Connect with us

Culture

ഐ.എസ് ക്രൂരത; യസീദികളെ കുഴിച്ചു മൂടിയ കല്ലറ കണ്ടെത്തി

Published

on

ബഗ്ദാദ്: ഇറാഖില്‍ ഐഎസിന്റെ വേരോട്ടത്തിനു ഒരു പരിധി വരെ തടയിട്ടെങ്കിലും അവര്‍ കാട്ടികൂട്ടിയ ക്രൂരതകള്‍ ഓരോന്നായി പുറത്തു വരികയാണ്. യസീദികൂട്ടക്കുരുതിയുടെ കഥകളാണ് പുറത്ത് വന്നത്. ഐഎസ് തീവ്രവാദികള്‍ യസീദികളെ കൂട്ടത്തോടെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ ശവക്കല്ലറ കണ്ടെത്തി. 140 യസീദികളെ കുഴിച്ചു മൂടിയ ഭാഗമാണ് കഴിഞ്ഞ ദിവസം ഇറാഖ് പാരാമിലിറ്ററി സേന തുറന്നത്. യസീദികള്‍ കൂട്ടത്തോടെ പാര്‍പ്പക്കുന്ന പ്രവിശ്യയില്‍ നിന്നും ഏറെ അകലെയല്ലാതെയാണ് ശവപ്പറമ്പ് കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
2014ല്‍ ഐഎസ് തീവ്രവാദികള്‍ ആയിരക്കണക്കിന് യസീദികളെയാണ് വംശഹത്യ നടത്തിയത്. സിന്‍ജാര്‍ പ്രവിശ്യകളില്‍നിന്നുമാണ് ഇവരെ തട്ടികൊണ്ടു പോയി ക്രൂരതകള്‍ക്ക് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാലയളവില്‍ തട്ടികൊണ്ടു പോയവരുടെ മൃതദേഹങ്ങളാണിതെന്നാണ് ഇറാഖ് സൈന്യത്തിന്റെ നിഗമനം. ദക്ഷിണ സിന്‍ജാറിലെ കാബൂസി ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ 20 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നതായി പാരാമിലിട്ടറി വക്താവ് ഷാഹീദ് ഷാദി പറഞ്ഞു.
സജീറ മേഖലയില്‍ നിന്നു 80 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏറെയും യസീദികളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളോളം ഐഎസ് നിയന്ത്രണത്തിലായിരുന്നു സിന്‍ജാര്‍ പ്രവിശ്യ. 2015ല്‍ യുഎസ് സഖ്യസേന നടത്തിയ സൈനിക നടപടികളില്‍ കുര്‍ദ്ദുകളും ഐഎസും ഇവിടെ നിന്നു പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇറാഖ് സൈന്യം മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. ഐഎസ് നിയന്ത്രണത്തിലിരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാരും സൈന്യവും നടത്തിയ തിരച്ചില്‍ വ്യാപകമായി ശവക്കുഴികളും കല്ലറകളും കണ്ടെത്തിയിരുന്നു. ഐഎസ് ക്രൂരതകളുടെ ശേഷിപ്പുകളായിരുന്നു ഇവയോരോന്നും.
കഴിഞ്ഞ മാസം 22ന് ഒട്ടേറെ യസീദികളെ കൊന്നു കുഴിച്ചു മൂടിയ ശവക്കുഴികള്‍ ഇറാഖ് സൈന്യം സിന്‍ജാര്‍ മേഖലകളില്‍ നിന്നു് കണ്ടെത്തിയിരുന്നു. 2015ന് ശേഷം നാല്‍പതോളം വന്‍ ശവക്കുഴികള്‍ കണ്ടെത്തിയതായി സിന്‍ജാര്‍ മേയര്‍ മാഹ്മ ഖാലില്‍ പറഞ്ഞു.
യസീദികളുടെ പ്രധാന കേന്ദ്രം ഇറാഖിലെ സിന്‍ജാര്‍ പ്രദേശമാണ്. ഐഎസ് ആദ്യം പിടിമുറുക്കിയത് സിന്‍ജാര്‍, ശിമ്ഗാല്‍ എന്നീ പ്രദേശങ്ങളായിരുന്നു. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഐഎസ് നരനായാട്ട് നടത്തിയത്. 2014 ഒക്‌ടോബറിലാണ് ഐഎസ് ക്രൂരതയ്ക്കിരയായ പതിനായിരക്കണക്കിന് യസീദികളെ കുറിച്ച വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.