Video Stories
ദുബൈയില്‍ വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന സംഘം വിലസുന്നു

റസാഖ് ഒരുമനയൂര്‍
അബുദാബി: വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന സംഘം വിലസുന്നു. ഇവരുടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. വിദ്യാഭ്യാസമില്ലാത്തവരും താരതമ്യേന ചെറിയ വരുമാനക്കാരുമാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെറിയ വിലക്ക് വലിയ ഫോണുമായി രംഗപ്രവേശം ചെയ്യുന്നവര്‍ വ്യാജ മൊബൈല്‍ ഫോണുകളും മോഷ്ടിച്ചവയുമാണ് ഇത്തരത്തില്‍ വില്‍പന നടത്തുന്നത്. വലിയ ഫോണ്‍ വാങ്ങാന്‍ നടക്കുന്ന ചെറിയ വരുമാനക്കാരാണ് ഇവരുടെ പിടിയില്‍ ശരിക്കും കുടുങ്ങിപ്പോകുന്നത്.
ഇവയില്‍ പലതും മോഷ്ടിച്ച ഫോണാണെന്നതു കൊണ്ട് ഇവ ഉപയോഗിക്കുന്നവരും പിന്നീട് പൊലീസ് പിടിയിലാകും .ഇതുസംബന്ധിച്ച് യാതൊരു വിധ വിവരവും ഇല്ലാത്ത പാവങ്ങളാണ് പലപ്പോഴും കുറ്റകൃത്യത്തിലെ ഇരകളായി മാറുന്നത്. എല്ലാ എമിറേറ്റുകളിലും ഇത്തരം മൊബൈല്‍ തട്ടിപ്പുകാര്‍ വിലസുന്നുണ്ട്. അബുദാബി ഡിഫന്‍സ് റോഡ്, ഇലക്ട്ര തുടങ്ങിയ സ്ഥലങ്ങളിലും മുസഫയിലെ വ്യവസായ നഗരിയിലുമാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വീണു കിട്ടിയതോ മോഷ്ടിച്ചതോ ആയ മൊബൈല്‍ ഫോണുകള്‍ ഇവര്‍ ചെറിയ വിലക്ക് വാങ്ങുകയും വന്‍ ലാഭത്തിന് വില്‍പന നടത്തുകയുമാണ് ചെയ്യുന്നത്.
നിയമ പ്രശ്‌നമറിയാവുന്ന പലരും ഇത്തരത്തിലുള്ള മൊബൈലുകള്‍ വാങ്ങി ഇവിടെ ഉപയോഗിക്കാതെ സ്വന്തം നാട്ടില്‍ കൊണ്ടു പോകുന്ന പ്രവണതയും ഉണ്ട്. എന്നാല്‍, വ്യാജ മൊബൈലുകള്‍ പലതും പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നവയല്ല എന്നതും ഒടുവിലാണ് ബോധ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട മലയാളി ആ ഭാഗത്ത് ക്‌ളീനിംഗ് ജോലിയിലേര്‍പ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശിയോട് തിരക്കിയപ്പോള്‍ തനിക്കറിയില്ലെന്നാണ് പറഞ്ഞത്.
എന്നാല്‍, പൊലീസില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ താന്‍ മാലിന്യപ്പെട്ടിയില്‍ ഇട്ടുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷെ, സമ്മര്‍ദത്തിനൊടുവില്‍ വില്‍പന നടത്തിയതായി സമ്മതിക്കേണ്ടി വന്നു. ഉടനെ കൈയിലുണ്ടായിരുന്ന 250 ദിര്‍ഹം മൊബൈല്‍ ഉടമക്ക് നല്‍കുകയും ഉടമ ആവശ്യപ്പെട്ട 750 ദിര്‍ഹമിലെ ബാക്കി പണം പിറ്റേന്നു തന്നെ നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ 750 ദിര്‍ഹമിന്റെ പുതിയ ഫോണ്‍ 250 ദിര്‍ഹമിനാണ് ഇയാള്‍ വില്‍പന നടത്തിയത്.
ഒടുവില്‍ ഉടമക്ക് 750 ദിര്‍ഹം നല്‍കാന്‍ നിര്‍ബന്ധിതനായതോടെ 450 ദിര്‍ഹം ക്‌ളീനിംഗ് തൊഴിലാളിക്ക് നഷ്ടമാവുകയായിരുന്നു. ഓരോ വ്യക്തിയുടെയും കൈയില്‍ രണ്ടും മൂന്നും ഫോണുകള്‍ വ്യാപകമായതോടെ പലയിടങ്ങളിലും മറന്നു വെക്കുന്ന സംഭവങ്ങളും പതിവായി മാറി. ഇങ്ങനെ മറന്നുവെച്ച് നഷ്ടപ്പെടുന്ന ഫോണുകള്‍ പലതും ഒടുവില്‍ വ്യാജ മൊബൈല്‍ വില്‍പനക്കാരുടെ കൈകളിലാണ് എത്തുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ