Connect with us

Culture

മദ്യനയത്തിനെതിരെ 15ന് ബഹുജന കൂട്ടായ്മ; യു.ഡി.എഫ് പ്രക്ഷോഭത്തിന്

Published

on

തിരുവനന്തപുരം: മദ്യ ലോബികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് മദ്യം ഒഴുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മദ്യനയം നിലവില്‍ വരുന്ന ജുലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലകലക്ടറേറ്റുകളിലേക്കും യു.ഡി.എഫ് ബഹുജനമാര്‍ച്ച് നടത്തും.

മദ്യനയത്തിനും കന്നുകാലി കശാപ്പിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഈ മാസം 15ന് 140 മണ്ഡലങ്ങളിലും രാവിലെ 10ന് ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. മദ്യം ഒഴുക്കാനുള്ള പുതിയ നയം കേരളത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും മദ്യമുതലാളിമാരുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയും കേരളം ഭരിക്കുന്ന സി.പി.എമ്മും തമ്മില്‍ തെരുവില്‍ നടത്തുന്ന ഏറ്റുമുട്ടല്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്തതായി നേതൃയോഗം വിലയിരുത്തി. ഇരു പാര്‍ട്ടികളും പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം തല്ലിത്തകര്‍ക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പൊലീസ് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നു. രണ്ട് കൂട്ടരും ആയുധം താഴെവച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജി.എസ്.സി നടപ്പാക്കുമ്പോള്‍ ഓണ്‍ലൈന്‍ ലോട്ടറി കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുമോയെന്ന ആശങ്ക പങ്കുവെച്ച യോഗം, ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോട്ടറിക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ട് മാത്രം കാര്യമില്ല. സാന്റിയാഗോ മാര്‍ട്ടിന്‍ പോലെയുള്ള വന്‍കിട ലോട്ടറി മാഫിയകള്‍ സംസ്ഥാനത്ത് കടന്നു വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഏഴുമാസമായി വേതന കുടിശിക നല്‍കാത്തതില്‍ യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രക്ഷോഭപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേരും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും കൊല്ലത്ത് കെ.മുരളീധരന്‍, എ.എ.അസീസ് എന്നിവരും പത്തനംതിട്ടയില്‍ വര്‍ഗീസ് ജോര്‍ജും ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കും. ആലപ്പുഴ- ജി.ദേവരാജന്‍, ഇടുക്കി-അനൂപ് ജേക്കബ്, എറണാകുളം- വി.ഡി.സതീശന്‍, കോട്ടയം- ഉമ്മന്‍ചാണ്ടി, തൃശൂര്‍- പി.പി.തങ്കച്ചന്‍, പാലക്കാട്-കെ.പി.എ.മജീദ്, മലപ്പുറം-പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട്-ഇ.ടി.മുഹമ്മദ്ബഷീര്‍, വയനാട്-ജോണി നെല്ലൂര്‍, കണ്ണൂര്‍-എം.കെ മുനീര്‍, കാസര്‍കോട്-കെ.സി.ജോസഫ് എന്നിവരാണ് മറ്റ് ജില്ലാ കമ്മിറ്റികളില്‍ പങ്കെടുക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.