Connect with us

Video Stories

വികസന പ്രവര്‍ത്തനങ്ങളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് ചെലവിട്ടത് 750 ബില്യന്‍

Published

on

അബുദാബി: വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച് അബുദാബി ഡവലപ്‌മെന്റ് ഫണ്ട് ലോക രാജ്യങ്ങളുടെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ അടിയന്തിര-അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു കൊണ്ടാണ് എഡിഎഫ്ഡി ശ്രദ്ധേയമായി മാറിയത്. ഊര്‍ജം, ആരോഗ്യം, ഗതാഗതം, നിര്‍മാണം, കാര്‍ഷികം,വ്യവസായം, ഭവന നിര്‍മാണം, ജലം, വൈദ്യുതി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും സാമ്പത്തിക പിന്തുണ നല്‍കി പ്രവര്‍ത്തിച്ചു വരുന്നത്.

ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ അബുദാബിയുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. നിരവധി അറബ്-അറബേതര രാജ്യങ്ങള്‍ക്കും പരമാവധി തുക നല്‍കി പൊതുജന നന്മയില്‍ പങ്കാളികളാവാന്‍ ക ഴിഞ്ഞിട്ടുണ്ട്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് ഹുസൈന്‍ മെഡിക്കല്‍ സിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 735 ദശലക്ഷം ദിര്‍ഹം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപനം നടത്തിയത്.
മെഡിക്കല്‍ സിറ്റിയുടെ പ്രഥമ ഘട്ട വികസന പ്രവര്‍ത്തനങ്ങളിലൂടെ 940 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുകയാണ്. ഒപ്പം, 1200 രോഗികള്‍ക്ക് ദിനംപ്രതി ചികിത്സ നല്‍കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദി അമ്മാനില്‍ നടന്ന ചടങ്ങില്‍ ജോര്‍ദാന്‍ പ്‌ളാനിംഗ്-ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ മന്ത്രി ഇമാദ് ഫഖൂറി, യുഎഇ അംബാസഡര്‍ ബിലാല്‍ അല്‍ബദൂര്‍ എന്നിവരുടെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി യുഎഇ ജോര്‍ദാനുമായി മികച്ച ബന്ധമാണ് പുലര്‍ത്തി വരുന്നതെന്ന് അല്‍ സുവൈദി വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക പിന്തുണയോടെ ജോര്‍ദാനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുഫ്രഞ്ച ഡാം ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. യുഎഇ യുടെ 103 ദശലക്ഷം ദിര്‍ഹം ഉള്‍പ്പെടെ ഗള്‍ഫ് ഡെവലപ്‌മെന്റ് ഫണ്ട് മൊത്തം 4.6 ബില്യന്‍ ദിര്‍ഹമാണ് ഇതിനായി ചെലവഴിച്ചത്. 7.8 ദശലക്ഷം വെള്ളം സംഭരണ ശേഷിയുള്ള കുഫ്രഞ്ച ഡാം ജോര്‍ദാന്റെ കുടിവെള്ള പദ്ധതിക്കും കാര്‍ഷിക മേഖലക്കും വലിയ മുതല്‍കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. ഇതു വരെയായി ജോര്‍ദാനിലെ 31 പദ്ധതികളില്‍ അബുദാബി ഡെവലപ്‌മെന്റ് ഫണ്ട് പങ്കാളിയായിട്ടുണ്ട്. 5.7 ബില്യന്‍ ദിര്‍ഹമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടത്.
തങ്ങളുടെ രാജ്യത്തിന്റെ പുരോഗതിയിലും ജീവിത നിലവാരം ഉയര്‍ത്തുന്നതിലും യുഎഇയുടെ ഇത്തരം സഹകരണങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജോര്‍ദാന്‍ വിലയിരുത്തി.
അമ്മാന്‍ നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക്, വിശിഷ്യാ അയല്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിലും അബുദാബിയുടെ സാമ്പത്തിക സഹകരണം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജോര്‍സാനില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ സുഗമമായി ഗള്‍ഫ് നാടുകളിലെത്തിക്കാന്‍ ഇത്തരം പദ്ധതികള്‍ ഏറെ ഗുണകരമായിട്ടുണ്ട്.
വികസിത രാജ്യങ്ങളിലെ വിവിധ ഊര്‍ജ പദ്ധതികള്‍ക്ക് അബുദാബി ഫണ്ടിന്റെ കാര്യമായ സഹായമുണ്ടാകുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ വികസനവും സാമ്പത്തിക മുന്നേറ്റവും കരഗതമാവുകയും തൊഴില്‍ മേഖലകളില്‍ നിരവധി പേര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.