ങൾ പറഞ്ഞതിൽ ഉറച്ചു നിൽക്കണം. അപ്പോൾ, ചോദ്യം, “പള്ളിയിൽ ചെന്ന് എത്ര സമയം കഴിഞ്ഞാണ് ധ്യാനം തുടങ്ങിയത്?”

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.